ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി
നിര്യാതനായി ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ സൂമിയ- മക്കൾ - ഐഷ, സൽമാൻ, ജസീം. മരുമക്കൾ -അനസ്, ഐഷ
നിര്യാതനായി ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ സൂമിയ- മക്കൾ - ഐഷ, സൽമാൻ, ജസീം. മരുമക്കൾ -അനസ്, ഐഷ
നിര്യാതനായി ഈരാറ്റുപേട്ട മിഫ്താഹുൽ ഉലൂം മദ്രസ മുഅല്ലിം ആയി പതിറ്റാണ്ടുകളായി സേവനം ചെയ്തുവന്ന നടക്കൽ പാറയിൽ പറമ്പിൽ അബ്ദുൽ ഹമീദ് ദാരിമി (62) നിര്യാതനായി. ഭാര്യ : ഈരാറ്റുപേട്ട ഈരാറ്റുപേട്ട പടിപ്പുരക്കൽ കുടുംബാംഗം പി. ഇ സലാമത്ത് മക്കൾ : ഹാഫിസ് അബ്ദുൽ ബാസിത്ത് നദ്‌വി, ഹാഫിസ് മുഹമ്മദ് മുസമ്മിൽ, ഹാഫിസ സുആദ, ഹാഫിസ സ്വാലിഹ. മരുമക്കൾ : ഹാഫിസ അനീസ (വടുതല), ഹാഫിസ ബുർഹാന (കോട്ടയം), സുഹൈൽ ഖാസിമി (കാഞ്ഞാർ), ഹാഫിസ് അബ്ദുൽ റഹ്മാൻ (പത്തനംതിട്ട)
നിര്യാതനായി ഈരാറ്റുപേട്ട: വട്ടക്കയത്ത് വി കെ പരീത് ( 85 ) നിര്യാതനായി. ഭാര്യ വലിയ വീട്ടിൽ കുടുംബം ഐഷാ മക്കൾ കൊച്ച്മുഹമ്മദ് ,നൗഷാദ്, മാരിയത്ത്,ബീന, ലീന,നാസിം (കുവൈറ്റ്) മരുമക്കൾ മൻസൂർ സൈഫ് ഇജാസ് ഷീമ ബുഷുറ റുബിൻ ഖബറടക്കം ശനിയാഴ്ച1 മണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ.
ഈരാറ്റുപേട്ട നടയ്ക്കൽ വലിയ വീട്ടിൽ വി.കെ. താജുദ്ദീൻ ( 70 ) മരണപ്പെട്ടു .ഖബറടക്കം നടത്തി .ഭാര്യ ലൈല കോട്ടയം താഴത്തങ്ങാടി കിഴക്കേടത്ത് കുടുംബാംഗം .മക്കൾ .. ഷമീർ വലിയ വീട്ടിൽ ( ഖത്തർ ) അസ് ലം ( ഖത്തർ ) ,ഷമീമ ,ഷാമില ,ഫാത്തിമ ,മരുമക്കൾ .. വി.ടി. ഹബീബ് ( രജിസ്ട്രേഷൻ വകുപ്പ് ) , സിനാജ് ,അർഷദ് ( സൗദി ) ,ബുഷ്റ ,ഹനീന
വി .കെ.അബ്ദുൽഖാദർ മേത്തർ (84)മരണപ്പെട്ടു. വലിയവീട്ടിൽ,നടയ്ക്കൽ,പത്താഴപ്പടി,(സെൻട്രൽഹാർഡ് വെയേഴ്സ്) ഖബറടക്കം 6-05-2023 വൈകുന്നേരം 4 മണിക്ക് ഈ രാറ്റുപേട്ട പുത്തൻപള്ളിഖബർസ്ഥാനിൽനടത്തി.ഭാര്യ തെക്കേക്കര കിണറ്റുംമൂട്ടിൽ പരീത് റാവുത്തർ മകൾ പരേതയായ പെണ്ണമ്മ. മക്കൾ ,നസ്‌ലി,നൗഫൽ,നവാസ്,സിയാദ്. മരുമക്കൾ അയ്യൂബ് ഖാൻ മുണ്ടക്കയം. ഫൗസിയാ, സുമി,സൈഫ
ഈരാറ്റുപേട്ട : ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ബഹുജന റാലിയും പൊതു സമ്മേളനവും നടന്നു. ഈരാറ്റുപേട്ടയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ജാഥ സെൻട്രൽ ജങ്ക്ഷനിൽ സമാപിച്ചു തുടർന്ന് നടന്ന യോഗം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, തങ്കമ്മ ജോർജുകുട്ടി, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സികെ ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, , കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, ജില്ലാ പ്രസിഡന്റ് പ്രൊ.ലോപ്പാസ് മാത്യു, മണ്ഡലം സെക്രട്ടറി അഡ്വ.സാജൻ കുന്നത്ത്,സോജൻ ആലക്കുളം ഐഎൻഎൽ ജില്ലാ പ്രസിഡന്റ് റഫീഖ് പട്ടരുപ്പറമ്പിൽ, ജനദാതൾ എസ് ദേശിയ കമ്മിറ്റി അംഗം ഡോ. തോമസ് സി കാപ്പൻ, കേരള കോൺഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ രാജ് ചൂരനാട്, എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ തുടങ്ങിയ എൽഡിഎഫ് നേതാക്കൾ സംസാരിച്ചു. ശക്തികാട്ടി എൽഡിഎഫ് റാലി ഈരാറ്റുപേട്ട : ഇടത് സർക്കാരിന്റെ പിന്തുണ വിളിച്ചോതി ഈരാറ്റുപേട്ടയിൽ റാലി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ടൗണിലെ ബ്ലോക്ക് ഒഴിവാക്കുവാൻ മൂന്നിടത്തു നിന്നുമാണ് റാലി ആരംഭിച്ചത്. ഈരാറ്റുപേട്ട മഞ്ചടിതുരുത്ത്, ചേന്നാട് കവല, മുട്ടം ജംഗ്ക്ഷൻ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച റാലി സെൻട്രൽ ജങ്ക്ഷനിൽ സമാപിച്ചു. കനത്ത മഴയെ അവഗണിച്ചും രണ്ടായിരുത്തോളം ജനങ്ങൾ റാലിയിൽ പങ്കെടുത്തു
ഈരാറ്റുപേട്ട : കേരളത്തിന്റെ കെഎം മാണി കാർഷിക ഉർജ്ജ് ജലസേച്ചന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേരളത്തിന്റെ കാർഷിക മേഖലയിൽ വൻ വളർച്ച ഉണ്ടാക്കുന്നതിനായി സർക്കാർ രൂപീകരിച്ച പുതിയ പദ്ധതിയാണിത് .രണ്ടാം ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ബഹുജന റാലിയും പൊതു സമ്മേളനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി നടത്തുവാനാവിശ്യമായ എല്ലാം പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്നും,ഈ സർക്കാർ അധികാരത്തിലേറിയത്തിന് ശേഷം പതിനേഴു ലക്ഷം ഗ്രാമീണ കുടുബംഗാളിൽ കുടിവെള്ള സൗകര്യം നൽകി. പ്രളയവും പേമാരിയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചെറുതായിട്ട് പിനോട്ടടിചെങ്കിലും ഇപ്പോൾ സമസ്ത മേഖലയിലും സർക്കാർ വികസനമെത്തിക്കുനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട: അതി ദാരിദ്ര നിർമ്മാർജനത്തിൽ കേരള സംസ്ഥാനം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിൻ്റെ നീതി ആയോഗിൻ്റെ റിപ്പോർട്ടിൽ കേരളത്തിൽ അതിദാരിദ്രം 0.73 ശതമാനമാണ്. അതിൽ തന്നെ കോട്ടയം പൂജ്യം ശതമാനവും .ഇത് സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി സാമ്പത്തികമായി കേന്ദ്ര സർക്കാർ സാമ്പത്തികമായി വലിഞ്ഞു ഞെരുക്കുമ്പോഴും സമഗ്ര മേഖലയിലും കേരളം വൻ നേട്ടം കൈവരിക്കുകയാണ്. അതിന്റ തെളിവാണ് കേന്ദ്ര സർക്കാരിന്റെ പലകണക്കിലും കേരളം ഒന്നാമതെത്തുന്നത്.കേന്ദ്ര പദ്ധതികൾ പലതും മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയതിന് ശേഷം അവസാനമാണ് കേരളത്തെ പരിഗണിക്കുന്നത്. ഇത് കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ വിലിയിരുതുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.