വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപ്പുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം

*ക്ഷേമ പെൻഷൻ നവംബർ 20 മുതൽ; കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ നവംബർ 20 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ വിതരണം ചെയ്യും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. വർദ്ധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം കുറച്ചിട്ടും കേരളം മുന്നോട്ട് പോയത്. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ആറുമാസമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലല്ല, ആറുമാസത്തെ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ എറ്റെടുത്തത്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.   അതേസമയം, സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് മന്ത്രി പറഞ്ഞു. ആശമാർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്. സമരം ചെയ്യുന്നവരോട് ദേഷ്യമില്ല. കേന്ദ്രസർക്കാർ പണം തരാത്തതാണ് പ്രശ്നം. മൂന്ന് വർഷം മുൻപ് തന്നെ ആശമാരുടെ ഓണറേറിയത്തിൻ്റെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. സമരം കണ്ടിട്ടാണ് ഓണറേറിയം വർദ്ധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു  

കോട്ടയം

കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ

പാലാ :കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ.പാലാ ചെത്തിമറ്റം സ്വദേശി അലൻ തോംസൺ. പുലിയന്നൂർ സ്വദേശി മോഹനൻ പനയ്ക്കൽ. ഹരികൃഷ്ണൻ കളപുരയ്ക്കച്ചാലിൽ എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ കേരള പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ടിന്റെ ഭാഗമായാണ് ഇവർ പാലാ പോലീസിന്റെ പിടിയിലായത്..പ്രതികൾ നിരവധി പേരിൽ നിന്നായി ഏകദേശം രണ്ട് കോടിയിൽ അധികം രൂപ തട്ടിച്ചതായാണ് ലഭിക്കുന്ന വിവരം..പ്രതികളെ ഇന്ന് രാവിലെ പാലാ കോടതിയിൽ ഹാജരാക്കി. !

കോട്ടയം

എസ് ഐ ആർ, ജനാധിപത്യത്തിന്റെ ആത്മാവിനെതിരെയുള്ള കടന്നുകയറ്റം,സമസ്ത.

കോട്ടയം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ മുതൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ്  റിവിഷൻ (എസ് ഐ ആർ) ജനാധിപത്യ പ്രക്രിയയെ തകർക്കാനും പൗരവകാശത്തിന്റെ അടിത്തറക്ക് നേരെയുള്ള വെല്ലുവിളിയും ആണെന്നും, അതിനാൽ വോട്ടർ പട്ടിക പുതുക്കൽ നിർത്തിവെച്ച് പുന പരിശോധന നടത്തണമെന്നും സമസ്ത കോട്ടയം ജില്ലാ പണ്ഡിത ശില്പശാല പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എസ് ഐ ആർ ആശങ്കപ്പെടുത്തുന്നതാണ്. ഇരട്ടിപ്പുകളും, മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് ഈ നടപടി എന്ന് അവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് പാർശ്വവൽകൃത പൗരന്മാരുടെ വോട്ടവകാശം ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പ്രേരിത ഗൂഢലക്ഷ്യമായി  ഇത് കണക്കാക്കപ്പെടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽകുമ്പോൾ ഉള്ള ഈ നടപടി അതിന്റെ ഉദ്ദേശിച്ചത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.ആദ്യമായി എസ് ഐ ആർ നടപ്പാക്കിയ ബീഹാറിൽ അറുപത്തി അഞ്ചു ലക്ഷം ദളിതർ, സ്ത്രീകൾ, ന്യുനപക്ഷങ്ങൾ ഉൾപ്പെടുന്ന പൗരന്മാരുടെ  വോട്ടവകാശം ഇല്ലായ്മ ചെയ്തത് ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഏതൊരു പൗരനും മതം ഭാഷ പ്രദേശം എന്നിവ പരിഗണിക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ട്. അതിനെ തകർക്കുന്ന ഏത് ശ്രമത്തെയും ചെറുത്തു തോല്പിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.അത് ജനാധിപത്യ സംവിധാനങ്ങൾക്ക് കാവൽ നിൽക്കാനുള്ള അവരുടെ ബാധ്യത കൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. "മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യയത്തുൽ ഉലമയുടെ കോട്ടയം ജില്ലാ ഘടകം നടത്തിയ പണ്ഡിത ശിൽപശാല ജില്ലാ പ്രസിഡന്റ്‌ എ എ അബ്ദുൽ അസീസ് സഖാഫി എന്തായാറിന്റ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്തു. യമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരം ഇടപെട്ടത് ഈ മനുഷ്യത്വത്തിന്റെയും, മാനവികതയുടെയും ഭാഗമായിട്ടാണെന്നും,മാനവികത അടിസ്ഥാന തത്വമായി പരിഗണിച്ചാണ് 100 വർഷമായി സമസ്ത ഇവിടെ പ്രവർത്തിക്കുന്നത് എന്നും, മതത്തിന്റെ പേരിൽ ഇതര വിഭാഗത്തെ ആക്ഷേപിക്കുന്നത് മാനവികതക്ക് എതിരാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പിഎം അനസ് മദനി സ്വാഗതം ആശംസിച്ചു. എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, വി എച്ച് അബ്ദുൽ റഷീദ് മുസ്‌ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, സിയാദ് അഹ്സനി, അബ്ദുസ്സലാം ബാഖവി, അൻവർ മദനി അലി മൗലവി കുമളി, ഹാരിസ് സഖാഫി, സലീം സഖാഫി, യഅഖൂബ് നഈമി,സഅദ് അൽ ഖാസിമി. തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്ന് 14 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലാ സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്നു വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പ്രധാന മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ഗാലറിയാണ് തകർന്നു വീണത്.വിദ്യാർഥികൾ കയറി ഫോട്ടോയെടുക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടനെ തന്നെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .14 വിദ്യാർത്ഥികളെയാണ് പരിക്കേറ്റനിലയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും എക്സ്റേ പരിശോധനയ്ക്കു വിധേയരാക്കി കൊണ്ടിരിക്കുകയാണ് ആർക്കും ഗുരുതരമായ പരിക്കുകളില്ല .പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മാണി സി കാപ്പൻ എം എൽ എ യും കുട്ടികളെ സന്ദർശിച്ചു.

കോട്ടയം

ഉപജില്ല കലോൽസവം ലോഗോ പ്രകാശനം ചെയ്തു

പൂഞ്ഞാർ .സെന്റ്  ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 3, 4, 5, 6 തിയതികളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്ത്യാലിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം. എന്നിവർചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്. ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോ. ജനറൽ കൺവീനർ സി. സൂസി മൈക്കിൾ, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. PTA പ്രസിഡന്റ് എബി പൂണ്ടിക്കുളം, വിവിധ കമ്മിറ്റി കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ അധ്യാപകനായ ബ്ലെസൺ ബാബുവാണ് ലോഗോ തയ്യാറാക്കിയത്.

കോട്ടയം

മതവിശ്വാസികൾ മനുഷ്യത്വം ഉള്ളവരാകണം ,സമസ്ത

കോട്ടയം :മതത്തോടുള്ള വിശ്വാസവും ആചാരങ്ങളും മനുഷ്യത്വപരമായും മാനവികതയും ഉൾക്കൊള്ളുന്നവരാകുമ്പോൾ മാത്രമേ അവരെ മതവിശ്വാസികളായി അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും , അപരൻ്റെ ആത്മാഭിമാനത്തെയും ,വൈകാരികതകളെയും ഉൾക്കൊള്ളുന്നവർ ആയിരിക്കണംമതപുരോഹിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച "മനുഷ്യർക്കൊപ്പം " എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഉൽഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ലാ പ്രസിഡൻ്റ KSM റഫീഖ് അഹമ്മദ് സഖാഫി പ്രസ്താവിച്ചു., 100 വർഷം പൂർത്തിയാക്കുന്ന സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി , ജാതിയുടെയും മതത്തിന്റെയും വൈജാത്യങ്ങൾക്കതീതമായി മനുഷ്യർക്കൊപ്പം നിലകൊണ്ടതു കൊണ്ടാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കൊലക്കയറിൽ നിന്നും മനുഷ്യത്വത്തിന്റെ പേരിൽ രക്ഷപ്പെടുത്താൻ ഇടപെട്ടത്, ,ഈ മാനവികതയും മനുഷ്യത്വവും പ്രകടിപ്പിച്ചത് മനുഷ്യർക്കൊപ്പം എന്ന സമസ്ത പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് , ,അതാണ് 100 വർഷമായി സമസ്ത ഇവിടെ വിഭാവനം ചെയ്യുന്നതെന്നും മതത്തിനെയും പേരിൽ ഇതര സമുദായത്തെ ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും അവരുടെ മത ആചാരങ്ങളോട് ഈർഷ്യതയും, വെറുപ്പ് പ്രകടിപ്പിക്കുന്നതും മതവിശ്വാസികൾക്ക് ഭൂഷണമല്ല , കളമശ്ശേരി സ്ൂളിലെ ശിരോവസ്ത്ര പ്രശ്നം ഉയർത്തിയ വിവാദം , മതങ്ങളെ കുറിച്ചുള്ള അന്ധതയാണ് , അവരവരുടെ മതത്തെ കുറിച്ചും നല്ല രീതിയിൽ പഠിക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു , ശിരോവസ്ത്രം ഉയർത്തി മുസ്ലിം സമുദായത്തെ അവഹേളിക്കാൻ കുത്സിത ശ്രമം നടത്തിയ ആ മുഖ്യ അദ്ധ്യാപികക്ക് അവാർഡ് കൊടുക്കാൻ ഉദ്ദേശിച്ചവർ ഈ സമൂഹത്തിൻ ഒരു തെറ്റായ സന്ദേശം നൽകാനേ ഉപകരിക്കുകയുള്ളുവെന്നും യോഗം വിലയിരുത്തി ,   സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡൻറ് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു ,സമസ്ത കേന്ദ്ര മുശാവറാംഗം എച്ച് ഇസ്സുദ്ദിൻ കാമിൽ സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി പി എ അനസ് മദനി സ്വാഗതം പ്രസംഗം നടത്തി. അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ ,വി.എച്ച് അബ്ദുറഷീദ് മുസ്ലിയാർ , മുഹമ്മദ് ലബീബ് അസ്ഹരി ,സിയാദ് അഹ്സനി ,അബ്ദുസ്സലാം ബാഖവി ,അൻവർ മദനി , അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം ,അലി മൗലവി കുമളി , ഹാരിസ് സഖാഫി സലിം സഖാഫി തുടങ്ങിയവർ സംസാരിച്ചു ,  

കോട്ടയം

സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പള്ളി ഇമാമിന് പരുക്കേറ്റു

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച പള്ളി ഇമാം കൂരാലി സ്വദേശി ഹസൻകുഞ്ഞിന് ( 68) പരിക്കേറ്റു. . രാവിലെ 9 മണിയോടെ കൂരാലി എലിക്കുളം പ‍ഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം.ഹസൻ കുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു