വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ കോളേജിന് മുഖ്യമന്ത്രിയുടെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്

അരുവിത്തുറ :ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ പച്ചതുരുത്ത് തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസിനുള്ളിൽ മാനേജ്മെന്റ് അനുവദിച്ചു നൽകിയ 25 സെന്റ് സ്ഥലത്ത് ആണ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയ്യാറാക്കിയത്.  ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നോറ സാന്നിദ്ധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ 50ൽ പരം ഇനങ്ങളിലായി നൂറോളം സസ്യ ങ്ങളാണ് ഈ പച്ചത്തുരുത്ത് വനത്തിൽ ഉള്ളത്. ബോട്ടണി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ വനത്തിന്റെ സംരക്ഷണവും പരിപാലനവും നടപ്പിലാക്കുന്നത്.തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഹരിതാഭയും കാർഷിക സംസ്കാരവും പാഠപുസ്തകങ്ങളോട് ചേർത്തുവച്ചിട്ടുള്ള അരുവിത്തുറ കോളേജിന്റെ ജൈവ പരിസരം മുൻപും അംഗീകാരങ്ങൾക്ക് അർഹത നേടിയിട്ടുണ്ട്.പുരസ്കാരം ലഭിക്കാൻ അർഹരായ അധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.

പ്രാദേശികം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും അപകടം: കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു.രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലില്‍ ആണ് വീണത്. കുമരകം ചീപ്പുങ്കല്‍ സ്വദേശി കൊച്ചുമോള്‍ ഷിബുവിന്റെ കാലില്‍ ആണ് വീണത്.ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടക്കുമ്പോള്‍ ആണ് മുകളില്‍ നിന്ന് ഒരു കഷ്ണം അടര്‍ന്നു വീണത്.

പ്രാദേശികം

മണ്ഡലതല യോഗവും,പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി.

ഈരാറ്റുപേട്ട : സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും,പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സ:അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹൻ ചേന്നംകുളം,ബാബു കെ ജോർജ്,ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കെ ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു തുടങ്ങിയ സഖാക്കൾ അഭിവാദ്യം ചെയ്തു. പി രാധാകൃഷ്ണൻ, പി ആർ മനോജ്, കെ എസ് നൗഷാദ്, എം എം മനാഫ്, സി എസ് സജി, വിനോദ് ജോസഫ്, കെ കെ സഞ്ജു, എം ആർ സോമൻ, പി കെ മോഹനൻ, റോബിൻ ജോസഫ്,ആർ രതീഷ്, എന്നിവർ പങ്കെടുത്തു.

പ്രാദേശികം

അരുവിത്തുറ കോളേജിന് സംസ്ഥാന സർക്കാർ പുരസ്കാരം.

അരുവിത്തുറ :ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ നിറവിന് അരുവിത്തുറ സെൻറ് ജോർജ് കോളേജ് സംസ്ഥാന സർക്കാർ പുരസ്കാരം നേടി.നാക് റീ അക്രഡിറ്റേഷൻ്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്  ജില്ലയിൽ ആദ്യമായി ഏഴുവർഷം കലാവധിയോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയതും അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസും പഠന സൗകര്യങ്ങളും നാക് നിർദ്ധേശിക്കുന്ന ഏഴ് ഇന യോഗ്യതകളും പരിപൂർണമായും നടപ്പിലാക്കിയതും പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് കോളേജ് നേടിയത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്നും കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,കോളേജ് ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, ഐ.ക്യു. എ .സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ്,നാക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ അനധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.പുരസ്കാരത്തിന് അർഹമായ കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിനേയും അധ്യാപകരെയുംഅനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് മാനേജർ വെരി .റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഭിനന്ദിച്ചു.

പ്രാദേശികം

DAPL സെക്രട്ടേറിയറ്റ് മാർച്ച് സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത്

കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി സംഘടനയായ ഡി.എ.പി.എൽ (DAPL) സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും സജീവമായി പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.  ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദീർഘകാലമായി സർക്കാരിന്റെ പരിഗണനയിലുള്ള വിവിധ വിഷയങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ഡി.എ.പി.എൽ ഈ സമരം നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിക്കും. മാർച്ച് വിജയിപ്പിക്കുന്നതിനായി കോട്ടയം ജില്ലാ കമ്മിറ്റി വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുന്നുംപുറത്ത്, സെക്രട്ടറി സാദിഖ് കാട്ടാമല, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഷറഫ് കുന്നംപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അനസ് മുണ്ടക്കപറമ്പിൽ, സക്കീർ എസ്.ആർ.കെ., നൗഷാദ് ഇടക്കുന്നം, ഷരീഫ് കാടാപുരം, കരുണൻ തീക്കോയി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഈ സമരം ഭിന്നശേഷി സമൂഹത്തിന്റെ അവകാശപ്പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് ഡി.എ.പി.എൽ ഭാരവാഹികൾ വ്യക്തമാക്കി.

പ്രാദേശികം

നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡ് തുറന്നു

പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ - നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി  ഉപയോഗിച്ചിരുന്ന  നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ   പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു അജി, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ മോഹനൻ നായർ , ബിന്ദു അശോകൻ, വിഷ്ണുരാജ്,മുൻ പഞ്ചായത്ത് മെമ്പർമാരായ ടി. എസ് ബിനുക്കുട്ടൻ,  ഷിഹാബ് ഉസ്മാൻ കുടുംബശ്രീ സിഡിഎസ് മെമ്പർ ഷിജിന, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ കെ. പി മധുകുമാർ, ജോഷി മൂഴിയാങ്കൽ, സാബു കമ്പിളിയോലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. റോഡ്  തമ്മിൽ ബന്ധിപ്പിച്ച് പൂർണമായും ഗതാഗതയോഗ്യമായതോടെ പ്രദേശത്തെ യാത്രാസൗകര്യം വളരെയേറെ വർധിച്ചിരിക്കുകയാണ്. റോഡ് പൂർത്തീകരിച്ചതിൽ  ആഹ്ലാദഭരിതരായ നാട്ടുകാർ പടക്കം പൊട്ടിച്ചും, പായസ വിതരണം നടത്തിയും ഉദ്ഘാടനം വൻ വിജയമാക്കി തീർത്തു.

പ്രാദേശികം

വാർഡിന്റെ ഉത്സവമായി നഗരസഭാ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം

ഈരാറ്റുപേട്ട: നാടിന്റെ ഉത്സവമായി ഗ്രാമോത്സവം. ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷനിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിന് പേരാണ് ആവേശത്തോടെ പങ്കാളികളായത്. ഉച്ചക്കു ശേഷം ആരംഭിച്ച പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി നാടൻ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വടംവലി, ബോൾ പാസിംഗ്, കസേര കളി, കുളംകര, ഷൂട്ടൗട്ട്‌ തുടങ്ങി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.  വൈകുന്നേരം ഏഴിന് ആരംഭിച്ച സമാപന സമ്മേളനത്തിൽ നഗരസഭ മാതാക്കൽ ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. 2020-25 പൂർത്തിയാകുമ്പോൾ 1.5 കോടി രൂപയുടെ വികസനം ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് കൗൺസിലർ പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. മാതാക്കൽ ഡിവിഷൻ വികസന സപ്ലിമെന്റ് വ്യവസായ വകുപ്പ് റീജനൽ പ്രോജക്ട് ഓഫിസർ സഹിൽ മുഹമ്മദ് പ്രകാശനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിസാമുദ്ദീൻ, മാഹിൻ വെട്ടിയാംപ്ലാക്കൽ, ഹിലാൽ വെള്ളൂപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ഒരേ മേഖലയിൽ നിരവധി വർഷങ്ങളായി ജോലിയെടുക്കുന്നവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസ വിതരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ വി.എം. ഷഹീർ സ്വാഗതവും പി.എസ്. ഹക്കീം നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു ശേഷം ഗാനമേള, ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറി. ബഷീർ കുന്നുംപുറം, കെ.എ. സാജിദ്, സിയാദ് കെ.യു, ഹക്കീം പി.എസ് തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. 

പ്രാദേശികം

നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നു

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് അക്വയർ ചെയ്ത ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ബ്ലോക്ക് 48 ൽ റീസർവ്വെ നമ്പർ 49/13 ൽ പ്പെട്ട സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന പുളിമരം (3), മഴ മരം (2), മാവ് (2), പന (2), പാഴ് മരം (16), പ്ലാവ് (4), ആഞ്ഞിലി (1), മഞ്ചാടി (1) പേര (2), ആത്ത (1), എടന (1), മുരിങ്ങ (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ഇവയുടെ മതിപ്പു വില 26,167/- രൂപയായി (ഇരുപത്തിയാറായിരത്തി ഒരുന്നൂറ്റി അറുപത്തിയേഴ് രൂപ മാത്രം) നിശ്ചയിച്ചു. മരങ്ങളുടെ പരസ്യ ലേലം 2025 സെപ്റ്റംബ 29 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ വെച്ച് നടക്കും.ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2,620/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും, സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും, അംഗികാരം ലഭിച്ച ശേഷം മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്. മരങ്ങൾ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.ലേലം കൊണ്ടയാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും, ലേല തുകയുടെ 18% ചരക്ക് സേവന നികുതിയും ചരക്ക് സേവന നികുതിയുടെ 1% സെസ്സും, ലേല തുകയും ചരക്ക് സേവന നികുതിയും, സെസ്സും ഉൾപ്പെടുന്ന തുകയുടെ 5.25% ഫോറസ്റ്റ് ഡെവലപ്മെന്റ് ടാക്സും. ലേല തുകയും, ചരക്ക് സേവന നികുതിയും, സെസ്സും, ഫോറസ്റ്റ് ഡെവലപ്മെൻ്റ് ടാക്സും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും അടക്കണം.