വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പാർപ്പിട മേഖലയ്ക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുഖ്യപരിഗണന നൽകി

ഈരാറ്റുപേട്ട ; പി എം എ വൈ പദ്ധതി യിൽ ബ്ലോക്ക് പഞ്ചായത്ത് അവഗണിക്കുന്നു എന്ന് വരുത്തി തീർക്കാൻ ചില തൽപരകക്ഷികൾ പത്രമാധ്യമങ്ങൾ വഴി ശ്രമം നടത്തുന്നതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും 321 പേരുമായി എഗ്രിമെന്‍റ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 44 പേർ മുൻ വർഷങ്ങളിൽ എഗ്രിമെന്‍റ് വയ്ക്കുകയും അവർക്ക് 400000/-രൂപ വീതം നൽകുകയും വീടുപണി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. എഗ്രിമെന്‍റ് വെച്ച 321 പേരിൽ 294 പേർക്ക് ആദ്യ ഗഡുവായ 48,000/- രൂപ വെച്ച് 14112000/- രൂപ നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 112000/- രൂപ വെച്ച് 129 പേർക്ക് 2-ം ഗഡുവായി 14448000/-  ജില്ലാ പഞ്ചായത്ത് വിഹിതമായി 98000/- രൂപ വെച്ച് മൂന്നാം ഗഡുവായി  101 പേർക്ക് 10617000/-രൂപയും നാലാം ഗഡുവായി 52 പേർക്ക് 252,0000/-  രൂപയും നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 112000/- രൂപ 321 ഗുണഭോക്താക്കൾക്ക് നൽകുവാൻ  355952,000/- രൂപ നൽകേണ്ടിവരും. പദ്ധതി വിഹിതമായി നിർബന്ധിത വകയിരുത്തലുകൾക്ക് ശേഷം ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുന്നത് ജനറൽ 14900000/- രൂപ മാത്രമാണ് ഇതിൽ നിന്നും പാർപ്പിടം മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ബാക്കി ഗുണഭോക്താക്കൾക്ക് നൽകുവാനുള്ള തുക ഹഡ്കോയിൽ നിന്നും വാർഷിക ഗഡുക്കാളായി നൽകത്തക്ക വിധം വായ്പ എടുത്തു നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠ്യേന തീരുമാന എടുക്കുകയും ഇത് കേരള ഗവൺമെന്‍റിനെ അറിയുകയും ചെയ്തു. കേരള ഗവൺമെന്‍റ് നടപടിക്രമങ്ങൾ ധൃതഗതിയിൽ നടത്തുന്നതായി അറിയുന്നു.  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റ് പരിധിയിൽ ഭവന രഹിതരുടെ എണ്ണം കുറയ്ക്കുന്നതിനും ഭാവിയിൽ ഭവനരഹിത മുക്ത ബ്ലോക്ക് പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളെ വിലകുറച്ചു കാണാതെ എല്ലാവരും ഒറ്റക്കെട്ടായി ഇതിന് വേണ്ടി ശ്രമിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ, സ്റ്റന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ മേഴ്സി മാത്യു, അജിത്ത് കുമാർ.ബി, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

പ്രാദേശികം

ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് )ന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നു.

ഈരാറ്റുപേട്ട.ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് )ന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നു. ▪️രാവിലെ 8 മണിക്ക് പ്രെവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത്  പതാക ഉയർത്തൽ  സ്വാതന്ത്ര്യ ദിന സന്ദേശം ▪️രാവിലെ 9 ന് തിരിച്ചറിയൽ മത്സരം സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയവരിൽ 78 പേരുടെ ഫോട്ടോയിൽ നിന്നും വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള മത്സരവും സംഘടിപ്പിക്കും. ▪️വൈകിട്ട് 4 മണി മുതൽ സ്വാതന്ത്ര്യ ദിന റാലി (PMC ഹോസ്പിറ്റനു സമീപത്ത് നിന്നും ആരംഭിച്ച് സെൻട്രൻ ജംഗ്ഷൻ വഴി മുട്ടം ജംഗ്ഷനിലെത്തി തിരിച്ച്  പ്രൈവറ്റ് ബസ്റ്റാൻ്റിൽ അവസാനിക്കുന്നു.) ▪️5 PM മുതൽ  പൊതുസമ്മേളനം ▪️6 PM മുതൽ സ്വാതന്ത്ര്യ ഗീതങ്ങൾ ഗാനസന്ധ്യ

മരണം

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു

കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ, ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി).

കേരളം

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.  പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

കോട്ടയം

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും

കോട്ടയം ; ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (വെള്ളി) രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും. ചടങ്ങുകൾ രാവിലെ 8.35ന് ആരംഭിക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്ക്കൊപ്പം രണ്ടു ബാൻഡ് പ്ലാറ്റൂണുകളും പരേഡിൽ അണിനിരക്കും. ഗാന്ധിനഗർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ടി. ശ്രീജിത്ത് ആണ് പരേഡ് കമാൻഡർ. ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ)റിസർവ് സബ് ഇൻസ്പെക്ടർ പി.എം. സുനിൽ ആണ് സെക്കൻഡ് ഇൻ കമാൻഡ്. ഡി.എച്ച്.ക്യൂ . പ്ലാറ്റൂണിനെ റിസർവ് സബ് ഇൻസ്പെക്ടർ ബിറ്റു തോമസ്, കേരള സിവിൽ പോലീസ് പ്ലാറ്റൂണിനെ ചങ്ങനാശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.പി. ടിനു, വനിതാ പോലീസ് പ്ലാറ്റൂണിനെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജി. പ്രീതി, എക്സൈസ് പ്ലാറ്റൂണിനെ കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, ഫോറസ്റ്റ് പ്ലാറ്റൂണിനെ വണ്ടൻപതാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. സുനിൽകുമാർ എന്നിവർ നയിക്കും. എൻ.സി.സി. സീനിയർ ആർമി പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ബസേലിയസ് കോളജ്, കോട്ടയം സി.എം.എസ്. കോളജ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. എന്നീ സ്‌കൂളുകളുടെ പ്ലാറ്റൂണുകൾ അണിനിരക്കും. എൻ.സി.സി. ജൂനിയർ ആർമി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ സ്‌കൂളിലെ പ്ലാറ്റൂണുകൾ ഉണ്ടാകും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്, കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ, സി.എം.എസ്. എച്ച്.എസ്. കോട്ടയം, സ്‌കൗട്ട്സ് വിഭാഗത്തിൽ കോട്ടയം ഹോളി ഫാമിലി എച്ച്.എസ്.എസ്., കോട്ടയം എം.ഡി. സെമിനാരി, ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്, കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്., ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്., കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് എന്നീ പ്ലാറ്റൂണുകൾ പങ്കെടുക്കും. ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് എന്നീ സ്‌കൂളുകൾ ബാൻഡ് പളാറ്റൂണുകളായി അണിനിരക്കും. ജില്ലാ പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിൽസൺ വി. ജോൺ ആയിരിക്കും ബാൻഡ് മാസ്റ്റർ. കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്, ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്. എന്നിവർ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. പരേഡ് റിഹേഴ്‌സൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നിരുന്നു. ബുധനാഴ്ച രാവിലെ ഡ്രസ് റിഹേഴ്‌സലും നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി.

കോട്ടയം

കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

എരുമേലി : കെഎസ്ആർടിസി എരുമേലി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകി. ഇതോടൊപ്പം നിലവിൽ ഡിപ്പോയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ അവിടെ ഓഫീസ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്നും, അടിയന്തരമായി ഓഫീസ് മാറ്റി സ്ഥാപിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.ഇതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ദേവസ്വം ബോർഡിന്റെ ബഹുനില കെട്ടിടത്തിൽ നിന്നും മൂന്ന് മുറികൾ വിട്ടുകിട്ടിയാൽ സൗകര്യപ്രദമാണെന്ന് ചൂണ്ടിക്കാട്ടുകയും ഇതിനായി ദേവസ്വം ബോർഡിനെ സമീപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം കെഎസ്ആർടിസി സ്ഥലം വിട്ട് ഒഴിയണം എന്നുള്ള കോടതിവിധിയ്ക്ക് സ്റ്റേ ഉത്തരവ് സമ്പാദിക്കാനായി എംഎൽഎ നൽകിയ നിവേദനത്തെ തുടർന്ന് അപ്പീൽ നൽകാൻ മന്ത്രി നിർദേശം നൽകി. അതോടൊപ്പം കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചതായി എംഎൽഎ പറഞു.

പ്രാദേശികം

എം ഇ എസ് കോളേജ് ഈരാറ്റുപേട്ടയിൽ മിസ്സ്‌ മാച്ച് ഡേ നടത്തി.

തിടനാട് : എം ഇ എസ് കോളേജ് ഈരാറ്റുപേട്ടയിൽ മിസ്സ്‌ മാച്ച് ഡേ നടത്തി. കോമേഴ്‌സ് വിഭാഗം മേധാവി രജിത പി യു വിന്റെ ആദ്യക്ഷതയിൽ നടന്ന പ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്‌ വി എം ഉദ്ഘാടനം ചെയ്തു. വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ അനു മോൾ സ്‌കറിയ, ഷഫ്‌ന സകീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാമിന് ഫർസാന സ്വാഗതവും ആമിന അഫ്സൽ നന്ദിയും അർപ്പിച്ചു.

പ്രാദേശികം

ജനവിരുദ്ധതയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു. ജെ.ബി. മേത്തർ എം.പി

ഈരാറ്റുപേട്ട . കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളെ ഉപദ്രവിക്കുന്ന കാര്യത്തിൽ നമ്പർ വൺ ആണ്. കുത്തഴിഞ്ഞ അരോഗ്യ സംവിധാനം. തല തിരിഞ്ഞ വിദ്യാഭ്യസ മേഖല. രൂക്ഷമായ വിലകയറ്റം മൂലം സധാരണ ജനങ്ങൾ നട്ടം തിരിയുമ്പോൾ . വീടുകൾ തോറും മദ്യം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നു. നാടുനീളെ മദ്യവും മയക്കുമന്നും സുലഭം. മയക്കുമരുന്നിന് അടിമകളായ പുതു തലമുറ നിസാര കാര്യത്തിന്റെ പേരിൽ സ്വന്തം മാതാവിനെ പോലും കൊലപ്പെടുത്താൻ മടിയില്ലാത്ത ഒരു സമൂഹം വളർന്നു വരുന്നു. സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറുന്നു. ജെ ബി. മേത്തർ തുടർന്നു. പതിറ്റാണ്ടുകളായി സംരക്ഷിച്ചു വരുണ ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്നു. അതികാര തുടർച്ചക്ക് വേണ്ടി വോട്ടു മോഷണം നടത്തുന്നു. ഒറ്റമുറി വീട്ടിൽ അൻപതും അറുപതും വോട്ടർമ്മാരെ വ്യാചമായി ഉണ്ടാക്കുന്നു. ഇവരുടെ പിതാക്കൻമാരുടെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതി ചേർക്കുന്നു. ഇത് വിളിച്ച് പറഞ്ഞ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നു. ആക്ഷേപിക്കുന്നു.ഇതാണ് ഇന്നത്തെ ഇന്ത്യൻ സാഹജര്യം. ജെ ബി മേത്തർ പറഞ്ഞു മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന സാഹസ് യാത്രക്ക് ഈ രാ റ്റുപേട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. അവർ. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുബൈദ അലിയാർ അദ്യക്ഷത വഹിച്ച യോഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.എം മുഹമ്മദ് ഇല്യാസ്.പി.എച്ച് നൗഷാദ് . ഓമന ഗോപാലൻ. ഷിയാ സ് സി.സി.എം. എ.എസ് അബ്ദുൽ കരീം.എസ് എം. കബീർ . എന്നിവർ സംസാരിച്ചു.