വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ യോഗാ ദിനാചരണം

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ എൻ.സി.സിയുടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു.ലോക യോഗാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്ക് എൻ സി സി പ്രോഗ്രാം ഓഫീസർ ലെഫ്റ്റനൻ്റ് ഡോ ലൈജു വർഗീസ് നേതൃത്വം നൽകി.ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭൗതികശാസ്ത്രവും പ്രാണശാസ്ത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു തുടർന്ന് യോഗ പരിശീലനവും സംഘടിപ്പിച്ചു. വിവിധ യോഗ പരിശീലനങ്ങളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കുചേർന്നു.പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്. ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ ആർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കേന്ദ്ര ആയുഷ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യോഗസംഗം എന്ന പരിശീലന പരിപാടിയിൽ എസ് പി സി കേഡറ്റ്‌സും പങ്കെടുത്തു. തുടർന്ന്ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും നടന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷമീന ഫാസിൽ നേതൃത്വം നൽകി. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചു. സി പി ഒ റമീസ് പി എസ് പരിപാടിക്ക് നേതൃത്വം വഹിച്ചു.

പ്രാദേശികം

എം.ഇ.എസ് കോളേജിൽ യോഗ ദിനാചരണം

തിടനാട്: ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ യോഗ ദിനത്തോട് അനുബന്ധിച്ച് കോളേജിൽ യോഗ ഡേ അവയർനസും യോഗ പരിശീലന പരിപാടിയും നടത്തി. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്. വി.എംന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യോഗ മർമ്മ തെറാപ്പിസ്റ്റ് ആന്റോ ആൻറണി ഉദ്ഘാടനം ചെയ്തു ക്ലാസുകൾ നയിച്ചു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി.യു, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി റെജി മനോജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷഫ്ന സക്കീർ, ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസയർപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് നന്ദി പറഞ്ഞു.    

പ്രാദേശികം

നമ്മുടെ വിദ്യാഭ്യസ മേഖല പെൺകുട്ടികൾകൈയടക്കി കഴിഞ്ഞു. അന്റോ ആന്റണി.എം.പി.

ഈരാറ്റുപേട്ട: സിവിൽ സർവീസിലും മെഡിക്കൽ എൻജിനിയറിങ്ങിലുമെല്ലാം റാങ്ക് ലിസ്റ്റ് പുറത്ത് വരുമ്പോൾ തൊണ്ണുറ് ശതമാനവും പെൺകുട്ടികളാണ് കരസ്ഥമാക്കുന്നത്. ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഈ മേഖലയിൽ ആൺകുട്ടികളുടെ പിന്നോട്ട് പോക്ക് നിരാശയുണ്ടാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും അന്റോ ആന്റണി എം.പി ചൂണ്ടിക്കാട്ടി. നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നഗരസഭയിലെ ഏഴ്, പതിനഞ്ച് വാർഡുകളിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർപേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, നാസർ വെള്ളൂപറമ്പിൽ, അനസ് നാസർ, കെ.ഇ.എ. ഖാദർ എന്നിവർ സംസാരിച്ചു ​​​​​​

പ്രാദേശികം

വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

ഈരാറ്റുപേട്ട മുസ്ലിം  ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡൻ്റ്സ് വെൽനെസ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒഴിവു സമയം ഉല്ലാസ പ്രദമമാക്കുന്നതിനുമായി മാനേജ്മെന്റ്  വിദ്യാർത്ഥികൾക്കായി 25 സൈക്കിളുകൾ  വിതരണം ചെയ്തു. സ്‌കൂൾ  മാനേജർ എം. കെ. അൻസാരി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‌ത് ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എം കെ ഫരീദ്, ഹെഡ്‌മിസ് ട്രസ് ലീനഎം.പി, അദ്ധ്യാപകരായ ഷെമീന കെ.എ,മാഫിൻ സി.എച്ച് , ജ്യോതി . പി. നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ജനറൽ

കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ എണ്ണി പിഴയിടാൻ MVD...

വാഹനങ്ങളുടെ രൂപം അനധികൃതമായി മാറ്റുന്നവർക്ക് 'ഉഗ്രൻ പണി'യുമായി മോട്ടോർവാഹന വകുപ്പ്. കമ്പനി  നിർമിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴയ്ക്കുപുറമെ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം. ബൈക്കുകളില്‍ ഹാൻഡ് ഗ്രിപ്, സീറ്റ് കവർ എന്നിവ മാത്രമേ കൂട്ടിച്ചേർക്കല്‍ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ല. അനുവദിച്ചതിലും വീതിയുള്ള ടയറിനും അനുമതിയില്ല. ഇത് സുരക്ഷിതത്വം കൂട്ടുമെന്നാണ് ധാരണയെങ്കിലും വളവുകളില്‍ ബൈക്ക് മറിയാൻ സാധ്യത കൂടുതലാണെന്ന് എംവിഡി പറയുന്നു. ബൈക്കുകളിലെ റിയർവ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കർ പതിക്കുന്നതും സുരക്ഷയെ ബാധിക്കും. ബൈക്കുകളില്‍ പിൻസീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയില്‍, സാരി ഗാർഡ് എന്നിവ നീക്കം ചെയ്യാനും അനുമതിയില്ല. വാഹനങ്ങളുടെ നിറം മാറ്റാം. അക്കാര്യം ആർടി ഓഫീസില്‍ അറിയിക്കുകയും പരിവാഹൻ സൈറ്റില്‍ ഫീസടയ്ക്കുകയും ആർസി ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം. 2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഡീലർമാരുടെ സർവീസ് സെന്റർ എന്നിവയ്ക്കെതിരേയും നടപടി വരും. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം. ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിഞ്ഞാകും നടപടി സ്വീകരിക്കുക. നിബന്ധനകള്‍ ഇങ്ങനെ • അലോയ് വീലുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നതിന് തടസ്സമില്ല. • നമ്പർ പ്ലേറ്റ് വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്പർ പ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റാണ്. അതു മാറ്റാൻ പാടില്ല. • ക്രാഷ് ബാറുകള്‍ മുൻവശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. • കൂളിങ് പേപ്പർ വാഹനത്തിന്റെ മുൻപിൻ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍, കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കർ പാടില്ല. • സൈലൻസർ വാഹനങ്ങളില്‍ കമ്പനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലൻസർ മാത്രമേ പാടുള്ളൂ. • സ്റ്റിക്കർ മാധ്യമപ്രവർത്തകർ, ഡോക്ടർ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. സർക്കാരിന്റെ ബോർഡ് അനുവാദമില്ലാതെ വയ്ക്കാൻ പാടില്ല. • ഗ്ലാസുകളില്‍ കർട്ടൻ സർക്കാർ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കർട്ടൻ പാടില്ല. ഇസെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്ക് സെക്യൂരിറ്റിയുടെ ഭാഗമായി കർട്ടൻ ഉപയോഗിക്കാം. • ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാൻ പാടില്ല. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്‌ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്. • സീറ്റ് മാറ്റം ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോർ സ്ഥാപിക്കാം. മാറ്റങ്ങള്‍ക്ക് പിഴ ഓരോ മാറ്റത്തിനും 5000 രൂപയാണ് ഉടമസ്ഥൻ പിഴ നല്‍കേണ്ടി വരുക. വാഹന ബോഡിയില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന തരത്തിലുള്ള എന്തു ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇതു ബൈക്കുകള്‍ക്കും ബാധകമാണ്...  

പ്രാദേശികം

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട ഗവൺമെൻ്റ്  ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദിനാഘോഷം പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടനം ചെയ്തു.സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ ബി.ആർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്യോഗ ട്രെയിനറും അധ്യാപികയുമായ റിന്റ ട്രീസ ടോം വിദ്യാർഥികൾക്ക് ക്ലാസ് നൽകുകയും യോഗ അഭ്യസിപ്പിക്കുകയും ചെയ്തു.

പ്രാദേശികം

ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് വീണ്ടും അവർ ഒത്തുകൂടി..

ഈരാറ്റുപേട്ട : ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് മധുരമായ സ്മരണകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളജ് 1981- 83 പ്രീഡിഗ്രി എച്ച് ബാച്ചിലെ പഴയ സഹപാഠികൾ ഒരിക്കൽ കൂടി ഒത്ത് കൂടി.മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ട് വരൂ..എന്ന ഗാനം ഉച്ചത്തിൽ ഏറ്റ്പാടി.പഴയ ക്ലാസ് റൂമിനെ ഓർമ്മിപ്പിച്ച് അദ്ധ്യാപകരായ പി. എം.മാത്യു,എഡ്‌സൽ ജോസഫ് എന്നിവർ ക്ലാസെടുത്തപ്പോൾ ' വിദ്യാർത്ഥികൾ നിശബ്ദരായി '.ഒത്ത് കൂടലിൻ്റെ ഓർമ്മക്കായി നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽഖാദർ കോളജ് ഗ്രൗണ്ടിൽ വൃക്ഷ തൈകൾ നട്ടു. റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സഹപാഠി സംഗമത്തിൻ്റെ മൂന്നാമത് വാർഷികവും വിവിധ കലാപരിപാടികളും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.അരുവിത്തുറ പള്ളി മുൻ വികാരി ഫാ.അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളജ് ബർസാർ ഫാ.ബിജു,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി, പ്രഫ.പി. എം.മാത്യു, പ്രഫ.എഡ്സൽ ജോസഫ്,സഹപാഠി ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ്,ബാബു പുറപ്പുന്താനം എന്നിവർ പ്രസംഗിച്ചു.ഡോക്ടറേറ്റ് നേടിയ ജോസ്‌ന ജെയിംസിനെ എം എൽ എ മെമൻ്റോ നൽകി ആദരിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.