വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ആർത്തിരമ്പി ഓർമ്മതൻ വാസന്തം അരുവിത്തുറ കോളേജിൽ മഹാ ജൂബിലി സംഗമം.

ഈരാറ്റുപേട്ട. : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ അങ്കണത്തിൽ ആറു പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ആർത്തിരമ്പിയ ഓർമ്മതൻ വാസന്തം വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥി സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം  കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിച്ചു. തികഞ്ഞ ഗ്രാമന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയ സാമൂഹ്യ ശാസ്ത്ര സങ്കേതിക കായിക രംഗങ്ങളിലേക്ക് അനേകം പ്രതിഭകളെ സമ്മാനിച്ച അരുവിത്തുറ കോളേജ് രാജ്യത്തിന് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിന്നു. മാറ്റങ്ങൾക്കു മുൻപെ പറന്ന അരുവിത്തുറ കോളേജ് വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾക്ക് വഴിതെളിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ   കോളേജിൻ്റെ മുൻ പ്രിൻസിപ്പൽമാരേയും അദ്ധ്യാപകരേയും ആദരിച്ചു.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം. എം ചാക്കോ, മുൻ പി.എസ്സ് സി അംഗം പ്രൊഫ.ലോപ്പസ് മാത്യു, ഐ എസ് ആർ ഓ മുതിർന്ന ശാസ്ത്രഞ്ജൻ ഡോ ഗിരീഷ് ശർമ്മ , കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. ടി.ടി. മൈക്കിൾ,പൂർവ്വ വിദ്യാർത്ഥി സംഘടനാ കോഡിനേറ്റർ ജോസിയാ ജോൺ തുടങ്ങിയവർ സംസാരിച്ചു.

കേരളം

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 20 അടി താഴ്ച്ചയിലേക്ക് വീണു, ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധിക‍ൃതർ പറ‍ഞ്ഞു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലുണ്ട്.  

മരണം

ഐഷാ (85 വയസ് ) നിര്യാതയായി*

*ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന്*വരിക്കാനിക്കൽ വീട്ടിൽ* മർഹൂം ഹസ്സൻപിള്ള ഭാര്യ ഐഷാ (85 വയസ് ) നിര്യാതയായി* ഖബറടക്കം ഇന്ന് അസർ നിസ്കാരത്തിന് ശേഷം* ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സത്തിന്റെ മറവിൽ വൻ അഴിമതിയെന്ന് എസ്ഡിപിഐ

ഈരാറ്റുപേട്ട നഗരോത്സവം അഴിമതി നടത്താനുള്ള മാർഗമായി യു.ഡി.എഫും എൽ.ഡി.എഫും ഉപയോഗിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു  വർഷാവർഷം നടത്തിവരുന്ന നഗരോത്സവത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിന് ഇടത് വലത് കക്ഷികൾ കൂട്ടുനിൽക്കുകയാണ്. വ്യാപാരികൾ ഉൾപ്പെടെ ഇതിന് സഹകരിക്കാതിരിക്കെ ചിലർ നഗരോത്സവം നടത്താൻ കാണിക്കുന്ന ആവേശം അഴിമതി നടത്താൻ വേണ്ടിയാണ്. ഇടത് വലത് മുന്നണികളിലെ ചില കൗൺസിലർമാർ ഇതിന് കൂട്ടു നിൽക്കുകയാണ് നഗരവത്സവം നടത്തുന്നതിന് വേണ്ടി വ്യാപകമായ പണപ്പിരിവാണ് ചില വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഇത്തരക്കാർ നടത്തിയിരിക്കുന്നത്. ഇതിലൂടെ വൻ അഴിമതിയാണ നടന്നിരിക്കുന്നത് കഴിഞ്ഞതവണ നടന്ന നഗരവത്സവത്തിന്റെ കണക്ക് പുറത്ത് വിടാൻ പോലും ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. ഈരാറ്റുപേട്ട നഗരസഭയിൽ വികസനം മുരടിച്ചു നിൽക്കെ അഴിമതിക്ക് വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്. പ്രധാന പ്രതിപക്ഷത്തിരിക്കുന്നവർ വിഹിതം ലഭിക്കുന്നതിനാണ് ഇത്തരം അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത്. ഇത്തരം അഴിമതികളെ എതിർക്കുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ കൗൺസിലർമാർ നഗോത്സവത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി വി. എസ്. ഹിലാൽ, ഖജാജികെ. യു. സുൽത്താൻ, വൈസ് പ്രസിഡൻറ് സുബൈർ വെള്ളാപള്ളീൽ എന്നിവർ പറഞ്ഞു.കലാപരിപാടികളുടെ പേര് പറഞ്ഞു അതിന്റെ മറവിൽ നടത്തുന്ന കച്ചവട കൊള്ളക്കെതിരെ ജനം രംഗത്തിറങ്ങണമെന്നും എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കോട്ടയം

സാമൂദായിക നവോത്ഥാനത്തിനു ദക്ഷിണയുടെ പങ്ക് നിസ്തുലം.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

ഈരാറ്റുപേട്ട : തെക്കൻകേരളത്തിൽ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽവിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പുരോഗതിക്കായിഅക്ഷീണം പ്രവർത്തിച്ച പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരായി ഉയർന്ന എല്ലാ വിഷയങ്ങളെയും പക്വമായി സമീപിക്കുകയും മനുഷ്യസാഹോദര്യം നിലനിർത്താൻ വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്നുള്ളത് ദക്ഷിണയ്ക്ക് മാത്രം അവകാശപ്പെട്ട നേട്ടമാണ്. തെക്കൻ കേരളത്തിലെ മത വൈജ്ഞാനിക മേഖലയിൽ കഴിഞ്ഞ 70 വർഷത്തെ അതിൻറെ നേട്ടം അൽഭുതാവഹമാണെന്നും മതസമുദായിക നേതൃത്വം യോജിപ്പോടെ മുന്നേറിയതിന്റെ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മൺമറഞ്ഞ ആദ്യകാല നേതാക്കന്മാരുടെ കബറിട സന്ദർശന യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ , ഇസ്ലാം മതവിദ്യാഭ്യാസബോർഡ് മുൻ ചെയർമാൻ മുഹമ്മദ് ഈസാ മൗലവിയുടെ ഖബറിടത്തിൽ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .29 ന് തിരുവനന്തപുരം ജില്ലയിലും 30 ന് കൊല്ലത്തും 31ന് ആലപ്പുഴ എറണാകുളം ജില്ലയിലും സിയാറത്ത് പതാക പ്രചരണ യാത്ര പര്യടനം നടത്തും ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.എ.മൂസാമൗലവി, അഡ്വ. കെ.പി.മുഹമ്മദ് ,ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ്പ്രസിഡൻറും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമായ മുഹമ്മദ് സക്കീർ, മുഹമ്മദ് നദീർമൗലവി ,പി.കെ.സുലൈമാൻ മൗലവി,പാങ്ങോട് ഖമറുദ്ദീൻമൗലവി, ഇ.എ. അബ്ദുൽ നാസർ മൗലവി, രണ്ടാർകര മീരാൻ മൗലവി, നാസർ മൗലവി വെച്ചൂച്ചിറ, അബ്ദുൽ സലാം മൗലവി,അനസ് മൗലവി, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം ഇബ്രാഹിം കുട്ടി മൗലവി, നൗഫൽ ബാഖവി തുടങ്ങിയവർ സംസാരിച്ചു.    

കോട്ടയം

കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ശനിയാഴ്ച വൈകുന്നേരം 4.30 യോടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം.മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെയെങ്കിലും വഴിമദ്ധ്യേ മരിച്ചിരുന്നു. അപകടത്തിൽ ജിതിന്റെ കാലിന്ഒടുവുകളുണ്ടായതിനാൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ കാറും നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവത്തിന് തുടക്കമായി.

ഈരാറ്റുപേട്ട.നഗരോത്സവത്തിന് തുടക്കമായി.ജനുവരി 5 വരെ  പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി വിവിധ പരിപാടികൾ അരങ്ങേറും.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ൽ എ  നഗരോൽസവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.  വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇലിയാസ് സാഗതം  പറഞ്ഞു   പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ,മുസ്ലിം ലീഗ് നഗരസഭാ പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം, സി.പി.എം.ലോക്കൽ സെക്രട്ടറി പി.ബി.ഫൈസൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, വെൽഫയർ പാർട്ടി നഗരസഭ പ്രസിഡൻ്റ് ഹസീബ് വെളിയത്ത്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റസീം മുതുകാട്ടിൽ, പി.ഡി.പി.ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ , കെ.ഐ.നൗഷാദ്, അക്ബർ നൗഷാദ് കൗൺസിലറന്മാരായ കെ.സുനിൽകുമാർ, അനസ് പാറയിൽ, നാസർ വെളളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.ഈരാറ്റുപേട്ട നഗരത്തിന്റെ ഉണർവ്വ് ലക്ഷ്യമിട്ടുകൊണ്ട് സം ഘടിപ്പിക്കുന്ന നഗരോത്സവ ത്തിൽ  ഫുഡ് ഫെസ്റ്റ്, വിപണന സ്റ്റാളുകൾ, അമ്യൂസ് മെൻറ് പാർക്ക്, കലാപരിപാടികൾ, വിദ്യാഭ്യാസ സമ്മേളനം ,വികസന സെമിനാർ ആരോഗ്യ സെമിനാർ എന്നിവ നടത്തപ്പെടും.  

വിദ്യാഭ്യാസം

പത്താംക്ലാസിൽ പുതിയ പാഠപുസ്തകം ; കരിക്കുലം കമ്മിറ്റി അംഗീകരിച്ചു മാർച്ചിൽ വിതരണം ചെയ്യും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ  ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി പാഠപുസ്തകങ്ങൾക്ക്‌ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം . ഇനി അച്ചടി ജോലികളിലേക്ക്‌ കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും. പരിഷ്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ട്‌, നാല്‌, ആറ്‌, എട്ട്‌ ക്ലാസുകളിലെ പുതുക്കിയ പുസ്തകങ്ങൾക്ക്‌ ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകും. ഇവ 2025 മേയിൽ സ്കൂളിലെത്തിക്കും. ഈ അധ്യയന വർഷം ആദ്യഘട്ടമായി പരിഷ്കരിച്ച ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിലെ പുസ്തകങ്ങളും അടുത്തവർഷം അച്ചടിക്കുന്നത്‌ കൂടുതൽ മെച്ചപ്പെടുത്തിയാകും.ഒന്നാംക്ലാസിലെ കണക്ക്‌, മലയാളം പുസ്‌തകങ്ങളിൽ ചില പാഠഭാഗങ്ങളിൽ മാറ്റംവരുത്തും. മറ്റ്‌ ക്ലാസുകളിലെ പുസ്‌തകങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തും. പുതുക്കിയവയുടെ ഉള്ളടക്കവും വിന്യാസവും മാറ്റേണ്ടതുണ്ടോയെന്ന്‌ വിലയിരുത്തും. ഇക്കാര്യം എസ്‌സിഇആർടി പരിശോധിച്ചതിന്റെയും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവത്തിന്റെയും അടിസ്ഥാനത്തിലാകും മാറ്റങ്ങൾ.