വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

"ഓർമ്മതൻ വാസന്തം": അരുവിത്തുറ കോളേജ് ഒരുങ്ങി; മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മതൻ വാസന്തത്തെ വരവേൽക്കാൻ  കലാലയം ഒരുങ്ങി.  പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ചടങ്ങിൽ അദ്ധ്യക്ഷനാകും . രാഷ്ട്രീയ ,സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ  ചടങ്ങിൽ സംസാരിക്കും. കോളേജിലെ പൂർവ്വ അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങുകളുടെ ഭാഗമാകും. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. ടി.ടി. മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകും.

കോട്ടയം

പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു

പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു. വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില്‍ അഭിലാഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എബിന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ബൈക്കിന്റെ മുന്‍ചക്രത്തിന്റെ റിം പൊട്ടിത്തകര്‍ന്നു. എന്‍ജിന്‍ ഭാഗങ്ങളടക്കം അപകടത്തില്‍ തകര്‍ന്നു. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കേരളം

തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു

തേനി: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തേനി പെരിയകുളത്താണ് സംഭവം. ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി ഡി ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ഏര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും ഇവര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം

സ്വകാര്യബസ് ജീവനക്കാരൻ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മൂവാറ്റുപുഴ മാറാടി സ്വദേശി സനീഷ് (35) ആണ് മരിച്ചത്. ഭരണങ്ങാനം വട്ടോളിക്കടവിൽ വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്.കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ ജീവനക്കാരനാണ്

കോട്ടയം

ആർ.ടി.ഒ. ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്.ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.

പ്രാദേശികം

സിജി ഈരാറ്റുപേട്ട യൂണിറ്റുകൾ 3 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്കായി എം ഇ എസ് കോളജ് കാമ്പസിൽ Skill- Ed പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ; സിജി ക്ലസ്ടർ 3 ചെയർമാൻ പ്രഫ എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. അൻഷാദ് അതിരമ്പുഴ, അബിൻ സി ഉബൈദ് , ഹസീന ബുർഹാൻ, തസ്നീം കെ. മുഹമ്മദ്, നസീറ എൻ എന്നിവർ പരിശീലകരായി. പി.പിഎം നൗഷാദ് ( സിജി ജില്ലാ കോഓർഡിനേറ്റർ) എംഎഫ് അബ്ദുൽ ഖാദർ ( സിജി ജില്ലാ ഗ്രസിഡൻ്റ്) , മാഹിൻ എ കരീം( സിജി യൂണിറ്റ് പ്രസിഡൻ്റ്) അമീർ പി ചാലിൽ( സിജി യൂണിറ്റ് കോഓർഡിനേറ്റർ) ഷഹാം ഷരീഫ്, ഹാഷിം കെ.എം, കെ.എം ജാഫർ  ഗ്രാമ ദീപം മെൻ്റർമാരായ താഹിറതാഹ, റഷീദാ നിജാസ്, അമീന സിറാജ്, നെറിൻ സിനാജ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഇന്ന് ആരംഭിക്കും

ഈരാറ്റപേട്ട: ഈരാറ്റുപേട്ടയ്ക്ക് ഉത്സവമായി നഗരോത്സവം ഇന്ന് വെള്ളിയാഴ്ച തുടക്കമാകും. വിപുലമായ തയാ റെടുപ്പുകളുമായി ഈരാറ്റുപേട്ട നഗരസഭ.പി .ടി. എം .എസ് ഓഡിറ്റോറിയത്തിലും പരി സരങ്ങളിലുമായാണ് നഗരോത്സവം നടക്കുന്നത്. വിവിധ സമ്മേളനങ്ങൾ, ജനുവരി 5 വരെ നീളുന്ന വ്യാപാരോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസി പ്പിക്കുകയും ചെയ്യുന്ന അമ്യൂസ് മെന്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യ മേള, പുരാവസ്തു പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവയും നഗരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പി ച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ൽ എ ആമുഖ പ്രഭാഷണം നടത്തും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറി ന്റെ അദ്ധ്യക്ഷത വഹിക്കും  . സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്ല്യായാസ് സാഗതം പറയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ട്‌സ്  സമീപ പഞ്ചായത്ത്‌ പ്രസിഡൻ്റു മാർ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ തുടങിയവർ സംസാരിക്കും വൈകിട്ട് 7:30  ന് സുപ്രസിദ്ധ ഗായകൻ സലീം കോടത്തൂർസംഘവും നയിക്കുന്ന ഇശൽ നിലാവ് എന്ന ഗാനമേള നടക്കും 10 ദിവസം നീണ്ടു നിൽക്കുന്ന നഗരോത്സവത്തിൽ എല്ലാ ദിവസവും കലാവിരുന്നുകൾ സാംസ്‌കാരിക സമ്മേളങ്ങൾ എന്നിവ നടക്കും

ഇൻഡ്യ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും., സംസ്കാരം ശനിയാഴ്ച

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. അതേസമയം, കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.