വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ല'; മാധ്യമങ്ങള്‍ക്ക് 'വിലക്കു'മായി വീണ്ടും ഗവര്‍ണര്‍

കൊച്ചി: മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും കേഡർ മാധ്യമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.  

പ്രവാസം

കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിച്ച് യുഎഇ; ഇളവുകള്‍ അറിയാം

അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.  മാസ്ക് ധരിക്കുന്നതില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടത് ഇനി മുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചയദാര്‍ഡ്യമുള്ളവരുടെ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലേക്കും പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. വാക്സിനേഷൻ സ്വീകരിച്ചതിൻറെയും കൊവിഡ് പരിശോധനാ ഫലങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം മാത്രമായിരിക്കും ഇനി മുതൽ അൽ ഹൊസൻ ആപ്ലിക്കേഷൻ. കൊവിഡ് പരിശോധന കേന്ദ്രങ്ങളും ചികിൽസാ കേന്ദ്രങ്ങളും പ്രവര്‍ത്തനം പതിവു രീതിയിൽ  തുടരും.  കൊവിഡ് ബാധിച്ചവര്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. കായിക മൽസരങ്ങളും മറ്റും സംഘടിപ്പിക്കുന്നവര്‍ക്ക് പരിപാടിയുടെ സ്വഭാവം അനുസരിച്ച്  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും, വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ മൂന്നൂറിൽ താഴെയെത്തിയ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നത് അടക്കമുള്ള നിബന്ധനകൾ കഴിഞ്ഞമാസമായിരുന്നു ഒഴിവാക്കിയത്.

പ്രാദേശികം

ഈരാറ്റുപേട്ട ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: നാട്ടിലെ  വിവാഹങ്ങൾക്ക് വളരെ വിലകൊടുത്ത് കുട്ടികൾക്ക് എടുക്കുന്ന കല്യാണ ഡ്രസ്സ് കേവലം ഏതാനും മണിക്കൂർ ഉപയോഗിച്ച ശേഷം പിന്നീട് ഉപയോഗിക്കാനാവാതെ വെറുതെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന  ഈ ഡ്രസ്സുകൾ കളക്ടചെയ്ത് നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നിർദ്ദനരായ കുടുംബങ്ങളിലെ കല്യാണത്തിന് വളരെ രഹസ്യമായി കൈമാറുന്ന ഒരു പദ്ധതിയാണ്  ഈരാറ്റുപേട്ടയിലെ എതാനും യുവാതി യുവാക്കൾചേർന്ന് രൂപം കൊടുത്തതാണ് ഈരാറ്റുപേട്ട ഡ്രസ്സ് ബാങ്ക്. നൈനാർ മസ്ജിദിലെ മദീനാ കോപ്ളക്സിൽ ആരംഭിച്ച ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ലിയാസ് നിർവഹിച്ചുവ്യാപാരി വ്യവസായി ഏകോപന സമതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ അധ്യക്ഷത വഹിച്ചു.ഡ്രസ്സ് ബാങ്ക് പ്രസിഡൻ്റ് റിതാ ഇർഫാൻ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട പുത്തൻപള്ളി പ്രസിഡൻ്റ് . കെ.ഇ പരീത്,അരുവിത്തുറ പള്ളി വികാരി ഫാദർ  ഡോ അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ,കൗസിലർമാരായ പിഎം അബ്ദുൽ ഖാദർ.. ഡ്രസ്സ് ബാങ്ക് ട്രഷർ കൂടിയായ സുഹാന ജിയാസ്, ലീനാ ജയിംസ് ,സജീർ ഇസ്മായീൽ തുടങ്ങിയവരും.. എം.എഫ്  അബ്ദുൽ ഖാദർ ,ഹക്കിം പുതുപ്പറമ്പിൽ,മഹ്റുഫ്,  ഷെമി നൗഷാദ്,മുഹമ്മദ് റിയാസ്,ഇർഫാൻ ഷാൻ തുടങ്ങിയവർ സംസാരിച്ചു  

പ്രാദേശികം

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവം ഗണിത വിഭാഗത്തിൽ സംപൂർണ്ണ എപ്ലസ് നേടി മുസ്‌ലീം ഗേൾസ് സ്കൂൾ ജില്ലാ ചാമ്പ്യൻഷിപ്പ് നിലനിർത്തി.

ഈരാറ്റുപേട്ട : കുറവിലങ്ങാട് നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ 284 പോയിന്റ് നേടി മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജില്ലാ ചാംപ്യൻഷിപ്പ് നിലനിർത്തി. ഗണിത വിഭാഗത്തിൽ പങ്കെടുത്ത 26 ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. ഇതിൽ ഏഴെണ്ണത്തിന് ഒന്നാം സ്ഥാനത്തോടെയും മൂന്നെണ്ണത്തിന് മൂന്നാം സ്ഥാനത്തോടെയും ആകെ 118 പോയിന്റ് ലഭിച്ചു. അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ മെഹ്‌ന നെസീർ , അഫ്ന ഫാത്തിമ, നഹ്‌ല സാബിർ , ജി സ്മി പി.എസ്., ഫാത്തിമ ഹുസൈൻ,മിന മറിയം നവാസ്, ഹിദ ഇബ്രാഹീം എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.        സോഷ്യൽ സയൻസിലും 41 പോയിന്റുമായി സ്കൂൾ ഒന്നാമതെത്തി. പങ്കെടുത്ത 11 ഇനങ്ങളിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഏഴെണ്ണത്തിന് എ ഗ്രേഡും ലഭിച്ചു. ഇതിൽ അറ്റ്ലസ് മേക്കിങ്, വർക്കിംഗ് മോഡൽ എന്നിവയിൽ സൽ ഹഷെരീഫ്, ഗൗതമി.കെ.വി , ആമിന ഷിനാസ് എന്നിവരാണ് ഒന്നാമതെത്തിയത്.   പ്രവ്യത്തി പരിചയ മേളയിൽ 61 പോയിന്റോടെ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. പങ്കെടുത്ത 19 ഇനങ്ങളിൽ 11 എണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു. ഇതിൽ നെറ്റ് മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജിറ്റബിൾ എന്നീ ഇനങ്ങളിൽ പങ്കെടുത്ത ഹന്ന ബിജിലി, ആദില മോൾ എം.എൻ എന്നിവരാണ് സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹതനേടിയത്. ശാസ്ത്ര, ഐ ടി വിഭാഗങ്ങളിലും സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. വിവിധ ഇനങ്ങളിലായി 12 പേർ എറണാകുളത്ത് നടക്കാൻ പോകുന്ന സംസ്ഥാന തല ശാസ്ത്രോൽ വത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും.     മിടുക്കികളായ വിദ്യാർത്ഥിനികളെ കൂടുതൽ മികവുള്ളവരാക്കുവാൻ പരിശ്രമിച്ച അദ്ധ്യാപകരെയും , പിന്തുണയേകിയ പൂർവ്വ വിദ്യാർത്ഥിനികളെയും , മികച്ച നേട്ടത്തോടെ സ്കൂളിന്റെയും , നാടിന്റെയും അഭിമാനമുയർത്തിയ വിദ്യാർത്ഥിനികളെയും നഗരസഭാധ്യക്ഷ സുഹു.റാ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സമിതി ചെയർ പേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർ,മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.റ്റി.എ. പ്രസിഡന്റ് ബൽക്കീസ് നവാസ്, വൈസ് പ്രസിഡന്റ് അനസ് പീടിയേക്കൽ എന്നിവർ അഭിനന്ദിച്ചു.

ഇൻഡ്യ

മീഡിയ വൺ വിലക്ക് : കേന്ദ്രസർക്കാർ രേഖകളിൽ അവ്യക്തത: സുപ്രീംകോടതി

ന്യൂഡൽഹി;മീഡിയ വൺ ചാനലിനെതിരെ കേന്ദ്രസർക്കാർ  മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖകളിലെ അവ്യക്തത ചൂണ്ടിക്കാട്ടി സുപ്രീംകോടതി.  സംപ്രേഷണ വിലക്കിനെതിരെ ചാനൽ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് അവ്യക്തത  ചൂണിക്കാണിച്ചത്. കേസ്‌ വിധി പറയാൻ കോടതി മാറ്റി. ഫയലിലെ 807 -,808, 839, -840 പേജുകൾ വായിക്കാൻ  കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ  ജനറൽ നടരാജിനോട് കോടതി ആവശ്യപ്പെട്ടു. രേഖകളിലെ  അവ്യക്തതയെക്കുറിച്ച്  കേരള ഹൈക്കോടതി  വിധിയിൽ സൂചിപ്പിച്ചതും  ഓർമിപ്പിച്ചു. ഉള്ളടക്കത്തെ കുറിച്ച് പറയാൻ കഴിയില്ലെന്ന് എഎസ്ജി  അറിയിച്ചു. ഇതോടെ ഫയൽ വാങ്ങി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമാ  കോഹ്‌ലിയും പരിശോധിച്ചു. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ 2019ൽ ഡൗൺലിങ്കിങ്‌  ലൈസൻസ് പുതുക്കി നൽകിയത് എന്തിനെന്നും കോടതി ചോദിച്ചു. ചാനലിനുവേണ്ടി ദുഷ്യന്ത് ദവെ, എഡിറ്റർ പ്രമോദ് രാമന് വേണ്ടി ഹുസേഫാ അഹ്മദി, കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി  മുകുൾ രോഹ്തഗി  എന്നിവർ ഹാജരായി.

കോട്ടയം

കോട്ടയത്ത് കനത്ത മഴ മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിൽ വെള്ളം കയറി ദുരിതത്തിലായി രോഗികളും കൂട്ടിരിപ്പുകാരും

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളേജില്‍ വെള്ളം കയറി . ഒപി വിഭാ​ഗത്തിൽ മുട്ടോളം വെള്ളമുണ്ട്. രോ​ഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കോട്ടയം ന​ഗരത്തിൽ ഏറെ നേരെ മഴ പെയ്തിരുന്നു.  വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാ​ഗത്തിലാണ് . ഇപ്പോൾ വിവിധ വിഭാ​ഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്. ഇവിടുത്തേക്ക് ഒരു റോഡ്  അടുത്ത കാലത്ത് നിർമ്മിച്ചിരുന്നു.  റോഡ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകാനുള്ള ഓടകളെല്ലാം അടഞ്ഞു പോയിരുന്നു. നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നാട്ടുകാരിൽ‌ പലരും ചൂണ്ടിക്കാട്ടിയിരുന്നു.  വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർ​ഗങ്ങളൊന്നുമില്ലാതെ ഒപി വിഭാ​ഗത്തിലേക്ക് വെള്ളം കയറിയതാകാം. വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല .  ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്.  വെള്ളം കയറിയിരിക്കുന്നത് ആളുകളെ വള‌രെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്ങനെ ഒഴുക്കി കളയണമെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതരുടെ മുന്നിൽ തെളിയുന്നില്ല.  അതിനാൽ മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ. സമീപകാലത്തൊന്നും കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ വെള്ളം കയറിയതിനെക്കുറിച്ച് അറിവില്ല.

പ്രാദേശികം

അരുവിത്തുറ വോളിക്ക് നാളെ തുടക്കം

ഈരാറ്റുപേട്ട:ഒരു ഇടവേളക്കു ശേഷം അരുവിത്തുറ വോളിയുടെ കേളികൊട്ടുയരുകയായി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നവബർ 7 ന് മൽസരം ആരംഭിക്കും.ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റ്യൻ നിർവഹിക്കും. ടൂർണമെന്റ് നടത്തിപ്പിനായുള്ള സ്വാഗത സംഘം  രൂപകരിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ  ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ എന്നിവർ രക്ഷാധികാരിയായി രൂപികരിച്ച സ്വാഗത സംഘത്തിൽ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി,ടൂർണമെന്റ് ജനറൽ കൺവീനർ ഡോ ബേബി സെബാസ്റ്റ്യൻ, കായിക വിഭാഗം അദ്ധ്യാപകൻ ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആറ് കമ്മറ്റികളിലായി 50 അംഗങ്ങളുണ്ട് കേരളത്തിലെ പ്രമുഖ  കോളേജ് ടീമുകളായ സെന്റ് തോമസ് കോളേജ്‌ കോലഞ്ചേരി, ബിപിസി കോളേജ് പിറവം, സി എം എസ്സ് കോളേജ് കോട്ടയം, സെന്റ് പീറ്റേഴ്സ്സ് കോളേജ് കോലഞ്ചേരി, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാ പുരം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്.എച്ച് കോളേജ് തേവര, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നി ടീമുകൾ പുരഷ വിഭാഗം  ടൂർണമെന്റലും സെന്റ് പീറ്റേഴ്സ് കോളേജ് പത്തനാപുരം,  അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്സ്സ് കോളേജ് ആലുവാ അൽഫോൻസാ കോളേജ് പാല എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. ടൂർണമെന്റിലെ വിജയികൾക്ക് മാണി സി. കാപ്പൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്യും.

കേരളം

'ഒഴിവുണ്ട് സഖാവേ'; മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് വിവാദത്തിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. ഒഴിവുകളിൽ സി.പി.എം പ്രവർത്തകരെ തിരുകി കയറ്റാനുള്ള ഭാഗമായാണ് കത്ത് എഴുതിയതെന്ന്  വ്യക്തമായി. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്തയച്ചത്. ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഴുത്തിൽ അഭ്യർഥിക്കുന്നു. അതേസമയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം