വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

താൽക്കാലിക ഒഴിവ്

തീക്കോയ് .ഗവൺമെൻ്റ് ടെക്ന‌ിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ( മെക്കാനിക്കൽ) തസ്‌തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോ ഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്‌ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്‌നിക്കൽ സ്‌കൂൾ കാര്യാലയ ത്തിൽ എത്തിച്ചേരേണ്ടതാണ്

ജനറൽ

*വില്ലൻ വേഷങ്ങളിലെ രാജാവ് കീരിക്കാടൻ ജോസ് (മോഹൻരാജ്) അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'കിരീടം സിനിമയിലെ അതികായകനായ വില്ലന്‍… കീരിക്കാടന്‍ ജോസിനെ… അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി…. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി… ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു… നാളെ അടക്കവും…' എന്നാണ് അറിയിച്ചത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജ് ആകസ്മികമായാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

കോട്ടയം

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു.

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തില്‍  ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് തലനാട് ഗ്രാമപഞ്ചായത്തിലെ അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അയ്യന്‍പാറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ന്റെ അദ്ധ്യക്ഷതയില്‍ തലനാട് അയ്യമ്പാറ പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഓമന ഗോപാലന്‍, മേഴ്സി മാത്യൂ, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ശ്രീകല.ആര്‍, മിനി സാവിയോ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റോബിന്‍ ജോസഫ്, രോഹിണിഭായി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണം നടത്തി.  ഗാന്ധിജിയുടെ ലളിതമായ ജീവിതത്തിന്റെയും, ത്യാഗത്തിന്റെയും സ്മരണകള്‍ ഗാന്ധിജയന്തിദിനത്തില്‍  ഓര്‍പ്പിക്കുകയും 2025 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം പരിപാടിയില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസും വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലിലും യോഗത്തില്‍ അഹ്വാനം ചെയ്തു

കേരളം

ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന ലൈസൻസും ആർ.സി.ബുക്കും പ്രിൻറ് ചെയ്ത് നൽകുന്നത് നിർത്തിലാക്കുന്നു. ഇനി മുതൽ എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർ.സി.ബുക്കിന്റെയും പ്രിൻറിംഗാണ് നിർത്തലാക്കുന്നത്. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.  സംസ്ഥാനത്ത് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ  ലൈസൻസ് തപാൽ വഴി വരാൻ രണ്ടുമാസംവരെ കാത്തിരിക്കണം. ആർസി ബുക്കിനുവേണ്ടി കാത്തിരിക്കേണ്ടത് മൂന്നു മാസത്തോളമാണ്. ഇനി ടെസ്റ്റ് പാസായാൽ മണിക്കൂറുകള്‍ക്കുളള ലൈസൻസ് ഡൗണ്‍ലോഡ് ചെയ്ത്തെടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ മതിയാകും.ലോകം മാറിയിട്ടും പേപ്പറിൽ പ്രിൻറ് ചെയ്തു നൽകുന്ന മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ക്കെതിരെ വിമർശനവും പരിഹാസവും വർദ്ധിപ്പിച്ചപ്പോഴാണ് ഡിജിറ്റിൽ കാർഡുകള്‍ പ്രിൻറ് ചെയ്യാൻ തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായി ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിർത്തതോടെ പണം നൽകുന്നത് മുടങ്ങി. ഇതോടെ അച്ചടിയും മുടങ്ങി. ഒരു മാസത്തെ ഡൈവിംഗ് സൈൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർ.സി ബുക്കിന് മൂന്നര ലക്ഷം കുടിശികയാണ്. കുടിശികയും പണ കൊടുക്കലും പരാതിയുമൊക്കെ കൂടിയതും കണക്കിലെടുത്താണ് ഇനി ഡിജിറ്റൽ രേഖകൾ മതിയെന്ന് മോട്ടോർവാഹനവകുപ്പ് തീരുമാനമെടുത്തത്. പൂർണമായും വാഹനം ഡിജിറ്റലിലേക്ക് മാറുന്ന നാലാമത്തെ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം. പക്ഷെ ഇതിന് പിന്നാലെ ചില നിയമ പ്രശ്നങ്ങളും വരാൻ സാധ്യതയുണ്ട്. നിലവിൽ അച്ചടിക്കാൻ കരാർ നൽകുന്നവരെ ഒഴിവാക്കിയാൽ ചില നിയമപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്

കോട്ടയം

വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന് എന്താണ് സംഭവിച്ചത്? നിരാശരായി സഞ്ചാരികൾ, നഷ്ടമാകുന്നത് കോടികൾ

കോട്ടയം: മോശം കാലാവസ്ഥ മാറി മാനം തെളിഞ്ഞിട്ടും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കാതെ അധികൃതർ. സംസ്ഥാനത്ത് കനത്ത മഴയും മോശം കാലാവസ്ഥയു രൂക്ഷമായിരുന്ന ഘട്ടത്തിലാണ് ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. കാലവർഷം ശക്തമായതോടെ സംസ്ഥാന ടൂറിസം ഡയറക്ടറുടെ നിർദേശത്തെ തുടന്ന് മെയ് മുപ്പതിനാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. മഴ കനത്തതോടെ സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം.വാഗമണ്ണിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പമാണ് ഇവിടെയും നിയന്ത്രണമുണ്ടായത്. എന്നാൽ, മറ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ തുറക്കാൻ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറക്കാനുള്ള തീരുമാനം ഇതുവരെ ഉണ്ടാകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെയും സഞ്ചാരികളുടെയും പരാതി. ടൂറിസം വകുപ്പ് ഡയറക്ടർ അനുമതി നൽകാത്തതാണ് ഇതിനുകാരണമെന്നാണ് റിപ്പോർട്ടുകൾ. വാഗമണ്ണിൽ എത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുന്ന വിവരം അറിയാതെയാണ് പലരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഓണാവധിക്ക് പോലും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഉയർന്ന തോതിലാണ്.വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജിലേക്ക് ആളുകൾ എത്തിയതോടെ പദ്ധതി വൻ വിജയമായിരുന്നു. ദിവസവും നൂറുകണക്കിനാളുകൾ എത്തിയതോടെ വരുമാനം വർധിച്ചു. പദ്ധതി ആരംഭിച്ച് ആദ്യ ഒൻപത് മാസം കൊണ്ട് ഡിടിപിസിക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനം ലഭിച്ചു. ചില്ലുപാലത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും ബാക്കിയുള്ള 40 ശതമാനം ഡിടിപിസിക്കുമാണ് ലഭിക്കുക.ഇത്രയും വലിയ വിജയമാകുകയും, ഉയർന്ന വരുമാനം ലഭിക്കുകയും ചെയ്തിരുന്ന പദ്ധതിക്ക് എന്തുകൊണ്ടാണ് പൂട്ട് ഇട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിനുണ്ടാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ നിലകൊള്ളുന്ന ഗ്ലാസ് ബ്രിഡ്ജ് ചുരുങ്ങിയകാലം കൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി. തുടക്കത്തിൽ 500 രൂപയായിരുന്നു പാസ്. സഞ്ചാരികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയർന്ന പാസ് നിരക്കിനെതിരെ ശബ്ദമുയർന്നതോടെ 250 രൂപയാക്കി നിരക്ക് കുറയ്ക്കുകയായിരുന്നു. ദിവസവും 1500 സഞ്ചാരികൾക്കായിരുന്നു ഗ്രാസ് ബ്രിഡ്ജിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ നിൽക്കാം. ഒരാൾക്ക് അഞ്ച് മിനിറ്റ് സമയമാണ് അനുവദിച്ചിരിരുന്നത്.  

കോട്ടയം

കോട്ടയം ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ഒരുകോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ : മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച്  ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ അനിസ് ഫാറൂഖി പഞ്ചാബി (46) എന്നയാളെയാണ്  ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും, ഭർത്താവിനോടും ഒരുകോടി 52 ലക്ഷം രൂപയ്ക്ക് 54 ടൺ അടയ്ക്കാ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പി ച്ച് പലതവണകളായി ഇവരുടെ അക്കൗണ്ടുകളിൽ നിന്നും  ഇയാളുടെ അക്കൗണ്ടിലേക്ക് ഒരുകോടി 10 ലക്ഷം രൂപ അയച്ചു വാങ്ങുകുകയായിരുന്നു. അടയ്ക്ക കിട്ടാതിരുന്നതിനെ തുടർന്ന്  ഇവർ പൈസ തിരികെ ചോദിച്ചുവെങ്കിലും, ഇയാൾ ഇവർക്ക്   വ്യാജ സ്വർണാഭരണങ്ങളും, വ്യാജ ചെക്ക് ലീഫുകളും  നൽകി പല കാരണങ്ങൾ പറഞ്ഞ് പൈസ തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.  പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാൾ ഗോവയിലാണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം ഗോവയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, സന്തോഷ് കുമാർ എൻ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത്.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പ്രാദേശികം

മഴവിൽ റസിഡന്റ്‌സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കൽ മഴവിൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  നടക്കൽ-കുഴിവേലി റോഡിൽ ഗൈഡൻസ് സ്‌കൂൾ വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടത്തി.  പ്രസി മുഹമ്മദ് ആരിഫ്, ജനറൽ സെക്രട്ടറി വി.ടി. ഹബീബ്, ട്രഷറർ കെ.കെ. സാദിഖ് മറ്റക്കൊമ്പനാൽ, അഡ്വ. വി.പി. നാസർ, റഷീദ് എലവുങ്കൽ, ജാമിർ വെട്ടിക്കൽ , താജുദ്ദീൻ പട്ടരുപറമ്പിൽ, നാസർ കുന്നപ്പള്ളിൽ, ഷൈജു കുഴിവേലി, ഷബീർ കുന്നപ്പള്ളി, ഷഫീഖ് പഴയമ്പള്ളിൽ, ഷെരീഫ് വെള്ളൂപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.