വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

പ്രകടനത്തില്‍ ഞെട്ടിക്കാന്‍ വീണ്ടും ഇന്ദ്രന്‍സ്; 'പുള്ളി' ടീസര്‍

സമീപകാലത്ത് ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രന്‍സ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ കൂടാതെ മലയാളത്തിലെ പ്രധാന പ്രോജക്റ്റുകളിലൊക്കെ ഇന്ദ്രന്‍സിന് ഇപ്പോള്‍ വേഷമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പ്രധാന കഥാപാത്രങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന ഒരു പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുള്ളി എന്നാണ് പേര്. ദേവ് മോഹന്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ ആണ് നിര്‍മ്മാണം. ദേവ് മോഹനും ഇന്ദ്രന്‍സിനുമൊപ്പം കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. നവംബർ ആദ്യം ആഗോള റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ.  ഛായാഗ്രഹണം ബിനുകുര്യൻ, എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ട്രൈലെർ, ടീസർ, സ്പെഷല്‍ ട്രാക്‌സ് മനുഷ്യർ, ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്. പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്. ഈ വര്‍ഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പട, പുഴു, ഉടല്‍, പാല്‍തു ജാന്‍വര്‍ എന്നിവയാണ് അവ.

ജനറൽ

ഹിറ്റ് ചാര്‍ട്ടുകളിലേക്ക് ആ തീം സോംഗ്; 'ജയ ജയ ജയ ജയ ഹേ'യിലെ ഗാനം

റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ബേസില്‍ ജോസഫ് നായകനാവുന്ന ജയ ജയ ജയ ജയ ഹേയിലേത്. ചിത്രത്തിന്‍റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. ശ്രേയ ആര്‍, ആദിത്യ അജയ്, സഞ്ജന ജെ, ഗൌരി എന്നിവരാണ് പാടിയിരിക്കുന്നത്.  ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസ് ആണ്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.  ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് സൂചന. ടീസര്‍ ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇതിനകം പ്രേക്ഷകശ്രദ്ധയില്‍ എത്തിയിട്ടുണ്ട് ചിത്രം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

കേരളം

കൊവിഡ് കുറ‍ഞ്ഞെങ്കിലും ജാഗ്രത വേണം, കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ഓ‍ര്‍മപ്പെടുത്തലുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി ആചരിച്ചു വരുന്നു. 'കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗന്‍വാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു. കൈകഴുകാം രോഗങ്ങളെ തടയാം കൊവിഡിന് പുറമെ ജലജന്യ രോഗങ്ങളായ വയറിളക്കം, ഇ-കോളി, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ&ഇ, നോറോ വൈറസ് തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വിരകള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കുണ്ട്. കൈകള്‍ സ്ഥിരമായി കഴുകുന്നതിലൂടെ വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതല്‍ 40 വരെയും ശ്വാസകോശ രോഗങ്ങള്‍ 16 മുതല്‍ 25 ശതമാനം വരെയും കുട്ടികളിലെ ഉദരരോഗങ്ങള്‍ 29 മുതല്‍ 57 ശതമാനം വരെയും കുറയ്ക്കാം. ലോകത്ത് ഏകദേശം 1.8 മില്യണ്‍ കുട്ടികള്‍ വയറിളക്കവും ന്യുമോണിയയും മൂലം മരിക്കുന്നു. കൈകള്‍ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തില്‍ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. സോപ്പുപയോഗിച്ച് കൈ കഴുകണം വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം? · ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും · ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും · യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ · രോഗികളെ പരിചരിക്കുന്നതിനു മുന്‍പും ശേഷവും · മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പും ശേഷവും · കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം · മലമൂത്ര വിസര്‍ജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം · ശുചിമുറി ഉപയോഗിച്ചതിനു ശേഷം · മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം എന്നിവ കൈകാര്യം ചെയ്തതിന് ശേഷം · മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം · കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം ഇങ്ങനെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകുന്നതിലൂടെ രോഗ പ്രതിരോധം ശക്തമാക്കാനാകും.

ജനറൽ

ബോക്സ് ഓഫീസില്‍ മമ്മൂട്ടി തരംഗം; ഒരു തിയറ്റര്‍ പോലും കുറയാതെ 'റോഷാക്ക്' രണ്ടാം വാരത്തിലേക്ക്

സമീപകാല മലയാള സിനിമയിലെ വ്യത്യസ്‍ത പരീക്ഷണമെന്ന് അഭിപ്രായം ലഭിച്ച മമ്മൂട്ടി ചിത്രം റോഷാക്ക് വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിലെ സെക്കന്‍ഡ് വീക്ക് തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് 219 ആയിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഒരു സ്ക്രീന്‍ പോലും കുറയാതെ അതേ സ്ക്രീന്‍ കൌണ്ട് തുടരുകയാണ് ചിത്രം. രണ്ടാം വാരവും കേരളത്തില്‍ ചിത്രത്തിന് 219 സ്ക്രീനുകള്‍ ഉണ്ട്. ഇതില്‍ 209 സെന്‍ററുകള്‍ റിലീസ് ചെയ്‍തവയും മറ്റ് 10 സ്ക്രീനുകള്‍ ഈ വാരം പ്രദര്‍ശനം ആരംഭിക്കുന്നവയുമാണ്. അതേസമയം ചിത്രം ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് കേരളത്തിനൊപ്പം പാന്‍ ഇന്ത്യന്‍ റിലീസും ഉണ്ടായിരുന്നു ചിത്രത്തിന്. ഒപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളിലും അതേദിവസം ചിത്രം എത്തിയിരുന്നു. സൌദി അറേബ്യയ്ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തിയതോടെ ചിത്രത്തിന്‍റെ ആകെ ഗ്രോസ് കളക്ഷനെ ഇത് കാര്യമായി സ്വാധീനിക്കും.      

ജനറൽ

Screen Time : ഫോണില്‍ നോക്കിയിരിക്കുന്ന സമയം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍...

കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു.  മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. പ്രായഭേദമെന്യേ ആളുകള്‍ ഫോണിനോട് അടിപ്പെടുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. വലിയൊരു വിഭാഗം പേര്‍ ജോലിയുടെ ഭാഗമായി തന്നെ ദിവസത്തില്‍ ദീര്‍ഘനേരം കംപ്യൂട്ടറിലോ ലാപ്ടോപിലോ നോക്കിയിരിക്കുന്നുണ്ട്. ഇത് കൂടാതെയാണ് മൊബൈല്‍ സ്ക്രീനിലും മണിക്കൂറുകള്‍ നോക്കിയിരിക്കുന്നത്. ഇത് കണ്ണുകളെ മാത്രമാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ അതും തെറ്റി. കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു.  പലരും തങ്ങള്‍ക്ക് ഫോണിനോടുള്ള അഡിക്ഷൻ തിരിച്ചറിയുന്നുണ്ട്. എന്നാലിത് എങ്ങനെയാണ് മാറ്റേണ്ടത് എന്നറിയില്ല. പരിശ്രമിക്കാതെ ഈ ശീലത്തില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുക സാധ്യമല്ല. ആദ്യം ഇതിനുള്ള മനസാണ് വേണ്ടത്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന ചില മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്.  സമയം ക്രമീകരിക്കാം... വ്യക്തപരമായ സമയങ്ങളില്‍ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ ഫോണില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് കുറയ്ക്കാനായി ഫോണില്‍ തന്നെ സമയം സെറ്റ് ചെയ്യാം. ഉദാഹരണത്തിന്  ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് സമയപരിധി വയ്ക്കാം. ഇത് ഫോണില്‍ തന്നെ ചെയ്യാവുന്നതാണ്. ഈ പരിധി കഴിയുമ്പോള്‍ ഫോണ്‍ മാറ്റിവച്ച് ശീലിക്കണം. ഇത്തരത്തില്‍ പതിയെ സമയം കുറച്ചുകൊണ്ടുവരാൻ സാധിക്കും.  കിടപ്പുമുറിയും ഫോണും... കിടക്കയില്‍ കിടന്നുകൊണ്ട് ദീര്‍ഘനേരം ഫോണില്‍ ചെലവിടാൻ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലം തീര്‍ത്തും ഉപേക്ഷിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ കിടപ്പുമുറിയില്‍ അനാവശ്യമായ ഫോണ്‍ ഉപയോഗം വേണ്ടെന്ന് വയ്ക്കണം. പതിവായി ഇത് ചെയ്തുകഴിഞ്ഞാല്‍ പിന്നെ കിടപ്പുമുറിയിലെ ഫോണുപയോഗം നിങ്ങള്‍ക്ക് തന്നെ സ്വയം അനാരോഗ്യകരമായി അനുഭവപ്പെടാം.  മാറ്റിവയ്ക്കാം... പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കില്‍- ഉദാഹരണത്തിന് അവധി ദിവസങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മണിക്കൂറുകള്‍ മാറ്റിവയ്ക്കാം. അല്ലെങ്കില്‍ സൈലന്‍റ് മോഡിലിട്ട് അടുത്ത് നിന്ന് മാറ്റിവയ്ക്കാം. ഫോണ്‍ അടുത്തില്ലെങ്കില്‍ അപ്പോള്‍ തന്നെ 'ടെൻഷൻ' അടിക്കുന്ന- ഫോണ്‍ തെരഞ്ഞ് ഓടുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലത്തില്‍ നിന്ന് പുറത്തുകടക്കാൻ നല്ലൊരു മാര്‍ഗമാണിത്.  ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ വേണ്ട... വലിയൊരു വിഭാഗം ആളുകള്‍ക്കും ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഫോണ്‍ വേണം. എന്തെങ്കിലും വീഡിയോകളോ ആപ്പുകളോ നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുക തന്നെ. ഈ ശീലം പാടെ ഉപേക്ഷിക്കണം. ഏതാനും ദിവസങ്ങള്‍ മാത്രമേ ഇതിന്‍റെ ബുദ്ധിമുട്ട് അനുഭവപ്പെടൂ. അത് കടന്നാല്‍ പിന്നെ പുതിയ ശീലത്തിലേക്ക് മാറും.  അലാമും ടൈമറും... ഫോണില്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് തന്നെ ഓര്‍മ്മിപ്പിക്കാൻ അലാമോ ടൈമറോ എല്ലാം സെറ്റ് ചെയ്ത് വയ്ക്കാം. ഇതിന് അനുസരിച്ച് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.  മറ്റ് കാര്യങ്ങള്‍... ആവശ്യമില്ലാത്ത സമയത്ത് ഫോണ്‍ മാറ്റിവച്ച് മറ്റ് കാര്യങ്ങളില്‍ കൂടി സജീവമാകാം. ഗാര്‍ഡനിംഗ്, പാട്ട്, വായന, നടത്തം എന്ന് തുടങ്ങി ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷവും ഉന്മേഷവും പകരുന്ന കാര്യങ്ങളില്‍ പങ്കാളിയാകാം. സ്ക്രീൻ സമയവും കുറയും ഒപ്പം ആരോഗ്യവും മെച്ചപ്പെടുത്താം. 

പ്രവാസം

കടകളില്‍ പരിശോധന; 17 ടണ്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ദമ്മാം: സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ നാലു കടകള്‍ അടപ്പിച്ചു. ദമ്മാം നഈരിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ നിന്ന് 17 ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.  ഫ്രീസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തെറ്റായ രീതിയില്‍ സൂക്ഷിച്ചത് കൊണ്ട് കേടായ ഭക്ഷ്യവസ്തുക്കള്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നെന്ന് നഈരിയ ബലദിയ മേധാവി എഞ്ചി. മുഹമ്മദ് അല്‍യാമി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങളും സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മക്ക നഗരസഭക്ക് കീഴിലെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകളില്‍ ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ച നാല് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. ഉപയോഗശൂന്യമായ 183 കിലോ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.  ഒമാനില്‍ പ്രവാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒമാന്‍ കസ്റ്റംസ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റും പുകയിലെ ഉല്‍പ്പന്നങ്ങളും കണ്ടെത്തിയത്. ബര്‍ക വിലായത്തിലെ പ്രവാസികളുടെ താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

കേരളം

കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ല; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നു ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് കർശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഫിറ്റ്നസ് പരിശോധന സമയത്തിനകം കളർകോഡ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനം വേഗത്തിൽ നടപ്പാക്കുന്നത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണെന്നും മന്ത്രി പറഞ്ഞു.

ജനറൽ

തരംഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'

വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രം പക്ഷേ തിയറ്ററുകളിൽ എത്തിയപ്പോൾ നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഗാനം.  ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കാണിത്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.  നടൻ ശിവകാര്‍ത്തികേയൻ ആണ് അറബിക് കുത്തിന്റെ വരികൾ എഴുതിയിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്.  വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.