വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

അ‌ർജുന്‍റെ കുടുംബത്തിന്‍റെ വേദന പങ്കുവച്ച് മമ്മൂട്ടി; '72 ദിവസം പ്രതീക്ഷയുടെ ഒരു കണവുമായി കാത്തിരുന്നു, വിട'

  കൊച്ചി: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍റെ ലോറിയും മൃതദേഹ ഭാഹങ്ങളും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും കാത്തിരുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്ന അർജുന് ആദരാഞ്ജലികൾ നേരുന്നതായും മമ്മൂട്ടി കുറിച്ചു. നേരത്തെ നടി മഞ്ജു വാര്യരും വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമയെന്നും പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും മഞ്ജു അഭിപ്രായപ്പെട്ടു. അതിനിടെ അർജുന്‍റെ ലോറിയും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ജൂലൈ 16 ന് കാണാതായ അർജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോൾ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. അവരെ ചേര്‍ത്ത് പിടിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളതെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായെന്നും കേരള - കര്‍ണ്ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മൃതദേഹം അര്‍ജുന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ അവശേഷിക്കുന്നുവെന്നും രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഷിരൂരിലേതെന്നും സതീശൻ കുറിച്ചിട്ടുണ്ട്. നിരന്തരം ഉണ്ടായ മണ്ണിടിച്ചില്‍, കുത്തി ഒഴുകുന്ന പുഴ. അങ്ങനെ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇന്ന് ആ വാർത്തയെത്തിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി.  

ജനറൽ

കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു, മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, കാഴ്ചകളുടെ മറ്റൊരു വിസ്മ‌യത്തിനായി കാത്തിരിക്കാം

 കോട്ടയം: മൂന്നാറിൽനീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. മലരിക്കലിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മ‌യമാണ് അവസാനിക്കുന്നത്. മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ട്രാക്ടർ ഇറക്കി പാടശേഖരങ്ങൾ ഉഴുതു മറിച്ചു കളകൾ നശിപ്പിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വാസ്ത‌ വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. ഇത്തവണയും പതിനായിരക്കണക്കിന് ആസ്വാദകരാണ് മലരിക്കലിലെ ആമ്പൽപ്പൂക്കളുടെ നയനമനോഹരമായ വിസ്‌മയ കാഴ്ചകൾ കാണാനായി ദിവസേന എത്തിയത്. ചിത്രം : സോഷ്യൽ മീഡിയ 

കേരളം

ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെഎസ്ആർടിസിയിൽ ശമ്പളം ഒന്നിനും അഞ്ചിനും ഇടയിൽ ഉറപ്പാക്കുന്ന സാഹചര്യം രണ്ട് – മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും. ഓണം ബോണസ്, അലവൻസ് എന്നിവ ഈ മാസം 30 ന് ശേഷം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒരുമാസം ശരാശരി 40 മുതൽ 48 വരെ അപകടങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു എന്നാൽ ഇപ്പോൾ ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാനായെന്നും ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസർ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.  

പ്രാദേശികം

റെഗുലേറ്റർ കം ബ്രിഡ്ജ് :ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി

ഈരാറ്റുപേട്ട:പൂഞ്ഞാർ എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദ്ദേശ പ്രകാരം ഈരാറ്റുപേട്ട വടക്കേക്കരയിൽ റെഗുലേറ്റർ കം ബ്രിഡ്ജി(RCB) നുള്ള സാധ്യതാ പഠനത്തിന് മുന്നോടിയായി മൈനർ ഇറിഗേഷൻ എക്സി എഞ്ചിനിയർ കോട്ടയം, MVIP പ്രൊജക്ട് ഡിവിഷൻ കൂത്താട്ടുകുളം ,മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സി.  എൻജിനിയർ &അസി. എൻജിനിയർ പാലാ, തുടങ്ങിയവരുടെ നേതൃത്വത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സൈറ്റ് സന്ദർശനം നടത്തി.  ഈരാറ്റുപേട്ടയിലെ കുടിവെള്ള പ്രശ്നത്തിനും, പുഴയിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് ഒഴിവാക്കി അടിക്കടിയുണ്ടാവുന്ന പ്രളയദുരിതങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ RCB ക്ക് കഴിയും എന്നു കരുതുന്നു, ടൗൺ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വാഹന ഗതാഗതം സാധ്യമായ പാലം കൂടി പദ്ധതിയിൽ ഉൾപ്പെടുന്നതിനാൽ ടൗണിലെ ഗതാഗത കുരുക്ക് കുറക്കുന്നതിനും സഹായകരമാകും. പദ്ധതി പൂർത്തിയാകുമ്പോൾ രണ്ട് പുഴകളിലുമായി രൂപപ്പെടുന്ന ജലാശായത്തിൽ പ്രാദേശിക ജല ടൂറിസം പ്രൊജക്റ്റ്‌ നടപ്പാക്കാനും സാധിക്കും. 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ RCB  ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട ടൗൺ -തടവനാൽ ചെക്ക് ഡാമും, ഈറ്റിലക്കയം ചെക്ക് ഡാമും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന എം.എൽ.എ   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ എന്നിവരുമായി എക്സിക്യുട്ടീവ് എഞ്ചിനീയർ ഫോൺ മുഖാന്തിരംആശയ വിനിമയം നടത്തി..

പ്രാദേശികം

മഴവിൽ റസിഡൻ്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ട: നടയ്ക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷന്റെ  പുതിയ ഭാരവാഹികളായി  പി.എം മുഹമ്മദ് ആരിഫ് പുത്തൻപറമ്പിൽ ( പ്രസിഡൻ്റ് ) , വി.ടി.ഹബീബ് വെട്ടിയ്ക്കൽ ( ജനറൽ സെക്രട്ടറി ) കെ.കെ സാദിക് മറ്റക്കൊമ്പനാൽ ( ട്രഷറർ ) എന്നിവരെ വീണ്ടും  എതിരില്ലാതെ  തെരഞ്ഞെടുത്തു.  

പ്രാദേശികം

കെ .എൻ.എം. കോട്ടയം ജില്ലാ കൺവൻഷൻ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കെ.എൻ.എം കോട്ടയം ജില്ലാ സമ്പൂർണ്ണ കൺവൻഷൻ 27 ന് വെളളിയാഴ്ച്ച വൈകുന്നേരം 4  ന് ഈരാറ്റുപേട്ട മസ്ജിദുസ്സലാം ഓഡിറ്റോറ്റയത്തിൽ നടക്കും.കെ.എൻ.എം ,ഐ.എസ്.എം സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളം

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂർ: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്

പ്രാദേശികം

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും പൂഞ്ഞാറിൽ നടന്നു.

പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും  പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്നു. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് മാത്യു, അബ്ദുൾ റസാഖ് കെ. എസ്സ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 80 വയസ്സ് പൂർത്തികരിച്ച അംഗങ്ങൾ, എസ്.എസ്. എൽ. സി. , പ്ലസ് 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ്സ് നേടിയ കുടബാഗങ്ങൾ, യുവ കവയത്രിമാർ എന്നിവരെ ആദരിച്ചു. യൂണിറ്റ് അംഗങ്ങളും കുടുംബാഗങ്ങളും അവതരിപ്പിച്ച കലാ പരിപാടികളും ചടങ്ങിന് മോഡി കൂട്ടി.