വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം:ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴുപേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്

കേരളം

കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി: നാല് വിദേശികൾ ഗുജറാത്തിൽ പിടിയിൽ

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു വിദേശികള്‍ പിടിയില്‍. ഇറ്റാലിയന്‍ പൗരന്മാരായ നാലു പേരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി കണ്ടത്.  ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മെട്രോ സ്‌റ്റേഷനിലും മെട്രോ കോച്ചിലും ചിത്രം വരച്ച്‌ വികൃതമാക്കിയതിനാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. സ്‌റ്റേഷനില്‍ അതിക്രമിച്ചു കടന്നു മെട്രോ റെയില്‍ കോച്ചില്‍ ‘ടാസ്’ എന്നു സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച്‌ ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.  കൊച്ചിയിലും മുംബൈയിലും ജയ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പൊലീസ് സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയിലെ 4 കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നീ വാക്കുകളാണ് പെയിന്റ് ചെയ്തത്. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫിറ്റി ചെയ്തത്.

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ താഴെ കേസുകൾ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,968 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സജീവമായ കേസുകളും തുടർച്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. സജീവ കേസുകൾ ഇപ്പോൾ 34,598 ആയി കുറഞ്ഞു. നേരത്തെ ഇത് 36,126 ആയിരുന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 45 ലക്ഷത്തി 99,466 ആയി ഉയർന്നു. 4 കോടി 40 ലക്ഷത്തി 36,152 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുകൂടാതെ 5 ലക്ഷത്തി 28,716 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് 218.80 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആദ്യ ഡോസ് 102.64 കോടി ആളുകൾക്ക് നൽകി. 94.86 കോടിയിലധികം രണ്ടാം ഡോസുകൾ നൽകിയിട്ടുണ്ട്. അതേസമയം, 21.29 ൽ അധികം ആളുകൾ ഇതിനകം മുൻകരുതൽ ഡോസ് എടുത്തിട്ടുണ്ട്. കോവിൻ ആപ്പ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തി 44,525 പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്.

ജനറൽ

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ; നല്ല കഥകൾ വന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കും; മമ്മൂട്ടി

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ ചെയ്യും, നല്ല കഥകൾ വന്നാൽ അതിനെ കുറിച്ച് ആലോചിക്കാമെന്ന് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ യുഎഇ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(mammotty about dulquer movie with him) ദുല്‍ഖര്‍ സല്‍മാന്‍ നമ്മുടെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ദുല്‍ഖറിന് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ വാപ്പയും മോനും തന്നെയാണല്ലോ, അഭിനയിച്ചാല്‍ മാത്രമാണോ വാപ്പയും മകനുമാകുള്ളു. ഞാനും ദുല്‍ഖറും ഒന്നിച്ചുള്ള സിനിമ വന്നാല്‍ നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം,” മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിയുടെ സിനിമകൾക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യങ്ങൾ എപ്പോഴുമുണ്ടാകാറുണ്ട്. അത്തരം ചോദ്യങ്ങൾക്കും മമ്മൂട്ടി മറുപടി നൽകി. പുതിയ കഥകളാണ് സിനിമകൾക്ക് വേണ്ടതെന്നും മുൻപ് ചെയ്ത കഥാപാത്രങ്ങളെ കൊണ്ട് വീണ്ടും സിനിമകൾ ചെയ്താൽ അത് ഒത്തുപോകാത്ത അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. ആ സിനിമ അവിടെ പൂർത്തിയായതാണ്. അത്തരം സിനിമകൾക്ക് രണ്ടാം ഭാഗം എന്ന സാധ്യതയില്ല. സിബിഐയ്ക്ക് വേണമെങ്കിൽ വീണ്ടും വരാം, കാരണം അത് വേറെ വേറെ കേസുകളാണ് എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ലോകം

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി; 129 പേർ കൊല്ലപ്പെട്ടു

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.

കേരളം

മുഖ്യമന്ത്രി യൂറോപ്പിലേക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴി നോർവേയിലേക്കാണ്. പുലർച്ചെ 3. 45 ന് നോർവേയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രിയും കുടുംബവും നെടുമ്പാശ്ശേരിയിൽ എത്തി. നോർവേയിൽ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.

കേരളം

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.അറ്റ്ലസ് ജ്വല്ലറിയുടെ ഉടമയായിരുന്ന അദ്ദേഹം മറ്റു വ്യവസായ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്നു. ഭാര്യ: ഇന്ദു. മക്കൾ: മഞ്ജു. ശ്രീകാന്ത് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞിരുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം ജനശ്രദ്ധ ആകർഷിച്ചിരുന്നു.

പ്രാദേശികം

മഴവില്ലോർമകൾ പുത്തുലഞ്ഞു; മുസ്ലിം ഗേൾസിലെ 99 ബാച്ച് SSLC വിദ്യാർത്ഥിനികളുടെ പുന:സമാഗമം നവ്യാനുഭവമായി.

ഈരാറ്റുപേട്ട മുസ്ലിം ഗേൾസിലെ 1999 ബാച്ച് SSLC വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പുന:സമാഗമം ശ്രദ്ധേയമായി. ഏറെ നാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടിയ സഹപാഠികൾ തമ്മിൽ സ്നേഹ വിശേഷങ്ങൾ പങ്കുവെച്ചു. മഴവില്ലോർ മ കൂട്ടായ്മയുടെ പ്രസിഡൻറ് ഫാസിലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മിസ്ട്രസ് ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷമീമ പി എസ് സ്വാഗതം പറഞ്ഞു. അക്കാലത്തെ അധ്യാപകരെ ആദരിച്ചു. സീനത്ത്, ഷെഫീന, നൂറ, സൗമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.