വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

ചെമ്മനാചാലില്‍ പച്ചക്കറി തമ്പിയണ്ണൻ (94)നിര്യതനായി

ഈരാറ്റുപേട്ട: ചെമ്മനാച്ചാലിൽ തമ്പിയണ്ണൻ (പച്ചക്കറി തമ്പിയണ്ണൻ - 94) നിര്യാതനായി. ഇപ്പോൾ പട്ടിമറ്റത്താണ് താമസം. മൃതദേഹം എം.ഇ.എസ് ജംഗ്ഷനിലെ വീട്ടിലെത്തിക്കും. ഖബറടക്കം നാളെ ഉച്ചക്ക് ഒരു മണിക്ക് നൈനാർ പള്ളി ഖബർസ്ഥാനിൽ.       

കേരളം

'കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം', ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. 'ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു.  തുടർന്ന് റീചാർജിങിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം.'- കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. കുറിപ്പ്: മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണം.  

ജനറൽ

കുട്ടികളിലെ അമിത ഫോൺ ഉപയോഗം; ജാഗ്രതയോടെ പരിഹരിക്കാം

സ്മാർട്ട്‌ഫോണുകൾ മിക്കവാറും എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാ​ഗമായി മാറി കഴിഞ്ഞു. ഇന്ന് ഫോൺ ഇല്ലാത്ത ഒരു ജീവിതം പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളുടെ ജീവിതത്തെ പോലും സ്വാധീനിക്കുന്ന ഒന്നായി ഫോൺ മാറിയിട്ടുണ്ട്. പലപ്പോഴും കുറച്ചൊരു അഭിമാനബോധത്തോടെ രക്ഷിതാക്കൾ പോലും പറയാറുണ്ട് ഫോൺ ഉണ്ടെങ്കിൽ അവന്/അവൾക്ക് മറ്റൊന്നും വേണ്ടെന്ന്. പഠനത്തിനായും മറ്റും വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കാറുള്ളത്. പലപ്പോഴും പഠനത്തിലുള്ള ഏകാഗ്രതയേയും ചിലപ്പോൾ ആരോഗ്യത്തെ തന്നെയും ബാധിക്കുന്ന നിലയിലേയ്ക്ക് ഫോൺ ഉപയോഗം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാനാകും? കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ എല്ലാവർക്കും വ്യക്തമായ അവബോധം വേണ്ടതുണ്ട്.   പഠനത്തിൽ ശ്ര​ദ്ധകുറവ് ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. ഇത്തരം സ്മാർട്ട്ഫോണുകളുടെ നിരന്തര ഉപയോ​ഗം കുട്ടികളിൽ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ ഏറെ ശ്ര​ദ്ധിക്കണം. കുട്ടികൾ ഫോൺ ഉപയോ​ഗിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾ എത്ര സമയം ഫോൺ ഉപയോ​ഗിക്കണം, കുട്ടികൾ ഫോണിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. ഫോൺ ഉപയോ​ഗിക്കാത്ത സമയങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ഫോൺ കൊടുത്താൽ അത് തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവരിൽ പലരും ഓൺലൈൻ ഗെയിമുകൾക്കായി മണിക്കൂറുകളാണ് ചെലവഴിക്കുക. ഇത് കുട്ടികളിൽ ഉറക്കകുറവിന് വരെ കാരണമാകാറുണ്ട്. മാതാപിതാക്കൾ സമയം കണക്കാക്കി കുട്ടികൾക്ക് ഫോൺ കൊടുക്കുക. ഒപ്പം സ്‌പോർട്‌സ്, വായന അടക്കമുള്ള മറ്റ് മാനസിക വ്യാപാരങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മണിക്കൂറുകൾ ചെലവഴിക്കുക എന്നത് മുതിർന്നവർക്ക് പോലും ഒഴിവാക്കാൻ കഴിയാത്ത ശീലമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം കുട്ടികളെയും സ്മാർട്ട്ഫോണുകളുടെ അടിമകളാക്കാറുണ്ട്. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സോഷ്യൽ മീഡിയ ഉപയോഗം ട്രാക്ക് ചെയ്യുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് നിയന്ത്രിക്കാവുന്ന ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. പഠനാവശ്യത്തിനായി അമിതമായി ഫോണിനെ ആശ്രയിക്കുന്നത് ഏത് തരത്തിലുള്ള വിവരങ്ങൾക്കും ഉത്തരം നൽകാൻ സ്മാർട്ട്ഫോണുകൾക്ക് കഴിയും എന്നൊരു ചിന്ത കുട്ടികളിലുണ്ട്. ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കുട്ടികളെ ഫോൺ സഹായിക്കാറുമുണ്ട്. എന്നാൽ പഠനത്തിൻ്റെ എല്ലാ ആവശ്യങ്ങൾക്കും കുട്ടികൾ ഫോണിനെ ആശ്രയിക്കുന്ന രീതി ഇപ്പോഴുണ്ട്. സ്വയം കണ്ടത്തേണ്ട കാര്യങ്ങൾക്ക് പോലും ഫോണിനെ ആശ്രയിക്കുന്നത് കുട്ടികളുടെ പഠനമികവിനെ തന്നെ ഇല്ലാതാക്കിയേക്കാം. അറിവ് ആർജ്ജിക്കാൻ സ്വന്തമായി ശേഷിയില്ലാതെ വരുന്ന സാഹചര്യത്തിലേയ്ക്കും ഇത് നയിച്ചേക്കാം.ഫോൺ ഉപയോഗിക്കാതെ ഗൃഹപാഠം ചെയ്യാൻ കുട്ടികളെ ശീലിപ്പിക്കണം. അവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമെങ്കിൽ മാത്രം രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ അത്തരം വിവരങ്ങൾ തിരയാൻ അനുവദിക്കണം. രാത്രി വൈകിയുള്ള സ്‌ക്രീൻ സമയം ഉറക്കത്തെ ബാധിക്കുന്നു രാത്രി വൈകിയും സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നതുപോലെ തന്നെ ആരോ​ഗ്യത്തെയും ബാധിക്കും. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കം തടസ്സപ്പെടുത്തും. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും "സ്‌ക്രീൻ പാടില്ല" എന്ന കർശന നിർദ്ദേശം കുട്ടികൾക്ക് നൽകേണ്ടതുണ്ട്. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം കുട്ടികളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. ശരിയായ ഉള്ളടക്കങ്ങൾ കാണണം ഫോൺ ഉപയോ​ഗിക്കുമ്പോൾ ശരിയായ രീതിയിൽ ഉപയോ​ഗിക്കണം. കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ ഫോണിൽ നിന്ന് അവരിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കേണ്ടതിൻ്റെ ബോധ്യം കുട്ടികളെ പഠിപ്പികേണ്ടത് മാതാപിതാക്കളാണ്.

പ്രാദേശികം

സെന്റ് ജോർജസ് കോളേജിൽ കോം ഫിയസ്റ്റ 2024ന് വർണ്ണോജ്ജല ലോഞ്ചിംഗ്.

അരുവിത്തുറ : അരുവിത്തുറസെൻറ് ജോർജ്   സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാ 2024 വർണ്ണോജ്വല ലോഞ്ചിംഗ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ  റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികളും ലോഞ്ചിങ് ചടങ്ങിന് മാറ്റുകൂട്ടി. നവംബർ 16 ന് സംഘടിപ്പിക്കുന്ന കോം ഫിയസ്റ്റാപ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായാണ്  സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ കുടുംബമേള നടത്തി.

ഈരാറ്റുപേട്ട .കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ഈരാറ്റുപേട്ട യൂണിറ്റ് കുടുംബമേള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്  ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റ്റി എം.റഷീദ് പഴയം പള്ളിയുടെ അധ്യക്ഷത വഹിച്ചു സെബാസ്റ്റ്യൻ മേക്കാട്ട്, അജീഷ് കൊച്ചുപറമ്പിൽ, സി.ജെ മത്തായി ചുണ്ടിയാനിപ്പുറം ,ബാബുരാജ് ,ഇ മുഹമ്മദ്, ജയിംസ് മാത്യു, എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.  

കോട്ടയം

രാഷ്ട്രീയ പ്രസക്തി വർദ്ധിച്ചു - പിഡിപി

രാജ്യത്ത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കടന്ന് കടന്ന് കയറ്റത്തെ കുറിച്ചും സംഘ്പരിവാർ ഭീകരതയെ കുറിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവചനം കണക്കെ സമുഹത്തെ ഓർമ്മപെടുത്തിയ അബ്ദു നാസർ മഅ്ദനിക്കും പി ഡി പി ക്കും വർത്തമാന രാഷ്ട്രീയത്തിൽ പ്രസക്തി വർദ്ധിച്ചുവെന്നും സംവരണ വിശയത്തിൽ ജനസംഖ്യാനുപാതിക സംവരണം എന്നത് പി ഡി പി യുടെ പ്രഖ്യപിത മുദ്രാവാക്യമാണെന്നും ഇന്നും അതിനു വേണ്ടിയുള്ള സമരത്തിലാണ് പീഡിപി യെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് അഭിപ്രായപ്പെട്ടു പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പ്രെവറ്റ് ബസ്റ്റാൻൻ്റ് പരിസരത്ത് സംഘടിപ്പിച്ച രാഷ്ട്രിയ വിശദികരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹംസമ്മേളനത്തിൽ ഇസ്മായിൽ കൂട്ടികൽ അധ്യക്ഷത വഹിച്ചുജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ സമ്മേളനം ഉത്ഘാടനം ചെയ്യുതുനേതാക്കളായ ഒ എ സക്കരിയ സക്കീർ കളത്തിൽ അൻസർഷാ കുമ്മനംനൗഫൽ കീഴേടം മുജിബ് മടത്തിൽപ്പറമ്പിൽ കെ.കെ റിയാസ് റിലീസ് മുഹമ്മദ് അസീസ് പൈനാടിയിൽ ഫരിത് പുതുപറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു .

ഈരാറ്റുപേട്ട : മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു . സമാപന യോഗത്തിൽ സബ് രജിസ്ട്രാർ ജോർജ് കുട്ടി എമ്മാനുവൽ അധ്യക്ഷനായിരുന്നു .ഇ.എൻ നാരായണ പിള്ള ,വി.ടി ഹബീബ് ,ഗിരിജാ മണിയമ്മ ,ദീപാ മോൾ എന്നിവർ സംസാരിച്ചു .ഭാഷാ പ്രതിജ്ഞ, പ്രശ്നോത്തരി ,കവിതാലാപാനം ,വിവിധ സാഹിത്യ മത്സരങ്ങൾ എന്നിവ നടന്നു .വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .

കോട്ടയം

എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി.

എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ടീമിനെ വിജയത്തിലേക്ക് നയിച്ച കാഞ്ചന മോൾ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു  ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്