വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ബ്യൂട്ടിഫുൾ ബുൾബുൾ’; മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്

മമ്മൂട്ടിയുടെ ബുൾബുൾ ചിത്രം ലേലത്തിന്. ദർബർ ഹാളിൽ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് ചിത്രത്തിന് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഞായറഴ്ച ചിത്രം ലേലം ചെയ്യും. വീട്ടുമുറ്റത്തെത്തിയ ബുൾബുളിന്റെ ചിത്രം നടൻ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു. പക്ഷി നിരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർഥം നടത്തുന്ന ചിത്രപ്രദർശനമാണ് ദർബാർ ഹാളിൽ നടക്കുന്നത്.മമ്മൂട്ടി ഉൾപ്പെടെ 23 ഫോട്ടോഗ്രാഫർമാർ എടുത്ത പക്ഷിചിത്രങ്ങളുടെ പ്രദർശനവും ഉണ്ട്. 30 ജൂൺ വരെയാണ് പ്രദർശനം നടക്കുക.രാവിലെ 11 മണി മുതൽ വൈകീട്ട് 7 വരെയാണ് പ്രദർശന സമയം.

ജനറൽ

അമ്മ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു

മലയാള സിനിമാ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഞായറാഴ്‌ച കലൂർ ഗോകുലം കൺവഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിന്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ സിദ്ദിഖിനെ തെരഞ്ഞെടുത്തത്‌. സിദ്ദിഖിന്‌ 157 വോട്ട്‌ ലഭിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്‌ മത്സരിച്ചത്‌. ജോയിന്റ്‌ സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. 198 വോട്ടാണ്‌ ലഭിച്ചത്‌. അനൂപ്‌ ചന്ദ്രനാണ്‌ എതിരെ മത്സരിച്ചത്‌. പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്‌ ജഗദീഷ്‌ 245 വോട്ടും ജയൻ ചേർത്തലയ്‌ക്ക്‌ 215 വോട്ടും നേടി തെരഞ്ഞടുക്കപ്പെട്ടു. മഞ്ജുപിള്ളയാണ്‌ ഒപ്പം മത്സരിച്ചത്‌. 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 336 പേർ വോട്ട്‌ രേഖപ്പെടുത്തി. ഇന്നസെന്റ്‌ സ്ഥാനമൊഴിഞ്ഞ 2018ലാണ്‌ മോഹൻലാൽ ആദ്യം എതിരില്ലാതെ പ്രസിഡന്റായത്‌. തുടർന്ന്‌ രണ്ട്‌ ടേമിലും എതിരില്ലാതെ വിജയമാവർത്തിച്ചു. മുൻ ഭരണസമിതിയിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ്‌ പ്രസിഡന്റുമാരായിരുന്ന ശ്വേത മേനോൻ, മണിയൻപിള്ള രാജു, ട്രഷറർ ജയസൂര്യ, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സുധീർ കരമന, ലെന, രചന നാരായണൻകുട്ടി, ലാൽ, വിജയ്‌ബാബു എന്നിവർ മത്സരിച്ചില്ല. വാർഷിക പൊതുയോഗത്തിൽ നടൻ ഇന്ദ്രൻസ്‌, കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ തുടങ്ങിയവർക്ക്‌ ചടങ്ങിൽ സ്വീകരണം നൽകി. മമ്മൂട്ടി യുകെയിലായതിനാൽ യോഗത്തിന് എത്തിയിട്ടില്ല. എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ അനന്യ–-271, കലാഭവൻ ഷാജോൺ–-294, സരയു, സുരാജ്‌ വെഞ്ഞാറമൂട്‌–-289, സുരേഷ്‌ കൃഷ്‌ണ–-275, ടിനി ടോം–-274, ടൊവിനോ തോമസ്‌–-267, അൻസിബ ഹസൻ, ജോയ്‌ മാത്യു–-279, വിനു മോഹൻ–-271 എന്നിവരാണ്‌ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ. സരയു, അൻസിബ ഹസൻ എന്നിവരുടെ വേട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചില്ല. പതിനൊന്നംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ 12 പേരാണ്‌ മത്സരിച്ചത്‌. രമേഷ്‌ പിഷാരടി, റോണി ഡേവിഡ്‌ എന്നിവർ പരാജയപ്പെട്ടു.

മരണം

പഴയമ്പള്ളി തമ്പിക്കണ്ണ് ഹാജി നിര്യാതനായി

കടുവാമുഴി: പഴയമ്പള്ളി തമ്പിക്കണ്ണ് ഹാജി (80) നിര്യാതനായി. ഭാര്യ: ജമീല വെട്ടിക്കൽ കുടുംബം. മക്കൾ: ബീന, ഷാനി,സാജിദ,റാഷി. മരുമക്കൾ : അബ്ദുൽ റഹീം (പരേതൻ) നൗഫൽ തമ്പി റാവുത്തർ, അഫ്സാർ പുള്ളോലി, റാസി ചെറിയവല്ലം. ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.

പ്രാദേശികം

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം . പ്രൊഫ ഡോ സി .റ്റി അരവിന്ദ കുമാർ .

അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും   വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ  ആദരിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവരും സംസാരിച്ചു .

കേരളം

അനധികൃത രൂപമാറ്റം വേണ്ട; നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നാളെ മുതല്‍ കര്‍ശന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കില വാഹനങ്ങള്‍, എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആര്‍ടിയില്‍ 5 ദിവസത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാലേ ലൈസന്‍സ് പുതുക്കി നല്‍കൂ.

മരണം

ഇന്നാലില്ലാഹി.... പരീത് 73.

ഇന്നാലില്ലാഹി.... പരീത് 73...വട്ടക്കയം ഭാഗം.. ഖബർ അടക്കംഇന്ന് 12 മണി പുത്തൻപള്ളി

പ്രാദേശികം

ഫെയ്സ് വായനാദിന പ്രചരണ ജാഥ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട. ഫെൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട ( ഫെയ്സ് ) സംഘടിപ്പിച്ച വായനാദിന പരിപാടി ശ്രദ്ധേയമായി. പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സംഘടന കലാ, സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യപ്രവർത്തനങ്ങളിലും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. സിൽവർ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്. വായനാദിനത്തോടനുബന്ധിച്ചു നടന്ന വായന പ്രചാരണ ജാഥക്കു പുറമേ ഈ മാസം 23 ന് കുടുംബ സംഗമവും കലാപരിപാടികളും നടത്തും. ആഗസ്റ്റ് 15 ന് വർഗ്ഗീയതക്കെതിരെ ജാഗ്രതാ റാലിയും തെരുവുനാടകവും സംഘടിപ്പിക്കും. കലാ സാംസ്കാരികരംഗത്തുള്ളവരെ ആദരിക്കുകയും, മാധ്യമ സെമിനാർ, സിൽവർ ജൂബിലി സുവനീർ, ഈരാറ്റുപേട്ടയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തക പ്രസിദ്ധീകരണം തുടങ്ങി വിവിധ പദ്ധതികൾ സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കും. വായനാ ദിന പ്രചാരണ പരിപാടി നഗരസഭാ ചെയർ പേഴ്സൺ സുഹറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നടന്ന യോഗത്തിൽ ഫെയ്സ് പ്രസിഡന്റ് സക്കീർ താപി അദ്ധ്യക്ഷനായി. ചരിത്രകാരൻ കെ. എം. ജാഫർ വായനാദിന സന്ദേശം നൽകി. ഡയറക്ടർ പത്മനാഭൻ, കെ.പി.എ. നടക്കൽ, നവാസ് കെ.കെ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ നഗരസഭാ കൗൺസിലർ അനസ് പാറയിൽ, അഡ്വ. വി.പി. നാസ്സർ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, ഹാഷിം ലബ്ബ, ജബ്ബാർ പാറയിൽ, പി.കെ. നൗഷാദ്, വി.എം.എ. സലാം, വി.എം. അബ്ദുള്ളാ ഖാൻ, വി. ടി. ഹബീബ്, എസ്. എഫ്. ജബ്ബാർ, ബിജിലി സെയിൻസ്, റാസി കടുവാമുഴി, ഹാഷിം ഡയ്റ, റിയാസ് പടിപ്പുരക്കൽ, സജികുമാർ തലപ്പലം, പി.എസ്. നാസ്സർ, നൗഫൽ മേത്തർ, ഹാഫിസ് , അഫ്സൽ ആമി, പി.എം. നാസർ, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രശ്നോത്തരി മൽസരത്തിന് മുഹ്സിൻ പഴയമ്പള്ളി നേതൃത്വം നൽകി.

പ്രവാസം

കുവൈറ്റ് ദുരന്തം; മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

കുവൈറ്റ്സിറ്റി: ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം രാവിലെ 8.45 ഓടെ കൊച്ചിയിലെത്തും. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും.