ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ)
ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ) ഖബറടക്കം നൈനാർ പള്ളി 11.30 എ. എം ഏരിയ : മുരിക്കോലിൽ
ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ) ഖബറടക്കം നൈനാർ പള്ളി 11.30 എ. എം ഏരിയ : മുരിക്കോലിൽ
ഹുസൈൻ നൈനക്കാൻ കുന്നേൽ കടുവാമുഴി കബറടക്കം: ഇന്ന് വൈകുന്നേരം നൈനാർ ജുമാ മസ്ജിദിൽ
അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ എത്തി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ റേഡിയോ സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് നൽകിയ നിർദ്ദേശ പ്രകാരം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ റെയിഞ്ചറുടെ നേതൃത്വത്തിൽ 20 അംഗ സംഘം മേഘമലയിൽ എത്തിയിട്ടുണ്ട്. എന്നാൽ മണലാർ റിസർവോയറിന് സമീപത്ത് എത്തിയിരുന്ന അരിക്കൊമ്പൻ സമീപത്തെ തോട്ട തൊഴിലാളികളുടെ വീട്ടിൽ നിന്ന് അരി എടുത്ത് കൊണ്ടുപോയിരുന്നു. കൊമ്പൻ ഇപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി എത്തി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ജനവാസമേഖലയിലേക്കിറങ്ങിയ അരികൊമ്പൻ വീട് തകർത്തുവെന്ന വാർത്ത വ്യാജമെന്ന് തെളിഞ്ഞു. വീട് തകർത്തതുമായി ബന്ധപ്പെട്ട വാർത്തകൾ ന്യൂസ് പേപ്പറുകളിലും മറ്റും വന്നെങ്കിലും അത് അരികൊമ്പൻ തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിതികരണം വന്നിട്ടില്ല അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
തലനാട് : ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥ ആരംഭിച്ചു. തലനാട് ചാമപ്പാറയിൽ നിന്നും രാവിലെ ഒമ്പത്തിന് ആരംഭിച്ച ജാഥ മജിഷ്യൻ പി എം മിത്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കാർത്തിക ജയൻ ആദ്യക്ഷയായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ അനൂപ് കെ കുമാർ, ആശാ റിജു, ലോക്കൽ സെക്രട്ടറി ജോസഫ് ഡേവിഡ്, ലോക്കൽ കമ്മിറ്റി അംഗം ഐബി റിജു, ബ്രാഞ്ച് സെക്രട്ടറി ജയൻ അലഞ്ചേരി,തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ രാഖിണി ശിവരാമൻ, സോണി ബിനീഷ്, ബാലസംഘം ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ്, ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ, ഏരിയ പ്രസിഡന്റ് സുമിനാമോൾ ഹുസൈൻ, കൺവീനർ വികെ ഗംഗാധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അസ്‌ലം , സുഷമ്മ മുരളി, ജോയിൻ കൺവീനർ ടി സുഭാഷ്, എക്സിക്കൂട്ടീവ് അംഗം കെ എൻ ഹുസൈൻ എന്നിവർ സംസാരിച്ചു.തീക്കോയി ടൗൺ, പൂഞ്ഞാർ മണ്ഡപത്തിപ്പാറ, കുന്നോന്നി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. കുന്നോന്നി നടന്ന സമാപനസമ്മേളനത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി ടിഎസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറി ടി എസ് സിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിജി പ്രമോദ്, പി വി വിജേഷ്,വി ടി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു ,ബീന മധുമോൻ, വി ഡി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.ഇന്ന് (വ്യാഴം) രാവിലെ ഒമ്പത്തിന് ഭരണങ്ങാനം ഉള്ളനാട് നിന്നും ആരംഭിക്കുന്ന ജാഥ തലപ്പലം സബ് സ്റ്റേഷൻ, തിടനാട് വലിയപ്പാറ, ഈരാറ്റുപേട്ട ആനിപ്പടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
ഇന്ത്യയുടെ സംസ്കൃതികളെയും ജനാധിപത്യമതേതര സംവിധാനങ്ങളെയും ഭരണാധികാരികൾ തന്നെ തകർത്തു മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങൾ സന്നദ്ധമാകണമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ അഭിപ്രായപ്പെട്ടു.ജമാഅത്ത് ഫെഡറേഷൻ 40ആം വാർഷികത്തോടനുബന്ധിച്ച് മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജന മുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റെയും പ്രചരണാർത്ഥമുള്ള ജനമുന്നേറ്റ പ്രചരണ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടന സമാപന സമ്മേളനം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യവും ബഹുസ്വരതയുമാണ് ഗാന്ധിജി ഉൾപ്പെടെയുള്ള മുൻഗാമികൾ നമുക്ക് കാട്ടിത്തരികയും ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിക്കുകയും ചെയ്തത്.ഇന്ത്യയിൽ ഒരു പ്രത്യേക മതവിഭാഗത്തെ അപരവൽക്കരിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്.ഇതിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഉടനീളം പര്യടനം നടത്തി. മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ യാത്രയുടെ സന്ദേശവുമായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ നിന്നും പാണക്കാട് സാദിക്കലി ഷിഹാബ് തങ്ങൾ പതാക നൽകി ആരംഭിച്ച ജാഥ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച രാവിലെയാണ് മുണ്ടക്കയത്ത് എത്തിച്ചേർന്നത്.സംസ്ഥാന പ്രസിഡൻ്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയാണ് ജാഥാ ക്യാപ്റ്റൻ.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഡയറക്ടറും പാങ്ങോട് ഖമറുദ്ദീൻ മൗലവി കോ ഓർഡിനേറ്ററുമാണ് അഡ്വ കെ പി .മുഹമ്മദ്, ശംസുദ്ദീൻ മന്നാനി, സഫീർ ഖാൻ മന്നാനി', കടക്കൽ ജുനൈദ് എന്നിവരാണ് സ്ഥിരാംഗങ്ങൾ. വർഗ്ഗീയ ഫാസിസത്തിനെതിരെ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധം ശൃഷ്ടിക്കുവാനുള്ള റാലിയിൽ ഒരു ലക്ഷം പേർ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലിയെ അഭിസംബോധന ചെയ്യും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി', കോട്ടയം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഈരാറ്റുപേട്ടയിൽ പ്രചരണജാഥ സമാപിച്ചു. ജില്ലയിലെ പരിപാടികൾക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ,ജില്ലാ പ്രസിഡൻറ് മുഹമ്മദ് നദീർ മൗലവി, പി.എ.ഇർഷാദ്, കെ.ഇ.പരീത്, സുബെർ മൗലവി,അഷറഫ് കൗസരി, ഡോ.അർഷദ് ബാഖവി, താഹാ മൗലവി, നാസർ മൗലവി, നിസാർ മൗലവി,ജലാൽ പൂതക്കുഴി, അബ്ദുൽ സമദ് മൗലവി, നൗഫൽ ബാഖവി, പി.എസ്.ഷ ഫീക്ക്, അബ്ദുൽ കരീം, ഷിഹാബ് മൗലവി, ഷെമീർ മൗലവി, അനസ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബദുൽ അസീസ് മൗലവി നയിക്കുന്ന ജനമുന്നേറ്റ പ്രചാരണ യാത്രയുടെ ജില്ലാ തല സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
അമിതമായി ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം_ : റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കും. ഏപ്രിൽ 20ന് 726 റോഡ് ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ വ്യക്തമാക്കുന്ന ചലാൻ മാത്രം അയയ്ക്കാനായിരുന്നു തീരുമാനം. പിഴ ഈടാക്കാതെ ചലാൻ മാത്രമായി അയയ്ക്കുന്നത് നിയമ പ്രശ്നത്തിന് ഇടയാക്കുമെന്നതിനാലാണ് സർക്കാർ ഉത്തരവിറക്കുന്നത് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കും. ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതു മാതൃകയിലാണു ചലാൻ അയയ്ക്കേണ്ടതെന്നു ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ നടപടികൾ ആരംഭിക്കുമെന്നും കെൽട്രോൺ അധികൃതർ പറഞ്ഞു. ഒരു മാസം 25 ലക്ഷം ചലാനുകൾ അയയ്ക്കാൻ കഴിയും. ചലാൻ അയയ്ക്കുന്ന പ്രവർത്തനത്തിനായി കൺട്രോൾ റൂമുകളില്‍ 140 ജീവനക്കാരെ നിയോഗിക്കും. ഇതിനോടകം 70 ജീവനക്കാരെ നിയമിച്ചു_. ക്യാമറകൾ നിയമലംഘനങ്ങളുടെ ഫോട്ടോ മാത്രം കേന്ദ്ര കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സെർവറിലേക്ക് അപ്‌ലോഡ് ചെയ്യും. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു_. നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ ചലാൻ അയയ്ക്കാനായി ഐടിഎംഎസ് സെർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിൽനിന്നു ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്കും ചലാൻ കോപ്പി എത്തും. പരമാവധി ആറു മണിക്കൂറിനകം ചലാൻ ജനറേറ്റ് ആകും. നിയമപ്രകാരം തപാൽ വഴിയാണ് ചലാൻ വാഹന ഉടമയ്ക്ക് അയക്കേണ്ടത്. ചലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.