വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലാ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് മരിച്ച യുവാക്കളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും

പാലാ: മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് രാവിലെ 9.30 നു ആരംഭിക്കും .ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് സാബു(31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു . ഇതിനുമുമ്പും പല അപകടങ്ങൾ സംഭവിച്ചിട്ടുള്ള കടവാണ് ഇത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവര്‍ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  ബിബിന്റെ അമ്മ. ബിന്ദു സഹോദരൻ: ബിനീഷ് (ബോബൻ).ജിസിന്റെ അമ്മ അജി. സഹോദരി ജീന

മരണം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് മരിച്ചത്. അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാർ അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു  അപകടം

കോട്ടയം

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി കണ്ടത്തിൻകരയിൽ ജിസ് സാബു,ചെമ്മലമറ്റം സ്വദേശി വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ. ഉച്ചകഴിഞ്ഞ് 2.30 ഓടെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു,

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. എരുമേലി മൂക്കൻപെട്ടി കാലായിപ്പറമ്പിൽ മോഹനൻ മകൻ സുമേഷ് കുമാർ (27) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ജനറൽ സർജറി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ചാടിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടർന്നാണ് സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാൻ വയ്യാതായതോടെ നാലാം നിലയിൽ ഡോക്ടർമാർ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനൽ വഴി താഴേയ്ക്കു ചാടുകയായിരുന്നു. താഴെ വീണ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.

കോട്ടയം

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ

പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 4.00 ന് വെള്ളാപ്പാട് വനദുർഗ്ഗഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് പാലാ വലിയപാലം ജംഗ്ഷ നിൽ സംഗമിച്ച് ളാലം മഹാദേവക്ഷേത്രം, പോണാട്, കരൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകളുമായി ചേർന്ന് ളാലം പാലം ജംഗ്ഷനിൽ എത്തി പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്നും ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും എത്തുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്നു. ശോഭായാത്രകൾക്ക് ബാലഗോകുലം ജില്ലാ സമിതിയംഗം റ്റി.എൻ. രഘു ഇടയാറ്റ് , പ്രശാന്ത് കടപ്പാട്ടൂർ ,മിഥുൻ കൃഷ്ണ വിവിധ സ്ഥലങ്ങളിലെ കൺവീനർമാരായ വി സി. ചന്ദ്രൻ, മായാ മോഹൻ, വിനോദ് പുന്നമറ്റം, സുധീർ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ. എസ്. ഗിരീഷ്, അഭിലാഷ് രാജ്, കെ. എം. പ്രസിത് സുനീഷ് വെള്ളാപ്പാട്, സതീഷ് കുമാർ , കണ്ണൻ ചെത്തിമറ്റം, എം. ആർ. ബിനു, എം.ആർ രാജേഷ്, റ്റി.പി. ഷാജി, വിനോദ് പോണാട്, സുര്യൻ വെള്ളിയേപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും.

പ്രാദേശികം

മനുഷ്യനന്മയുടെ പ്രതീകമായി സാന്ത്വന പരിചരണം: പി. മുജീബ് റഹ്മാൻ

ഈരാറ്റുപേട്ട:സഹജീവി സ്നേഹമാണ് മനുഷ്യൻ ചെയ്യേണ്ട ഏറ്റവും വലിയ നന്മയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. കരുണ വറ്റിപ്പോകുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം കൈയിലുള്ളത് പങ്കുവെച്ച് കാരുണ്യത്തിൻ്റെ ഉറവകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിപ്പറമ്പ് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ബ്ലോക്കിന്റെയും ഫിസിയോതെറാപ്പി സെന്ററിൻ്റെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എച്ച്. അബ്ദുൽനാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. കെയർ & ക്യൂർ ഹോസ്പിസ് യൂണിറ്റ് ആന്റോ ആൻ്റണി എം.പി.യും, കുടിവെള്ള പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹാഷിർ നദ്‌വി സ്വാഗതവും കൺവീനർ അവിനാഷ് മൂസ നന്ദിയും പറഞ്ഞു.

കേരളം

ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയായാൽ മാത്രം വിജയം, 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി

തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.  ഇനിമുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്‍റ് കൊണ്ട് ഉത്തരം നൽകണം. പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈൽ ആപ്പിൽ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത്  ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴസ്  ക്ലാസ് ഒഴിവാക്കി ഡ്രൈവിംഗ് സ്കൂളിൽ പരിശീലകർക്കും മോക് ടെസ്റ്റ് നിർബന്ധമാക്കി. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക് പരിശീലകർക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല. 

പ്രാദേശികം

കെ -ഡാറ്റ് അഭിരുചി പരിശീലനം സമാപിച്ചു

പാലാ:ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനവഴികൾ കണ്ടെത്താൻ സഹായിക്കുന്ന കെ-ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരിശീലനം വിജയകരമായി പൂർത്തിയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ കരിയർ ഗൈഡുമാർക്കായാണ് ത്രിദിന പരിശീലനം സംഘടിപ്പിച്ചത്. പാലാ അൽഫോൻസാ പാസ്റ്ററൽ സെന്ററായിരുന്നു പരിശീലനത്തിന് വേദിയായത്. പരിശീലനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കായി കെ-ഡാറ്റ് അഭിരുചി പരീക്ഷയുടെ ആദ്യഘട്ടം നടത്തി. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഭാവി കോഴ്സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ ഈ പരീക്ഷ സഹായിക്കും. സി.ജി & എ.സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. സി.എം. അസീം, കോട്ടയം-ഇടുക്കി റീജിയണൽ ഡയറക്ടർ വിജി പി.എൻ., പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ എന്നിവർ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നായി 40 കരിയർ ഗൈഡുമാർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേറ്റർ മിനി ദാസ്, കടത്തുരുത്തി ഉപജില്ലാ കോ-ഓർഡിനേറ്റർ ജ്യോതി പി. നായർ എന്നിവർ നേതൃത്വം നൽകി. കബീർ പരപ്പോയിൽ, ജ്യോതിഷ് കുമാർ ബി., ശുഭ, ഷാജി സി.എം, ജെയിംസ് സെബാസ്റ്റ്യൻ തുടങ്ങിയ കരിയർ വിദഗ്ധരും പരിശീലനത്തിന് മാർഗനിർദേശങ്ങൾ നൽകി.