വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നിലയിൽ അവർക്കുള്ള അംഗീകാരത്തിന്റെയും, ആദരവിന്റെയും ഭാഗമായിട്ടാണ് ഓണക്കോടി നൽകുന്നത് എന്ന് എംഎൽഎ അറിയിച്ചു. ഓണക്കോടി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ രാജകുടുംബാംഗമായ ഉഷാ വർമ്മ തമ്പുരാട്ടി പൂഞ്ഞാറിൽ വച്ച് നിർവഹിക്കും. തുടർന്ന് ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്ത് കോൺഫറൻസ് ഹാളുകളിൽ സംഘടിപ്പിക്കുന്ന ഓണസമ്മേളനത്തിൽ വച്ച് ഓണക്കോടികൾ വിതരണം ചെയ്യും. 2-)o തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയിലും, 11.30 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിലും, ഉച്ചയക്ക് 1 മണിക്ക് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ഗീത നോബിളിന്റെ അധ്യക്ഷതയിലും , 2.30 ന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട വ്യാപാരഭവനിലും, 4 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനിയുടെ അധ്യക്ഷതയിലും ഓണക്കോടികൾ വിതരണം ചെയ്യും. തുടർന്ന് 3-)o തിയതി ബുധനാഴ്ച രാവിലെ 10 ന് പാറത്തോട് പഞ്ചായത്തിൽ പ്രസിഡന്റ് കെ.കെ ശശികുമാറിന്റെ അധ്യക്ഷതയിലും, 11.30ന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ബിജോയ് ജോസിന്റെ അധ്യക്ഷതയിലും, 1 മണിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിലും, 2.30 ന് കോരുത്തോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജാൻസി സാബുവിന്റെ അധ്യക്ഷതയിലും , 4 മണിക്ക് എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സുബി സണ്ണിയുടെ അധ്യക്ഷതയിലും ഓണക്കോടികൾ വിതരണം ചെയ്യും. നിയോജകമണ്ഡലം തലത്തിൽ ആയിരം ഓണക്കോടികളാണ് വിതരണം ചെയ്യുന്നതെന്നും എംഎൽഎ അറിയിച്ചു. വിതരണത്തിനായി അതാത് തദ്ദേശസ്ഥാപനങ്ങളിൽ ചേരുന്ന സമ്മേളനങ്ങളിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിക്കും

കോട്ടയം

ക്ഷീരപ്രഭയിൽ മേലുകാവ് ക്ഷീരസംഘം; മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി

കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു.  1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലുകാവ് ക്ഷരോത്പാദക സഹകരണ സംഘം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ബി.എം.സി ഉള്ള ഏക ക്ഷീരസംഘം, പ്രതിദിനം ആയിരം ലിറ്ററിനുമേൽ പാൽ സംഭരണം, ഓഡിറ്റിൽ “എ“ ക്ലാസ് പദവി, ക്ഷീരകർക്ക് ആവശ്യമായ കാലിത്തീറ്റ,ധാതുലവണ മിശ്രിതം ലഭ്യമാക്കൽ, മിൽമ അനുബന്ധ പ്രവർത്തനങ്ങളിൽ മിൽമ ഷോപ്പീ ഉൾപ്പടെയുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കോവിഡ് മഹാമാരി ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കിയപ്പോൾ ക്ഷീരകർഷകർക്ക് വാതിൽപ്പടി സേവനം എത്തിച്ചുനൽകിയും, കർഷകർക്ക് കൈത്താങ്ങായും, ഇതര സംഘങ്ങൾക്ക് മാതൃകയായും ഉള്ള മേലുകാവ് സംഘത്തിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണ്. സെക്രട്ടറിയെന്ന നിലയിലുള്ള ശ്രീ ബിജുമോൻറെ പ്രവർത്തനം കഴിഞ്ഞ വർഷം ജില്ലയിലെ ഏറ്റവും മികച്ച സെക്രട്ടറിക്കുള്ള അവാർഡിനർഹനാക്കി.പ്രസിഡൻറ് ശ്രീ ബേബി ജോസഫ് നെല്ലൻകുഴിയുടെ നേതൃത്വത്തിലുള്ള മികച്ച ഭരണ സമിതിയും, സെക്രട്ടറി ശ്രീ ബിജുമോൻ കുറ്റിയാത്തിൻറെ നേതൃത്വത്തിലുള്ള കഴിവുറ്റ ജീവനക്കാരും മേലുകാവ് സംഘത്തെ ജില്ലയിലെ മികച്ച ആപ്കോസ് ആക്കിമാറ്റി.      

കോട്ടയം

നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

ആലപ്പുഴ: ആവേശമേറിയ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ജലരാജാവായി വിജയിച്ചത് വീയപുരം.നടുഭാഗം, വീയപുരം, മേൽപ്പാടം, നിരണം എന്നീ ടീമുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയത് മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിച്ചത്.    

കേരളം

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; കാരണം..

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്.ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ        

കേരളം

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന്  പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴി തെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ  ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും  സന്ദർശനാ അനുമതി നിഷേധിച്ചിട്ടുണ്ട്.ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് പൊതുജനങ്ങൾക്ക് സന്ദർശാനാനുമതി നൽകുക. ഡാമിൻ്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്.  http://www.keralahydeltourism.com വെബ്സൈറ്റ്  വഴിയും പാസ് നേടാം.

പ്രാദേശികം

ഈരാറ്റുപേട്ട കെ.എസ്.ആർ.ടിസി ഡിപ്പോയോട് വീണ്ടും അവഗണ; പുതിയ ബസുകൾ അനുവദിച്ചില്ല

ഈരാറ്റുപേട്ട: പുതിയതായി സംസ്ഥാനത്ത് 140 കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കിയപ്പോൾ ഈരാറ്റുപേട്ടയ്ക്ക് ഒരു ബസ് പോലും അനുവദിച്ചിട്ടില്ല. കോട്ടയം ജില്ലയിൽ ഏറ്റവും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഡിപ്പോയായി ഈരാറ്റുപേട്ട മാറിയിരിക്കുകയാണ്. കോവിഡിനു മുമ്പ് 60 ലധികം സർവ്വീസുകൾ ഉണ്ടായിരുന്ന ഈ ഡിപ്പോയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി സർവ്വീസുകളാണ് പിൻവലിച്ചത്. ഇപ്പോൾ 36 സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ഈരാറ്റുപേട്ട ഡിപ്പോയോടുള്ള അവഗണനക്കെതിരെ വിവിധ കക്ഷികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികാരികളുടെ അവഗണന തുടർന്നുകൊണ്ടേയിരിക്കുകയാണ്.പാലാ ഡിപ്പോയ്ക്ക് ഫാസ്റ്റ് പാസഞ്ചറായി ഓടാൻ രണ്ട് ബസുകൾ പുതുതായി അനുവദിച്ചുകിട്ടിയിട്ടുണ്ട്.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാർ നിയന്ത്രണം വിട്ട് നവദമ്പതികളടക്കം സഞ്ചരിച്ച കാർ ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപമാണ് ദേശീയ പാത 183ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് മരിച്ചത്. അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു.ദീപുവിനെയും ,  ആതിരയെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്.ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു

പ്രാദേശികം

ക്വാണ്ടം കംബ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ ശിൽപശാല

അരുവിത്തുറ: കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോൻ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങൾ, നിലവിലെ ട്രെൻഡുകൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.ക്യൂബിറ്റുകൾ, ക്വാണ്ടം അൽഗോരിതങ്ങൾ, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങൾ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളിലും ശാസ്ത്ര ഗവേഷണങ്ങളിലും ക്വാണ്ടം കമ്പ്യൂട്ടിംഗിനുള്ള സാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ ദേശീയ ക്വാണ്ടം മിഷൻ രാജ്യത്തെ ബഹുദൂരംമുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്വാണ്ടം സാങ്കേതികവിദ്യകളിലും ആപ്ലിക്കേഷനുകളിലും ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും, നൂതന കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്ത് ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റാനും ലക്ഷ്യമിടുന്നതാണ്  എൻക്യുഎം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ക്യാമ്പസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സ്റ്റുഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.കോളേജ് കോഴ്‌സ് കോർഡിനേറ്ററും ബർസാറുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. ജെസ്റ്റിൻ ജോയ്, അസോസിയേഷൻ ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. സൗമ്യ ജോർജ്, വിദ്യാർത്ഥി പ്രതിനിധി  ആൻജോ ജോയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു  സംസാരിച്ചു.