വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഇന്ത്യ ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്താൻ ജിൻസൺ ആന്റോ ചാൾസിന് സാധിക്കും: ഫ്രാൻസിസ് ജോർജ് എം പി

ഈരാറ്റുപേട്ട:  ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ കായിക യുവജന ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി ഇന്ത്യ ഓസ്ട്രേലിയ സഹകരണത്തെ കൂടുതൽ ശക്തമാക്കുമെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി. ഓസ്ട്രേലിയയിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജനായ മൂന്നിലവ് പുന്നത്താനിയിൽ ജിൻസൺ ആന്റോ ചാൾസിന് ഈരാറ്റുപേട്ടയിൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിച്ചു. അഡ്വ. ജോയി എബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുഹറ അബ്ദുൾ ഖാദിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി കെ സന്തോഷ്‌ കുമാർ, തോമസ് കല്ലാടൻ, മജു പുളിക്കൻ, മറിയാമ്മ ഫെർണാണ്ടസ്,  പി ഇ മുഹമ്മദ്‌ സക്കീർ, കെ സി ജെയിംസ് കവളമ്മാക്കൽ, ചാർളി ഐസക്, അഡ്വ. കെ സതീശ്കുമാർ, ജോർജ് ജേക്കബ് ആഴാത്ത്, സി ഡി മുഹമ്മദ്‌ ഹാഷിം, റ്റി റ്റി മാത്യു, പി എച്ച് നൗഷാദ്, പ്രേംജി ആർ, സാബു പ്ലാത്തോട്ടം, എം എ തോമസ്, ഷിയാസ് മുഹമ്മദ്‌ സി സി എം, വിവിധ ജനപ്രതിനിധികൾ, സാമൂഹിക- സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ട്രാഫിക്കിന് പൊലീസിനെ നിയോഗിച്ചു . അഷറഫിൻ്റെ പരാതിക്ക് പരിഹാരമായി

ഈരാറ്റുപേട്ട. ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പൊലീസില്ലാത്തത് ചൂണ്ടിക്കാണിച്ച് അംഗ പരിമിതനും പെൻഷനേഴ്സ് ലീഗ് പ്രവർത്തകനുമായ കന്നാംപറമ്പിൽ മുഹമ്മദ് അഷറഫ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് നൽകിയ പരാതിയെ തുടർന്ന് മൂന്ന്  സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരെ ചൊവ്വാഴ്ച മുതൽ ഡ്യൂട്ടിക്ക് നിയമിച്ചതായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചതായി പരാതിക്കാരനായ അഷറഫ് പറഞ്ഞു. ഓരോ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈരാറ്റു പേട്ട ടൗണിൽ ഒരു പോലീസ് ഓഫീസറുടെ സേവനം പോലും ലഭ്യമല്ല. എന്നെപോല ര ണ്ട് കാലിനും സ്വാധീനമില്ലാത്തവരും, രോഗികളും, വയോധികരും പല പ്രാവശ്യം തിര ക്കേറിയ ടൗണിൽ  സീബ്രാലൈൻറോഡ് മുറിച്ചു കടക്കേണ്ടിവരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട ടൗണിൽ വച്ച് ഒരു ഓട്ടോറിക്ഷ എന്നെ അപായപ്പെടുത്തുന്ന രീതിയിൽ എന്നെ ചേർന്ന് വന്നു നിർത്തി ഞാൻ പുറകോട്ടു കാൽ വച്ചാൽ വീഴുമെന്ന നിലയിലായി "കുറച്ച് മാറ്റി വണ്ടി കൊണ്ടുപോകാൻ വയ്യേ" എ ന്ന ഓട്ടോറിക്ഷാക്കാരനോടുള്ള ചോദ്യത്തിന് “കണ്ണും കാലുമില്ലാത്തവർ വീട്ടിലിരിക്കണം. ഒട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞതായി അഷറഫ് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടി കാണിച്ചിരുന്നു. ഇവർ ഗവർമെന്റ്റിന് ഒരു ബാധ്യതയാണ്. കാല് തളർന്നവരെയും കാഴ്‌ച ഇല്ലാത്തവരെയും, കേൾവി ഇല്ലാത്തവരെയും കൊന്ന് കളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇവർക്കുള്ള ആ നുകൂല്യങ്ങൾ സർക്കാർ നിർത്തലാക്കണ്ടതാണ" എന്ന മറുപടിയാണ്  ഡ്രൈവറുടെ  ഭാഗത്തു നിന്നുണ്ടായത്. അയാൾ മദ്യപിച്ചിരുന്നതായി പെരുമാറ്റത്തിൽ മനസിലായി ഓട്ടോ നമ്പർ എഴുതി എടുക്കാൻ ശ്രമിച്ചപ്പേൾ പെട്ടെന്ന് അയാൾ വണ്ടിയുമായി അതിവേഗം കടന്നുകള യുകയാണുണ്ടായതെന്ന് അഷറഫ്  പരാതിയിൽചൂണ്ടി കാണിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ പെരുകി വരുന്ന അനധികൃത ഓട്ടോസ്റ്റാൻഡുകളും നടപ്പാതകളിലെ അനധികൃത പാർക്കിംഗും കാൽനടയാത്രക്കാർക്ക് ദുരിതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

പ്രാദേശികം

എംഎൽഎയും വിദ്യാർത്ഥികളുമായി പ്രകൃതിയെ അറിയാൻ പഠന-വിനോദയാത്ര

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ, പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർത്ഥികളുമായി ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച പഠന-വിനോദയാത്ര നടത്തുന്നു. രാവിലെ 7 മണിക്ക് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്ര സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8:30 ന് ആങ്ങമൂഴിയിൽ നിന്നും വനമേഖലയിലൂടെ ഗവിയിലേക്കുള്ള യാത്ര ആരംഭിക്കും. പ്രകൃതിരമണീയതയും, കാനന ഭംഗിയും ആസ്വദിച്ച് ഏഴോളം ഡാമുകളും, തടാകങ്ങളും സന്ദർശിച്ച് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വിനോദയാത്ര സംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തും. അവിടെനിന്നും വനപാലകരുടെ അകമ്പടിയോടുകൂടി ട്രക്കിങ്ങും നടത്തി വൈകുന്നേരം അഞ്ചുമണിയോടുകൂടി തിരികെ പോരുന്നതാണ് യാത്രാ പരിപാടി. മുൻ കോളജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം അധ്യാപകരും, ഏതാനും പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടെ ഇരുപതോളം അംഗങ്ങളുള്ള അധ്യാപകരുടെ ഒരു പ്രഗൽഭ ടീമാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന് നേതൃത്വം നൽകുന്നത്. കൂടാതെ ഓരോ സ്കൂളിലെയും ഫ്യൂച്ചർ സ്റ്റാർസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ മെന്റർ ടീച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുവർഷമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുകൾ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് കരിയർ ഗൈഡൻസ്, ആപ്റ്റിട്യൂട് ടെസ്റ്റ്, സ്കോളർഷിപ്പ് പരിശീലനം , കൗൺസിലിംഗ്, മെഡിക്കൽ ക്യാമ്പുകൾ, സിവിൽ സർവീസ് ട്രെയിനിങ്, ലീഡർഷിപ്പ് ക്യാമ്പുകൾ, ഡിബേറ്റ്,പ്രസംഗ, ക്വിസ്,ഉപന്യാസ മത്സരങ്ങൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം, സ്കൂൾ യുവജനോത്സവങ്ങൾ, സ്കൂൾ കായികമേളകൾ, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, സാമൂഹ്യശാസ്ത്ര, ശാസ്ത്ര മേളകളിലും മറ്റും നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് ആദരവ് , നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഇപ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രകൃതിയെ അറിയുക എന്ന സന്ദേശവുമായി എംഎൽഎയോടും, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളോടും , മെന്റർ ടീച്ചർമാരോടുമൊപ്പം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന- വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

പ്രാദേശികം

റേഷൻ കടകളെ തകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ ധർണ സമരം നടത്തി

ഈരാറ്റുപേട്ട ; റേഷൻ കടകളെതകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ നടത്തയധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അനസ്നാസർഅധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പ്രസിഡണ്ട് അഡ്വക്കേറ്റ് സതീശൻ കുമാർയൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് മുഹമ്മദ് കെ എസ് യുജില്ല വൈസ്അഭിരാം ബാബു അഡ്വക്കേറ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കെ ഇ എ ഖാദർ നിയാസ് ഷിബു കൗൺസിൽ അൻസർ മണ്ഡലം ഭാരവാഹികളായ കെ എസ് കരീം എസ് എം കബീർ അൻസാരി നിസാമുദ്ദീൻ പരീത് നൗഷാദ് മനാഫ് പി പിയുനസ്  ഷിജു വി കെ അഫ്സൽ മുനീർ നിജാസ് യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  ഇജാസ് അനസ്കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് നൂറുൽ അബ്രറ   റിഫാൻ മനാഫ്  നെസ്മൽ  ഫർസിൻ എന്നിവർ സംസാരിച്ചു

കേരളം

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് പൂർണതോതിൽ തുറന്നു പ്രവർത്തിക്കും. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കും. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികൾക്ക് ഇന്നോ നാളെയോ കൈമാറും. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെ റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ശമ്പള പരിഷ്കരണത്തിന്‍റെ കാര്യത്തിൽ മാർച്ച് മാസത്തോടെ അന്തിമ തീരുമാനമെടുക്കാം എന്നാണ് മന്ത്രി വ്യാപാരികൾക്ക് നൽകിയ ഉറപ്പ്. അതേസമയം രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. 14,014 റേഷൻ കടകളാണ് കേരളത്തിൽ ഉള്ളത്. ജനുവരി മാസത്തെ 60 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. ആർക്കെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാൽ അടുത്തമാസം നൽകാനുള്ള ക്രമീകരണവും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.  

കോട്ടയം

ഭരണഘടനയും ഭരണഘടനാ ശിൽപികളേയും സംരക്ഷിക്കപ്പെടണം. ഐ എസ് എം

ഭരണഘടന സംരക്ഷിക്കുന്നതിനും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പ് വരുത്തുന്നതിനും രാജ്യത്തെ പൗരൻമാർ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഐ എസ് എം യുവജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. ഇഷ്ടമുള്ള മതം, ഭക്ഷണം, വേഷം, ഭാഷ എന്നിവ സ്വീകരിക്കുന്നതിന് അവകാശമുണ്ടാവണം. ജാഗ്രതാ സദസ്സ് മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി അഡ്വ: വി പി  നാസർ ഉദ്ഘാടനം ചെയ്തു. ഗൈഡൻസ് സ്ഥാപനങ്ങളുടെ മാനേജർ പി എ  ഹാഷിം മുഖ്യ പ്രഭാഷണം നടത്തി.ഹാരിസ് സ്വലാഹി വിഷയാവതരണം നിർവ്വഹിച്ചു. ഇർഷാദ്, കെ പി ഷെഫീഖ് എന്നിവർ ആശംസകൾ നേർന്നു. യാസിർ പടിപ്പുര അധ്യക്ഷനായ സദസ്സിന് നിസാർ കെ എ സ്വാഗതവും റാസി മോൻ ബഷീർ നന്ദിയും രേഖപ്പെടുത്തി.

കേരളം

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ

സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. വ്യാഴം ,വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.  

കോട്ടയം

മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് പോസ്റ്റ്, സെക്യൂരിറ്റി റൂം, നിരീക്ഷണ ക്യാമറ എന്നിവ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സെക്യൂരിറ്റിയും ക്ലീനിങ് സ്റ്റാഫും ഉൾപ്പെടെ നാലു ജീവനക്കാരെ ഗ്രാമപഞ്ചായത്ത് മാർമലയിൽ നിയോഗിച്ചിട്ടുണ്ട്.