വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

സ്വകാര്യബസ് ജീവനക്കാരൻ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മൂവാറ്റുപുഴ മാറാടി സ്വദേശി സനീഷ് (35) ആണ് മരിച്ചത്. ഭരണങ്ങാനം വട്ടോളിക്കടവിൽ വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്.കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ ജീവനക്കാരനാണ്

കോട്ടയം

ആർ.ടി.ഒ. ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്.ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.

പ്രാദേശികം

സിജി ഈരാറ്റുപേട്ട യൂണിറ്റുകൾ 3 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്കായി എം ഇ എസ് കോളജ് കാമ്പസിൽ Skill- Ed പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ; സിജി ക്ലസ്ടർ 3 ചെയർമാൻ പ്രഫ എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. അൻഷാദ് അതിരമ്പുഴ, അബിൻ സി ഉബൈദ് , ഹസീന ബുർഹാൻ, തസ്നീം കെ. മുഹമ്മദ്, നസീറ എൻ എന്നിവർ പരിശീലകരായി. പി.പിഎം നൗഷാദ് ( സിജി ജില്ലാ കോഓർഡിനേറ്റർ) എംഎഫ് അബ്ദുൽ ഖാദർ ( സിജി ജില്ലാ ഗ്രസിഡൻ്റ്) , മാഹിൻ എ കരീം( സിജി യൂണിറ്റ് പ്രസിഡൻ്റ്) അമീർ പി ചാലിൽ( സിജി യൂണിറ്റ് കോഓർഡിനേറ്റർ) ഷഹാം ഷരീഫ്, ഹാഷിം കെ.എം, കെ.എം ജാഫർ  ഗ്രാമ ദീപം മെൻ്റർമാരായ താഹിറതാഹ, റഷീദാ നിജാസ്, അമീന സിറാജ്, നെറിൻ സിനാജ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഇന്ന് ആരംഭിക്കും

ഈരാറ്റപേട്ട: ഈരാറ്റുപേട്ടയ്ക്ക് ഉത്സവമായി നഗരോത്സവം ഇന്ന് വെള്ളിയാഴ്ച തുടക്കമാകും. വിപുലമായ തയാ റെടുപ്പുകളുമായി ഈരാറ്റുപേട്ട നഗരസഭ.പി .ടി. എം .എസ് ഓഡിറ്റോറിയത്തിലും പരി സരങ്ങളിലുമായാണ് നഗരോത്സവം നടക്കുന്നത്. വിവിധ സമ്മേളനങ്ങൾ, ജനുവരി 5 വരെ നീളുന്ന വ്യാപാരോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസി പ്പിക്കുകയും ചെയ്യുന്ന അമ്യൂസ് മെന്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യ മേള, പുരാവസ്തു പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവയും നഗരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പി ച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ൽ എ ആമുഖ പ്രഭാഷണം നടത്തും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറി ന്റെ അദ്ധ്യക്ഷത വഹിക്കും  . സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്ല്യായാസ് സാഗതം പറയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ട്‌സ്  സമീപ പഞ്ചായത്ത്‌ പ്രസിഡൻ്റു മാർ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ തുടങിയവർ സംസാരിക്കും വൈകിട്ട് 7:30  ന് സുപ്രസിദ്ധ ഗായകൻ സലീം കോടത്തൂർസംഘവും നയിക്കുന്ന ഇശൽ നിലാവ് എന്ന ഗാനമേള നടക്കും 10 ദിവസം നീണ്ടു നിൽക്കുന്ന നഗരോത്സവത്തിൽ എല്ലാ ദിവസവും കലാവിരുന്നുകൾ സാംസ്‌കാരിക സമ്മേളങ്ങൾ എന്നിവ നടക്കും

ഇൻഡ്യ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും., സംസ്കാരം ശനിയാഴ്ച

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. അതേസമയം, കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.

ഇൻഡ്യ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു.

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ

ഒഴിവ് വോക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 27ന് കോട്ടയത്ത്

 കോട്ടയം ജില്ലാ എപ്ലോയബിലിറ്റി സെന്ററിൽ നൂറ്റിഅൻപതിലധികം ഒഴിവുകളിലേയ്ക്ക്  വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 27 ന് രാവിലെ 10ന് കോട്ടയം കളക്‌ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എപ്ലോയബിലിറ്റി സെന്ററിലാണ് ഇന്റർവ്യൂ. എപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 250 രൂപ ഫീസടച്ച് സ്‌പോട് രജിസ്‌ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2563451.

പ്രാദേശികം

കെ .എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു സമരം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന മുദ്രയായ പൊതു ഗതാഗത സംവിധാനം ലാഭ നഷ്ടം നോക്കി പ്രവർത്തിക്കേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ജനങ്ങൾക്ക് എന്നും ഉപകാരപ്പെടേണ്ടതാണ്. കെ.എസ്.ആർ.ടി.സിയുടെ വിവിധ മേഖലകളിൽ വികസനം കൊണ്ടുവരുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോയെമാത്രം അവഗണിച്ച് മാറ്റി നിർത്തുന്നതിന്റെ ഉത്തരവാദിത്തം ഭരണത്തിലിക്കുന്ന എം.എൽ.എ ഉൾപ്പെടെയുള്ളവർക്കാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. സാജിദ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ.എച്ച് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർമാരായ എസ്.കെ. നൗഫൽ, സഹ്‌ല ഫിർദൗസ്, സാമൂഹ്യ പ്രവർത്തകൻ മന്തയിൽ സൈനുല്ലാബ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, സെക്രട്ടറി അൻസാരി, ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), സഫീർ കുരുവിനാൽ (എസ്.ഡി.പി.ഐ), റഷീദ് വടയാർ (യൂത്ത് കോൺഗ്രസ്), ഹാരിസ് സ്വലാഹി, ഒ.ഡി. കുര്യാക്കോസ്, അവിനാഷ് മൂസ, ഹാഷിം പുളിക്കീൽ തുടങ്ങിയവർ സംസാരിച്ചു.