വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ജില്ലാ കൃഷിവകുപ്പ് കോട്ടയവും കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം 2024 ൻ്റെ ഭാഗമായി കോളേജിൽ വച്ച് ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനവും കർഷക സെമിനാറും  നടന്നു.

പൂഞ്ഞാർ .ജില്ലാ കൃഷിവകുപ്പ് കോട്ടയവും കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം 2024 ൻ്റെ ഭാഗമായി കോളേജിൽ വച്ച് ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനവും കർഷക സെമിനാറും  നടന്നു.  കോട്ടയം ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു  സെമിനാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി. രാജേഷ് ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു അത്തിയാലിൽ,വാർഡ് മെമ്പർ സജി സിബി ,  ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ്  ഡയറക്ടർ   അശ്വതി വിജയൻ .എന്നിവർ  സംസാരിച്ചു..കർഷകരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. സ്നേഹലത മാത്യു, സോയിൽ കെമിസ്റ്റ് , മണ്ണ് പരിശോധനാ കേന്ദ്രം കോഴ സെമിനാറിൽ ക്ളാസ് നയിച്ചു. അബ്രഹാം സ്കറിയ കൃഷി ഓഫീസർ പൂഞ്ഞാർ തെക്കേക്കര സ്വാഗതവും  ജെഫിൻ മാത്യു കൃതജ്ഞതയും പറഞ്ഞു.

പ്രാദേശികം

ഉപതെരഞ്ഞെടുപ്പ്: പ്രാദേശികാവധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് (കുഴിവേലി വാർഡ്) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ്( ഐ.റ്റി.ഐ.) പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്കൂ‌ളുകൾക്ക് ഡിസംബർ 09, 10 തീയതികളിലും അവധി ആയിരിക്കും. ഈ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബർ പത്തിന് വൈകിട്ട് ആറു മണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ഡിസംബർ 11 നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം വോട്ടു ചെയ്യാൻ പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിക്കണം. വോട്ടെടുപ്പ് ഡിസംബർ 10ന് രാവിലെ 7 മുതൽ വൈകിട്ട് ആറു വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ 11 ന് രാവിലെ 10 മണിക്ക ആരംഭിക്കും

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം സർവ്വ കക്ഷി യോഗം ചേർന്നു.

  ഈരാറ്റുപേട്ട .നഗരസഭ നടത്തിവരാറുള്ള നഗരോത്സവം ഡിസംമ്പർ 27മുതൽ ജനുവരി 5 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്. കലാ സാംസ്‌കാരിക വികസന സാഹിത്യ യുവജന വനിത സമ്മേളനങ്ങൾ നൃത്ത സന്ധ്യ ഗാനമേള മെഗാ ഷോ ഗസ്സൽ ഉൾപ്പെടെയുള്ള കലാ പരിപാടികളും ആധുനികവും വൈവിധ്യവും പുതുമയുമാർന്ന അഡ്വഞ്ചർ പാർക്കുകൾ ഫുഡ്‌ ഫെസ്റ്റിവൽ പുതുമയാർന്ന വ്യാപാര സ്റ്റാളുകൾ റോബോട്ടിക് ഷോ ഉൾപ്പെടെയുള്ള വിവിധ പരിപാടികളാണ് നാഗരോത്സവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗര സഭ ഒരുക്കിയിരിക്കുന്നത് നാഗരോത്സവവുമായി ബന്ധപ്പെട്ട് പ്രാഥമിക ആലോചന യോഗവും സ്വാഗത സംഘ രൂപീകരണവും ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചേർന്നു.. ഈരാറ്റുപേട്ടയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഉൾപ്പെടെയും രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു. നഗര സഭ ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച യോഗം വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് സ്വാഗതം ആശംസിച്ചു  പ്രോഗ്രാം കോർഡിനേറ്റർ കെ സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു, തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ് രജനി സുധാകരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് പാർലിമെന്റ് പാർട്ടി ലീഡർമരായ അനസ് പാറയിൽ, അബ്ദുൾ ലത്തീഫ് സജീർ ഇസ്മായിൽ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എ മുഹമ്മദ്‌ ഹാഷിം, അനസ് നാസ്സർ, അഡ്വ. ജെയിംസ് വലിയ വീട്ടിൽ,കെ എസ് നൗഷാദ്, റഫീഖ് പട്ടരുപറമ്പിൽ.ഹസീബ് വെളിയത്ത്, ഇസ്മായിൽ കീഴേടം, എം എം മനാഫ്,വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉൾപ്പെട്ട ഷരീഫ് പൊന്തനാൽ,പി കെ നസീർ സക്കീർ താപി,പി പി എം നൗഷാദ്, മുഹ്സിൻ പഴയമ്പള്ളിൽ, നഗര സഭ ഉദ്യോഗസ്ഥരായ അസ്സിസ്റ്റന്റ് എഞ്ചിനീയർ കാവ്യ എം എസ്, സുപ്രണ്ട് നാൻസി കെ വർഗീസ്‌, ക്ലീൻ സിറ്റി മാനേജർ രാജൻ ടി, ജെ എച്ച് ഐ ജെറാൾഡ് മൈക്കിൽ,എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറി ജോബിൻ ജോൺ കൃതജ്ഞത പറഞ്ഞു.

കേരളം

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് ഗതാഗത വകുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെൻ്റുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ അറിയിപ്പ് ദിവസ വേതനം 1118 രൂപ വരെ; തൊഴിലുറപ്പിന് രജിസ്റ്റർ ചെയ്യാം

ഈരാറ്റുപേട്ട. നഗരസഭ പരിധിയിൽ താമസിക്കുന്ന പതിനെട്ടു വയസ് പൂർത്തിയായ തൊഴിലുറപ്പ് ജോലി ചെയ്യാൻ താല്പര്യമുള്ള ആളുകൾക്ക് തൊഴിൽകാർഡ് നഗരസഭയിൽ നിന്നും നൽകുന്നതാണ്. താല്പര്യമുള്ളവർ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സെക്ഷൻ ആയി ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു. തൊഴിലാളികളുടെ നിലവിലെ വേതനം : അവിദഗ്ധ തൊഴിലാളികൾ - 333/- വിദഗ്ധ തൊഴിലാളികൾ - 1000- 1118/-  അർദ്ധവിദഗ്ധ തൊഴിലാളികൾ - 973/- രൂപ

കോട്ടയം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ വി എ മുജീബ് റഹ്മാൻ നിര്യാതനായി.

എരുമേലി :എരുമേലി വലിയവീട്ടിൽ അബ്ദുൽസമദിൻറെ മകൻ മുജീബ് റഹ്മാൻ വി എ അന്തരിച്ചു   കബറടക്കം ഇന്ന്  വൈകിട്ട് അസർ നമസ്കാരത്തിനുശേഷം 4 മണിക്ക് എരുമേലി നൈനാർ ജമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും . .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ,വർഷങ്ങളോളം എരുമേലി യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .

കോട്ടയം

കോട്ടയത്തിന് ലുലു ഗ്രൂപ്പിന്‍റെ ക്രിസ്തമസ് സമ്മാനം! ലുലു മാൾ ഉദ്ഘാടനത്തിന് ഇനി 10 നാൾ; വമ്പൻ ഓഫറുകൾ, 1000 കാറുകൾക്ക് പാർക്കിംഗ്

മധ്യ കേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് ശേഷം ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ‘ഷോപ്പിങ് മാളാണിത്’. അതേസമയം പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന 'മിനി മാൾ' ആയാണ് കോട്ടയത്തും സജ്ജമാക്കിയിട്ടുള്ളത്.കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണിത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലുമാളുകളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. പുറമേ കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്. തൃശൂർ തൃപ്രയാറിൽ ലുലുവിന്റെ വൈമാളും പ്രവർത്തിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തുണ്ടാകും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും. മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.കേരളത്തിൽ‌ ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിൽ നടക്കും. സൂപ്പർവൈസർ, സെയിൽസ്മാൻ/സെയിൽസ്‍സുമൺ, കാഷ്യർ, ഷെഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇന്റർവ്യൂ. താൽപര്യമുള്ളവർ ബയോഡേറ്റയുമായി എത്തണം. ലുലു കേരളത്തിൽ വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ.  

പ്രാദേശികം

നഗരസഭാ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റാൻ സർക്കാർ അനുമതി

ഈരാറ്റുപേട്ട: ജീർണാവസ്ഥയിലായ ഈരാറ്റുപേട്ട നഗരസഭാ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റാൻ സർക്കാർ അനുമതി ലഭിച്ചതായി നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അറിയിച്ചു. ബസ് സ്റ്റാന്റ് കോംപ്ലക്സ് പൊളിച്ച് മാറ്റി പുതിയത് നിർമിക്കണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ട് നാളുകളായെങ്കിലും നടപടികൾ ഒന്നും ഉണ്ടാകാതിരുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഇത് തെരഞ്ഞെടുപ്പുകളിലും പ്രചാരണ വിഷയമായി ഏറ്റെടുത്തിരുന്നു. കെട്ടിടം പൊളിക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് തുടർ പ്രവർത്തനങ്ങൾക്ക് തടസ്സം എന്നായിരുന്നു ഭരണാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവസാനം അതിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്. ഇതു പ്രകാരം ബസ് സ്റ്റാന്റ് ഉടൻ പൊളിച്ചു നീക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. നിലവിൽ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് കെട്ടിടം ഒഴിയുന്നതിനായി ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.9.25 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും 66 ഷട്ടറുകളുൾപ്പെടുന്ന പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്സാണ് വിഭാവന ചെയ്യുന്നതെന്നും ഈ ഭരണ സമിതിയുടെ കാലാവധിയിൽ തന്നെ പൊളിച്ച് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കാൻ കഴിയുമെന്നും ചെയർപേഴ്സൻ അറിയിച്ച