വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ലിബറലിസം യുക്തിവാദം ഇസ്‌ലാം: ഏകദിന വർക് ഷോപ്പ്

ഈരാറ്റുപേട്ട : ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിലാണ് വർക് ഷോപ്പ്. ഇമാമീങ്ങൾ, മദ്രസാധ്യാപകർ തുടങ്ങി മത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വർക് ഷോപ്പിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം അലി മൗലവി വർക് ഷോപ്പ് ഉൽഘാടനം ചെയ്യും. ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഫൽ മൗലവി അധ്യക്ഷത വഹിക്കും. സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറയും. തുടർന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.കെ എടത്തനാട്ടുകര  വിഷയം അവതരിപ്പിക്കും.രണ്ടാം സെഷനിൽ സംവാദകനും പ്രമുഖ പണ്ഡിതനുമായ ശുഐബുൽ ഹൈതമി സംസാരിക്കും. സമാപന സെഷനിൽ നൈനാർ ജുമാ മസ്ജിദ് ഇമാം അഷ്റഫ് മൗലവി അൽ കൗസരി, മുഹിയിദ്ദീൻ പള്ളി ഇമാം വി.പി സുബൈർ മൗലവി, മുഹമ്മദ് നദീർ മൗലവി, മസ്ജിദുൽ ഹുദ ഇമാം മുഹമ്മദ് ഉനൈസ് മൗലവി മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി എന്നിവർ പങ്കെടുക്കും.വർക് ഷോപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതു പ്രവർത്തകർ എന്നിവർക്കായി തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

പ്രാദേശികം

ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയകളുടെ സംയുക്ത മേഖലാ പ്രവർത്തക കൺവെൻഷൻ അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്.എ. റസാഖ് ഖുർആൻ ദർസ് നടത്തി.  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമോഫോബിയക്കൊപ്പം ജമാഅത്ത് ഫോബിയയും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണ് ഇതിനുള്ള ശ്രമമെന്ന് അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തണലിൽ സംഘ്പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വഴിയേയാണ് കേരളവും ഇപ്പോൾ നടക്കുന്നത്. ഇസ്ലാമോഫോബിയ ആളിക്കത്തിച്ച് അധികാരം നിലനിർത്താനാണ് ഇരുകൂട്ടരുടേയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന പ്രതിനിധി ഷംസുദ്ദീൻ നദ്‌വി വിവരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമ മർജാൻ തിരുവനന്തപുരത്ത് ഡിസംബറിൽ നടക്കുന്ന ജി.ഐ.ഒ ദക്ഷിണ മേഖലാ സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് സാദിഖലി സ്വാഗതവും ജില്ലാ സെക്രട്ടറി പി.എസ്. അഷ്‌റഫ് സമാപനവും പ്രാർഥനയും നിർവഹിച്ചു.  

പ്രാദേശികം

അരുവിത്തുറ വോളി ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് മത്സരത്തിൽ നിന്ന്. മത്‌സരത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ   ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 - 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി  സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.

മരണം

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് നിര്യാതനായി

ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറ് ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരിച്ചു മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കും.മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് കോളേജ് അധ്യാപിക),നബീൽ, നസീബ് , നസ്റിൻ      

പ്രാദേശികം

മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: എസ്.ഡി.പി.ഐ. പ്രതിഷേധപ്രകടനം നടത്തി

ഈരാറ്റുപേട്ട - രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്നും, മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിനു പ്രതിഷേധ പ്രകടനം നടത്തി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, സി.എച്ച് ഹസീബ്, എസ്.എം ഷാഹിദ്, യാസിർ കാരയ്ക്കാട് എന്നിവർ നേതൃതം നൽകി.

പ്രാദേശികം

രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചിടുവാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട :മത സ്ഥാപനങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കും വരെ സമരപോരാട്ടവുമായി രംഗത്തുണ്ടാവും. വൈകുന്നേരം 07 മണിക്ക് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുൻസിപ്പൽ പ്രസിഡന്റ് യഹിയ സലീം, ജന: സെക്രട്ടറി ഷിഹാബ് കാട്ടാമല, ജില്ലാ ഭാരവാഹികളായ അമീൻ പിട്ടയിൽ, മാഹിൻ കടുവാമുഴി, അബ്സാർ മുരികോലി എന്നിവർ നേതൃത്വം നൽകി.

കോട്ടയം

മദ്റസകൾക്കെതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനയോടുള്ള വെല്ലുവിളി. മുസ്‌ലിം ജമാഅത്ത്

ഈരാറ്റുപേട്ട :ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയും, മദ്റസാ സംവിധാനത്തെ കുറിച്ചുള്ള അജ്ഞതയും ആണ്  രാജ്യത്തെ മദ്രസ അടച്ചുപൂട്ടണം എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്ന് കേരള മുസ്‌ലിം ജമാഅത്ത് ഈരാറ്റുപേട്ട സോൺ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത ഉത്തരവ് ബാലാവകാശകമ്മീഷൻ പിൻവലിച്ചു ഭരഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വവും മത സ്വാതത്ര്യവും ഉറപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളം ഉൾകൊള്ളുന്ന നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ സ്വാതന്ത്രമായാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിനും ഏറെ സംഭാവനകൾ മദ്റസകൾ നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ മികച്ച പങ്ക്  വഹിക്കുന്ന ആത്മീയ കലാലയങ്ങൾ ആണ് അവ. വിദ്യാഭ്യാസപരമായി പാർശ്വവത്കരിക്കപ്പെട്ട ന്യുനപക്ഷ വിഭാഗങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസതോടൊപ്പം പ്രഥമിക മതപഠനവും നൽകുന്ന തരത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്രസ വിദ്യാഭ്യാസം നടപ്പിൽ വരുത്തിയിട്ടുള്ളത്. ഇത്തരം പാഠശാലകളിൽ സഹോദരസമുദായത്തിലുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് എന്നത് നാടിന്റെ ഐക്യത്തെ വിളംബരം ചെയ്യുന്നുണ്ട്. ഇത്തരം സൗഹാർദ്ദകേന്ദ്രങ്ങൾക്ക് ബാലാവകാശക്കമ്മീഷന്റെ മറവിൽ പൂട്ടിടാനുള്ള കേന്ദ്ര സർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതും, പൗരബോധത്തിനും, മത സ്വാതന്ത്ര്യതിന്നു നേരെയുള്ള കടന്നാക്രമണവും ആണ്.    അന്യായമായ രൂപത്തിൽ മുഴുവൻ അവകാശങ്ങളെയും ഇല്ലായ്മ ചെയ്തു സമുദായിക ചേർത്തിരിവുണ്ടാക്കി ന്യുനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിൽ ആക്കാമെന്ന മോഹം ബാലിശമാണ്. ഇത്തരം ഗൂഢ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. സോൺ പ്രസിഡന്റ് ഈ എസ് സഅദുദ്ധീൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി പിഎം അനസ് മദനി ഉൽഘാടനം നിർവഹിച്ചു. അബ്ദുൽറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, പരിക്കുട്ടി പൊന്തനാൽ, നവാസ് മുസ്‌ലിയാർ, ഹാരിസ് മഹബൂബ്, ഷുക്കൂർ, ഹാരിസ് പേരകത്തുശേരി സംസാരിച്ചു.

കോട്ടയം

മദ്രസ്സകള്‍ അടച്ച് പൂട്ടണമെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരം പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി

മദ്രസ്സകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ദുരുദ്ദേശപരവും കാലങ്ങളായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ പ്രതിഫലനവുമാണ് സാമൂഹികമായി പിന്നോക്കം നില്‍ക്കുകയും വിദ്യാഭ്യാസ അവസരങ്ങള്‍ അപ്രാപ്യമാവുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും ഭാവി സുരക്ഷയും ഉറപ്പുനല്‍കുന്ന മദ്രസ്സകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കുന്നതിലൂടെ ഒരു സമുദായത്തിലെ ഭാവി തലമുറയെ തെരുവില്‍ തള്ളാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കാലങ്ങളായി സംഘ്പരിവാര്‍ പടച്ചുണ്ടാക്കുന്ന അപവാദങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിപ്പുകാരായി മാറരുത്. മദ്രസ്സകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന പഴയ പല്ലവികള്‍ അംഗീകരിക്കപ്പെടാതെ വരുന്പോഴാണ് വിദ്യാഭ്യാസ നിലവാരം പറഞ്ഞ് പുതിയ തിട്ടൂരം അവതരിപ്പിക്കുന്നത് വഖഫ് ഭേദഗതി നിയമത്തിലൂടെ മുസ്ലിം സമുദായത്തില്‍ നിന്ന് കോടിക്കണക്കിന് ഭൂസ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നാലെയാണ് മദ്രസ്സകള്‍ അടച്ചു പൂട്ടാനുള്ള പുതിയ ഉത്തരവ് വന്നിട്ടുള്ളത് എന്നത് ഗൗരവത്തിലെടുക്കുകയും മതേതര ജനാധിപത്യ കക്ഷികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും  സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുസംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് ഉത്ഘാടനം ചെയ്യുതു ഹാജി എം എഅക്ബർ ഒഎ സക്കരിയപികെ അൻസിംസക്കീർ കളത്തിൽതുടങ്ങിയവർ സംസാരിച്ചു