വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മെഗാ രക്തദാന ക്യാമ്പ്

ഈരാറ്റുപേട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ഈരാറ്റുപേട്ട യൂണിറ്റിന്റെയും കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത അഭിമുഖ്യത്തിൽമെഗാ രക്തദാന ക്യാമ്പ് വ്യാപര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.മൺമറഞ്ഞുപോയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻസംസ്ഥാന പ്രസിഡണ്ട് T നസറുദ്ദീൻ സാഹിബിന്റെ സ്മരണാർത്ഥം ഒരാഴ്ചയായി നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന മെഗാ രക്തദാന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ എം എ ഖാദർ ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷാനവാസ് പാലയംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ് ,ട്രഷറർ റിഫിൻ വെള്ളുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ജന മോഹൻ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

പതാക ദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട:സാംസ്‌കാരിക,സാമൂഹിക ജീവകാരുണ്യ മേഖലയിൽ നിരവധി ബ്രഹത്തായ സംഭാവനകൾ അർപ്പിക്കുന്ന കോഴിക്കോട് കാരന്തൂർ ജാമിഅ മർകസുസഖാഫാത്തി സ്സുന്നിയ യുടെ 46 മത് വാർഷികാഘോഷം വിളംബരം ചെയ്തുകൊണ്ടുള്ള പതാക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സഅദുദ്ധീൻ അൽ ഖാസിമി പതാക ഉയർത്തി.സമ്മേളന വിളമ്പര സന്ദേശം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി നിർവഹിച്ചു.ആദ്ധ്യാത്മിക മേഖലയിലെന്ന പോലെ ജീവകാരുണ്യ സേവന സാന്ത്വന പ്രവർത്തനങ്ങളിൽ നിസ്തുല മാതൃകകൾ സൃഷ്ടിച്ചു കയ്യൊപ്പ് ചാർത്താൻ മർകസിനു ഇതിനോടകം സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മുഹമ്മദ് മുസ്‌ലിയാർ ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി,യൂസുഫ് സഖാഫി,പികെപി മാഹീൻ പരിക്കുട്ടി പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ദാറുസ്സലാം ഫുട്ബോൾ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിനു കീഴിൽ ആരംഭിച്ച ദാറുസ്സലാം ഫുട്ബോൾ ക്ലബിന്റെ ലോഗോ പ്രകാശനം തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവഹിച്ചു.ദാറുസ്സലാം മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് അബ്ദുൽ ഖാദർ അജ്മി അധ്യക്ഷത വഹിച്ചു. ടീം അംഗങ്ങൾക്കുള്ള ജഴ്സി വിതരണം മോഡൽ ഫുട് വെയേർസ് ഉടമ അജാസ് നിർവഹിച്ചു. വാർഡ് മെംബർ ആനന്ദ് ജോസഫ്, മിഫ്താഹുൽ ഉലും മദ്രസ മാനേജർ അനസ് കണ്ടത്തിൽ, ഇമാം നിസാർ മൗലവി, പരിപാലന സമിതി അംഗങ്ങളായ ജലീൽ പാറയിൽ, കെ.എം റഷീദ്, റാസിക് റഹീം, നിയാസ് മഠത്തിൽ, നവാസ് ചെമ്പുകാംപറമ്പിൽ, സാലി പുഴക്കര , ടീം ക്യാപ്റ്റൻ സാജിദ് റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിഹാബുദ്ദീൻ, അഷ്കർ തുടങ്ങിയവർ സംസാരിച്ചു.

മരണം

നിര്യാതയായി വെള്ളൂപ്പറമ്പിൽ പരേതനായ എം സിദ്ദിഖിന്റെ ഭാര്യ കുഞ്ഞു ഫാത്തിമ (68) നിര്യാതയായി.

നിര്യാതയായി ഈരാറ്റുപേട്ട: വെള്ളൂപ്പറമ്പിൽ പരേതനായ  എം സിദ്ദിഖിന്റെ ഭാര്യ  കുഞ്ഞു ഫാത്തിമ (68)  നിര്യാതയായി.  മക്കൾ: റാസി, ആഷിക്.  മരുമക്കൾ: ഹസീന, നിസ

ലോകം

ഇന്തോനേഷ്യയിൽ ഭൂചലനം

ഇന്തോനേഷ്യയിൽ ഭൂചലനം. ഇന്തോനേഷ്യയിലെ കിഴക്കൻ പ്രവശ്യയായ ഹൽമഹേരയുടെ വടക്ക് ഭാഗമായ നോർത്ത് മലുകുവിലാണ് വെള്ളിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത്റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.സമീപ പ്രവിശ്യയായ നോർത്ത് സുലവേസിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.”പസഫിക് റിംഗ് ഓഫ് ഫയർ” എന്ന് വിളിക്കപ്പെടുന്ന ഭൂകമ്പ ബാധിത മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്.

കേരളം

വെന്തുരുകി കേരളം; പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ്; ഇനിയും കടുക്കുമെന്ന് വിദഗ്ധര്‍

തിരു.: കേരളം കനത്ത ചൂടിലേയ്ക്ക്. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തി.ഇത്തവണ ഫെബ്രുവരി മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. അതേസമയം, രാത്രി നേരിയ തണുപ്പുണ്ട്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റി- സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ 15 വരെയാകും. മാര്‍ച്ച്‌ 15നും ഏപ്രില്‍ 15നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാലും കൊടുംചൂടിന് കാര്യമായ ശമനമുണ്ടായേക്കില്ല. മാര്‍ച്ച്‌ അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ അവസ്ഥകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇത് മണ്‍സൂണിനെയും ബാധിച്ചേക്കും. നമ്മുടെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്.

കോട്ടയം

കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ 12.30നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.

കേരളം

സിനിമാലയിലൂടെ വന്ന് കുട്ടിപ്പട്ടാളത്തെ കീഴടക്കിയ നടി സുബി സുരേഷിന്റെ സംസ്ക്കാരം നാളെ ചേരാനല്ലൂരിൽ

കൊച്ചി:അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. ഇത് സംബന്ധിച്ച് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേശ് പിഷാരടി കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പങ്കുവച്ചു. പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവും. ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൌതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേശ് പിഷാരടി പറഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.