വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർ നിർമാണം. ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു

കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനരുദ്ധാരണം ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു. ഒറ്റയിട്ടിക്ക് സമീപം ഇഞ്ചപാറയിൽ നിന്നും തീക്കോയിക്കാണ് ടാറിങ് പ്രവർത്തി ആരംഭിച്ചത്. രണ്ടു ഘട്ടമായിട്ടാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. ഒന്നാം ഘട്ടം ബിഎം ടാറിങ് മാർച്ച് ആദ്യവാരം പൂർത്തീകരിക്കും. തുടർന്ന് ഓടകൾ, സംരക്ഷണഭിത്തികൾ,സൈഡ് കോൺക്രീറ്റിംഗ് തുടങ്ങി അനുബന്ധ പ്രവൃത്തികളും കൂടാതെ രണ്ടാംഘട്ട ബിസി ടാറിങ്ങും ഉൾപ്പെടെ മുഴുവൻ പ്രവർത്തികളും ഏപ്രിൽ മാസത്തോടുകൂടി പൂർത്തീകരിച്ച് റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. .റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിനായി 2021ലാണ് സർക്കാർ 19.90 കോടി രൂപയാണ് അനുവദിച്ചത് . എന്നാൽ കരാർ ഏറ്റുടെത്ത മൂവാറ്റുപുഴ ഡീൻ കോൺസ്ട്രക്ഷൻ നിർമാണത്തിൽ വൻ വീഴ്ച്ച വരുത്തുകയായിരുന്നു.പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീ ടെണ്ടറൂം ചെയ്യുകയുമായിരുന്നു. പഴയ കരരുകാരന്റെ ലൈസൻസും പൊതുമരാമത്ത് വകുപ്പ് റദാക്കി.നിരവധി വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന ഈ റോഡ് പത്ത് വർഷത്തോളമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. 2022 ഡിസംബർ മാസം ടെർമിനേറ്റ് ചെയ്ത പ്രവൃത്തി 2023 ജനുവരി 21 ന് തന്നെ പുനരാരംഭിച്ചു. ജനുവരി 2 ന് പുതിയ ടെണ്ടർ വിളിക്കുകയും 16 ന് ടെണ്ടർ ഓപ്പൺ ചെയ്യുകയുചെയ്തു . ജനുവരി 21ന് കരാർ ഒപ്പ് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

കോട്ടയം

കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്

പൂഞ്ഞാർ: കോട്ടയം നവജീവൻ ട്രസ്റ്റിന് സഹായഹസ്തവുമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. അരിയും, പലചരക്ക് സാധനങ്ങളും കാർഷിക ഉത്പന്നങ്ങളുമാണ് നൽകിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അംഗങ്ങളുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്. ഒരോ വാർഡുകളിലും സാധനങ്ങൾ എത്തിയ്ക്കുന്നതിന് കളക്ഷൻ പോയിന്റുകളും ഉണ്ടായിരുന്നു. ആദ്യമായി ആണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സഹായം എത്തുന്നത്. മെഡിക്കൽ കോളേജിൽ ഉള്ള രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നവജീവൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദിവസവും ഭക്ഷണവും കൊടുക്കുന്നത് കൂടാതെ അദേഹത്തിൻ്റെ സ്ഥാപനത്തിൽ ആരോരുമില്ലാത്ത നൂറ് കണക്കിന് രോഗികളെ പരിചരിക്കുന്നുമുണ്ട്. മാനുഷിക മൂല്യങ്ങൾക്കും അനാഥർക്കും പാവപ്പെട്ട രോഗികൾക്കും നിരാലംബർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങളാണ് നവജീവനിലൂടെ തോമസ് ചേട്ടൻ ഈ ആളുകൾക്ക് ഭക്ഷണവും പാർപ്പിടവും സുരക്ഷയും ചികിത്സയും വാഗ്ദാനം ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകഴിഞ്ഞ് ഒരു പ്രത്യേക മതത്തിലും ജാതിയിലും ഒതുങ്ങാത്ത അസാധാരണമായ കാഴ്ചപ്പാടും ദൗത്യവുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് പി.യു.തോമസ് സേവനം ചെയ്യുന്നത്. ശേഖരിച്ച സാധനങ്ങൾ പഞ്ചായത്തിൽ എത്തിച്ച് മൂന്ന് വാഹനങ്ങളിലായി നവജീവൻ ട്രസ്റ്റിൽ എത്തിച്ചു നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി  മെമ്പർമാർ അനിൽ കുമാർ , റോജി തോമസ്, സി.കെ കുട്ടപ്പൻ, നിഷ സാനു, ബീനാ മധുമോൻ, മിനിമോൾ ബിജു, സജി സിബി, ആനിയമ്മ സണ്ണി, പി.ജി ജനാർദ്ദനൻ, മേരി തോമസ് , രാജമ്മ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.  

ലോകം

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 41000 ആയി

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം നടന്ന് 9 ദിവസം പിന്നിടുമ്പോള്‍ മരണം 41000 ആയതായി റിപ്പോര്‍ട്ട്. മരണസംഖ്യ അന്‍പതിനായിരം പിന്നിടുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ നിഗമനം.തുര്‍ക്കിയില്‍ 35418 പേരും സിറിയയില്‍ 5800 പേരുമാണ് മരണപ്പെട്ടത്. 105000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 13000ത്തിലേറെ പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടിടത്തും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരു രാജ്യങ്ങളിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ പതിനായിരത്തിലേറെ കെട്ടിടങ്ങളാണ് തകര്‍ന്നത്.നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എല്‍ദോഗാന്‍ പറഞ്ഞു.

പ്രവാസം

ദുബൈയിൽ ഫുഡ് ഡെലിവറിക്കായി ഇനി മുതൽ റോബോട്ടുകളും

ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി , തലബാത്ത് യുഎഇ എന്നിവയുമായി സഹകരിച്ചാണ് ഫുഡ് ഡെലിവറി റോബോട്ടുകൾ ഒരുക്കിയത്. സിലിക്കോൺ ഒയാസിസിലെ സെദാർ വില്ലാസിലാണ് പരീക്ഷണ ഘട്ടമായി ഈ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണത്തിനായി ഓർഡർ ലഭിച്ചാലുടൻ സെദാർ ഷോപ്പിംഗ് സെന്ററിലെ ലോഞ്ച് പോയിന്റിൽ നിന്ന് ഭക്ഷണവുമായി റോബോട്ടുകൾ യാത്ര തിരിക്കും. തലബോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടുകൾ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് സേവനം നടത്തുക . പതിനഞ്ചു മിനിട്ടിനകം ഭക്ഷണം അതാത് ഇടത്തെത്തിക്കും. ട്രാഫിക്കോ മറ്റു തടസങ്ങളോ ഇത്തരം റോബോട്ടുകൾക്കില്ല ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലൂടെ ദുബൈ നഗരത്തിലെ താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരം നൽകുന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. ഫുഡ് ഡെലിവറി രംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും നൽകുന്നതാണ് ഈ പദ്ധതിയെന്നു ദുബൈ സിലിക്കോൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോക്ടർ ജുമാ അൽ മത്രൂഷിയും ആർ ടി എ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ അഹമ്മദ് ബഹ്‌റോസിയാനും പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന താളബോട്ട്സ് റോബോട്ടുകൾ വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കുന്നു. വൈകാതെ ദുബൈയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇത്തരം റോബോട്ടുകൾ എത്തും. ഡ്രൈവറില്ലാ വാഹനങ്ങളും സെല്ഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ദുബൈ ആർ ടി എ ആവിഷ്കരിച്ചു വരുന്നത്.

കേരളം

യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി

ആലുവ: യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു സംഭവം.സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ ക്യാമറമാനും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, സിൽവർ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സംഗമവും നാള നടക്കും

 ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷവും, മുൻകാല മേലധികാരികളെയും, അദ്ധ്യാപകരെയും ആദരിക്കലും, വിവിധ കലാ കായിക ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ വൈകുന്നേരം 4 മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ റിസ്വാന സവാദ് സ്വാഗതം ആശംസിക്കും. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷ ആകുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷൈജു ടി എസ് റിപ്പോർട്ട് അവതരിപ്പിക്കും. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സിൽവർ ജൂബിലി ആഘോഷം ഉൽഘാടനം ചെയ്യും. ആന്റോ ആന്റണി എം പി സ്കൂൾ വാർഷികം ഉത്ഘാടനം ചെയ്യുന്നതുമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് ബാസിൽ അറബിഗാനം ആലപിക്കും. തുറന്ന വായനശാലയുടെ ഉദ്ഘാടനം ബിജു സി പി നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാന് അഡ്വ. മുഹമ്മദ് ഇല്യാസ്,പി ടി എ പ്രിസിഡന്റും,വാർഡ് കൗൺസിലറുമായ അനസ് പാറയിൽ, ഡി ഇ ഓ റസീന എം,ഷംല ബീവി,ബിൻസ് ജോസഫ് (ബി ർ സി ഈരാറ്റുപേട്ട) വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ,വികസന കാര്യാ സ്ഥിരം സമിതി ചെയർമാൻ സുനിത ഇസ്മായിൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഡോ.സഹ്ല ഫിർദൗസ്,മരാമത്ത് കാര്യ സ്ഥിരംസമിതി ചെയർമാൻ അൻസർ പുള്ളോലിൽ,വാർഡ് കൗൺസിലറുമാരായ ഇ പി അൻസാരി, ഷൈമ റസാഖ്, നസീറ സുബൈർ, നാസർ വെളൂപ്പറമ്പിൽ, കെ പി സിയാദ്,സ് കെ നൗഫൽ, ഫാത്തിമ ഷാഹുൽ,പി എം അബ്ദുൽഖാദർ, അൻസൽ പരിക്കുട്ടി,ഫാത്തിമ സുഹാന,നൗഫിയ ഇസ്മായിൽ,ഹസീബ് കപ്പിത്താൻ,ഷെഫ്ന ആമേൻ,ഫാസില അബ്സാർ,ലീന ജെയിംസ് സുനിൽകുമാർ കെ, ഫാസിൽ റഷീദ്,സജീർ ഇസ്മായിൽ,ഫൈ…സി പി ഐ എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് , സി പി ഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, രാത്രി 8.30 ന് ഗാനമേളയും,തുടർന്ന് ചൈനീസ് വെടിക്കെട്ടും ഉണ്ടായിരിക്കും.

ജനറൽ

ഉച്ചയൂണിനൊരുക്കാം കിടിലൻ കിച്ചടി

ഇന്നത്തെ ഉച്ചയൂണിനൊപ്പം ഒരടിപൊളി കിച്ചടി ആയാലോ? കിച്ചടി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ 1. ചെറുപയർപരിപ്പ് – അരക്കപ്പ് 2. അരി – അരക്കപ്പ് 3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കുരുമുളക് – ഒരുചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 4. നെയ്യ് – രണ്ടു വലിയ സ്പൂൺ 5. കായംപൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ആദ്യം പരിപ്പും അരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുതിർത്ത മിശ്രിതം ഊറ്റിയെടുത്ത് മൂന്നു കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിലാക്കി  മഞ്ഞൾപ്പൊടി ചേർത്തു തിളപ്പിക്കണം. കുക്കർ അടച്ച് ഇടത്തരം തീയിൽ വേവിക്കുക. നാലഞ്ചു വിസിൽ വന്ന ശേഷം തീ അണയ്ക്കണം.  പ്രഷർ പോയ ശേഷം വിളമ്പാനുള്ള പാത്രത്തിലാക്കുക. പാനിൽ നെയ്യ് ചൂടാക്കി കായം ചേർത്ത് മൂപ്പിച്ച് കിച്ചടിയിൽ ഒഴിക്കുക. ഊണിനൊപ്പം കഴിക്കൂ.. നിങ്ങൾക്കിഷ്ടപ്പെടും.

ലോകം

ന്യൂസിലന്‍ഡില്‍ പ്രളയത്തിനു പിന്നാലെ വന്‍ ഭൂചലനവും ! റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി…

ന്യൂസിലാന്‍ഡില്‍ പ്രളയത്തിനു പിന്നാലെ ഭൂചലനവും. വെല്ലിംഗ്ടണു സമീപം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.വെല്ലിംഗ്ടണില്‍ നിന്നും 48 കിലോമീറ്റര്‍ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.വെല്ലിംഗ്ടണില്‍ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ശക്തമായ ഭുചലനം അനുഭവപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഭൂചലനത്തില്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം, ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റില്‍ നോര്‍ത്ത് ഐലന്‍ഡിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.മഴയെയും പ്രളയത്തെയും തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നിലവില്‍ ഓക്ക്ലാന്‍ഡിന്റെ കിഴക്ക് 100 കി.മീ അകലെയാണ് ചുഴലിക്കാറ്റുള്ളത്.