വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട അൽമനാർ സീനിയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ KSRTC ബസ് സ്റ്റാൻഡിൽ വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട അൽമനാർ സീനിയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ KSRTC ബസ് സ്റ്റാൻഡിൽ വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്ത്രീ സുഹൈൽ ഫരീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ബഹു. ശ്രീമതി സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. കെഎസ്ആർടിസി കൺട്രോളിങ് ഓഫീസർ മാത്തുക്കുട്ടി, സ്കൂൾ വൈസ് ചെയർമാൻ സാദിഖ് കെ കെ പ്രസിഡന്റ് അൻവർ അലിയാർ എന്നിവർ ആശംസകൾ അറിയിച്ചു. ഫാത്തിമ ഹക്കീം, ഹിബ എന്നീ വിദ്യാർത്ഥികൾ ബാല്യകാലസഖി ആടുജീവിതം തുടങ്ങിയ കൃതികളുടെ നിരൂപണം നടത്തുകയും ഇതോടനുബന്ധിച്ച് ജനങ്ങൾക്കിടയിൽ ചോദ്യോത്തരം മത്സരം നടത്തുകയും ഉണ്ടായി. മദർ pta പ്രസിഡന്റ് റസീന ജാഫറിന്റെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.

കോട്ടയം

മൂന്നിലവിൽ വെള്ള ചാട്ടത്തിൽകുളിക്കാനിറങ്ങിയ കൊച്ചി സ്വദേശി സഹദ് (20) മരണപ്പട്ടു.

സഹദ്..     വയസ്സ് 20..  കൊച്ചി.. മട്ടാഞ്ചേരി സ്വദേശി ആണ്..ഇല്ലിക്കൽ മല കാണാൻ വന്നതാണ്  Friends മായി മൂന്നിലവ്.. മേച്ചാൽ പുഴയിൽ  കുളിക്കാൻ ഇറങ്ങിയതാണ്..അല്പ സമയം മുൻപ് മുങ്ങി മരിച്ചു.. ബോഡി ഇപ്പോൾ മൂന്നിലവ് govt. ഹോസ്പിറ്റലിൽ ഉണ്ട്..

പ്രാദേശികം

കാഴ്ചക്കാർ ഇരമ്പി; ജനപങ്കാളിത്വം കൊണ്ട് മോക് ഡ്രിൽ ശ്രദ്ധേയമായി.

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻകുളത്തുങ്കൽ  രക്ഷാധികാരിയായിട്ടുള്ള  ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ടും അഗ്നിരക്ഷാസേനയും ടീം എമർജൻസിയും സംയുക്തമായി മീനച്ചിലാറ്റിൽമുട്ടം ജംഗ്ഷൻ ഭാഗത്ത് സംഘടിപ്പിച്ച മോക്ഡ്രിലും ബോധവത്കരണ ക്ലാസും  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയക്കെടുതിയിലും  ആറ്റിലുണ്ടാകുന്ന മുങ്ങിമരണങ്ങളിലും റെസ്ക്യൂ പ്രവർത്തനം നടത്തേണ്ടതിന്റെ വിവിധ കാഴ്ചകൾ അഗ്നി രക്ഷ സേനയുടെ സ്ക്യൂബ ടീം അവതരിപ്പിച്ചത് പുതിയ അറിവുകൾ പകർന്ന് നൽകി.മുങ്ങി മരണങ്ങൾ ഉണ്ടായ പുഴകളിലെ ആഴക്കയത്തിൽ നിന്നും മൃതദേഹം തപ്പി എടുക്കുന്നതിന്റെ രീതിയും ടീം എമർജൻസി യുടെ പരിശീലനം സിദ്ധിച്ച വാളഡിയർമാർ   അവതരിപ്പിച്ചത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.ജീവൻ രക്ഷാ ഉപകരണങ്ങളുടെയും അഗ്നിക്ഷമനപ്രവർത്തനങ്ങളുടെയും പ്രദർശനവും ബോധ വത്കരണവും  പൊതുജനങ്ങൾ സാകൂതം വീക്ഷിച്ചു. പരിപാടി വീക്ഷിക്കാൻ വൻ ജനാവലി തടിച്ച് കൂടി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ  എംഎൽഎ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ , സിവിൽ ഡിഫൻസ് വാള ഡിയർ മാർ ,ഡോ ആൻസി ജോസഫ്, പുത്തൻപള്ളി ചീഫ് ഇമാം കെ എ  മുഹമ്മദ് നദീർ മൗലവി, മുൻ ചെയർമാൻ വി എം സിറാജ് , ടീം എമർജൻസി രക്ഷാധികാരി ടി എം റെഷീദ് , പ്രസിഡന്റ അഷറഫ് കുട്ടി , റെഷീദ് വടയാർ, റബീസ് ഖാൻ, ജോഷി മൂഴിയാങ്കൽ നൗഷാദ് വെള്ളൂ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇൻഡ്യ

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 34,000 പേർ ദുരന്തബാധിതർ

വെള്ളിയാഴ്ചയും നിർത്താതെ പെയ്യുന്ന മഴ അസമിൽ നാശം വിതയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴ 11 ജില്ലകളിലെ പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും 34,000-ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) ദൈനംദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച് ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത നിലനിൽക്കുന്നു. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തിൽ നിലവിൽ കഴിയുന്നത്. വ്യാഴാഴ്ചയോടെ മൂന്ന് ജില്ലകളിലായി വെള്ളപ്പൊക്കം ബാധിച്ചവരുടെ എണ്ണം മാത്രം 29,000 കവിഞ്ഞു. ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂർ, താമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളാണ് കൂടുതൽ ദുരിതബാധിതർ. വെള്ളപ്പൊക്കത്തിൽ 23,516 പേർ ദുരിതമനുഭവിക്കുന്ന ലഖിംപൂരിലാണ് ഏറ്റവും കൂടുതൽപേർ ബാധിക്കപ്പെട്ടത്. ദിബ്രുഗഢിൽ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകൾ. ലഖിംപൂരിൽ എട്ട്, ഉദൽഗുരിയിൽ രണ്ട് എന്നിങ്ങനെ പതിനൊന്ന് ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, മൊത്തത്തിൽ 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടർ വിള പ്രദേശങ്ങൾ നശിപ്പിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. ലഖിംപൂരിലും ഉദൽഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകൾ തകർന്നു. ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗഡ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോംഗ് വെസ്റ്റ്, ലഖിംപൂർ, മോറിഗാവ്, നാൽബാരി, സോനിത്പൂർ, താമുൽപൂർ, ഉദൽഗുരി ജില്ലകളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബക്‌സ, ബിശ്വനാഥ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂർ, നാൽബാരി, ഉദൽഗുരി ജില്ലകളിലെ വെള്ളപ്പൊക്കത്തിൽ കായലുകൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും തകർന്നിട്ടുണ്ട്.

പ്രാദേശികം

പൂഞ്ഞാർ KSEBL ഓഫീസ് ബസ് സ്റ്റാൻഡിനു സമീപമുള്ള കദളിക്കാട്ടിൽ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം ബഹു പൂഞ്ഞാർ MLA അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

പൂഞ്ഞാർ KSEBL ഓഫീസ്  ബസ് സ്റ്റാൻഡിനു സമീപമുള്ള കദളിക്കാട്ടിൽ ബിൽഡിങ്ങിലേക്ക്  മാറി പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം ബഹു പൂഞ്ഞാർ MLA അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽശ്രീമതി. ഗീത നോബിൾ ( പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്)കുമാരി . പി.ആർ. അനുപമ(മെമ്പർ ,  ജില്ല പഞ്ചായത്ത്) ശ്രീ. കെ.കെ. കുഞ്ഞുമോൻ(മെമ്പർ, ബ്ളോക്ക് പഞ്ചായത്ത് )ശ്രീ.റോജി തോമസ്( ....വാർഡ് മെമ്പർ , പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്),മോഹനൻ നായർ (....... പൂഞ്ഞാർ പഞ്ചായത്ത്.) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ പാലാ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ.ബിഞ്ചു കെ ജോൺ, പാലാ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.ബാബുജാൻ എസ് , വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ മറ്റ് KSEB ഉദ്യോഗസ്ഥർ വിവിധ യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി.കലാവതി ടി.ആർ  (അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇല. സബ് ഡിവിഷൻ, ഈരാറ്റുപേട്ട ) സ്വാഗതവും  ശ്രീമതി.എബീറ്റ് കുര്യൻ അസിസ്റ്റന്റ് എഞ്ചിനീയർ (ഇല . സെക്ഷൻ പൂഞ്ഞാർ )നന്ദിയും പറഞ്ഞു

പ്രാദേശികം

AIYF ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി സമരം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കത്തിൽ ഇടിഞ്ഞു പൊളിഞ്ഞു വീണ് അപകടത്തിൽ തുടരുമ്പോഴും യാതൊരു നടപടിയും എടുക്കാത്ത ഭരണസമിതിക്ക് എതിരെ AIYF ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി സമരം സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സമരം ഉദ്ഘാടനം ചെയ്തു. സുനൈസ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി അമീൻ K E സ്വാഗതം പറഞ്ഞു. സിപിഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KI നൗഷാദ്,NREG മണ്ഡലം സെക്രട്ടറി നൗഫൽ ഖാൻ, AIYF മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫ്,  സഹദ് ആലി, ഷാമോൻ പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എം എ നാസറുദ്ദീൻ,റെജീന, വിഷ്ണു, മുബാറക്ക്, നിസാം, റമീസ്, അൽഹാസ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ നാസറിനെ മർദ്ദിച്ചയാളിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം ഈരാറ്റുപേട്ട നഗരസഭാ

ഈരാറ്റുപേട്ട . നഗരസഭാ 15 ആം വാർഡ് മെമ്പറും മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡറുമായ നാസർ വെള്ളൂപ്പറമ്പിനെ മർദ്ദിച്ച ഒട്ടോറിക്ഷാ ഡ്രൈവർ സാദിഖ് പടിപ്പുരയ്ക്കലിനെതിതിരെ ശക്തമായ  നിയമനടപടി സ്വീകരിക്കണമെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസും പ്രതിപക്ഷ നേതാവ് അനസ് പാറയിലും വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ കൗൺസിലർ എസ്.കെ.നൗഫലും പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ 9-30 ന് നടയ്ക്കൽ അറഫാ റോഡിലൂടെ സ്കൂട്ടറിൽ ഭാര്യ പിതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന നാസർ വെള്ളൂ പറമ്പിലിനെ ഒട്ടോറിക്ഷാ ഓടിച്ചു വന്ന സാദിഖ് പടിപ്പുരയ്ക്കൽ ഒട്ടോ റിക്ഷാ യിട്ട് തടയുകയും റോഡ് നന്നാക്കുന്നില്ലെയെന്ന് പറഞ്ഞ് നാസറിനെ മർദ്ദിക്കുകയാണ് ചെയ്തത്. നാസർ വെള്ളൂപ്പറമ്പിലിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി പൊളിഞ്ഞു വീണു

ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി പൊളിഞ്ഞു വീണു. യാത്രക്കാർ രക്ഷപെട്ട് തലനാരിഴയ്ക്ക്. വ്യാഴം വൈകിട്ടു നാലു മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. നൂറു കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രകാർ സ്റ്റാന്റിലുണ്ടായിരുന്നു ഇ സമയം. ഈരാറ്റുപേട്ടയുടെ നഗരസഭയുടെ സ്വകാര്യ ബസ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സ് യാത്രക്കാർക്ക് ഭീക്ഷണിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി . കെട്ടിടം പൊളിക്കുന്നതിനുള്ള നിർമ്മാണോദ്ഘാടനം കഴിഞ് രണ്ടു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നുമില്ലാത്തെ ജീർണ്ണാവസ്ഥയിലായ ബസ്റ്റാൻഡ് സമുച്ചയം എത് നിമിഷവും ഇടിഞ്ഞ് വിഴാവുന്ന നിലയിലാണ്. ഇരുനിലക്കെട്ടിടത്തിന് പകരം ഏഴു കോടിയിലധികം രൂപാ ചിലവിട്ട് അഞ്ച് നിലകളുള്ള മൾട്ടിപർപ്പസ് ഷോപ്പിംഗ് കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. 70 തിലധികം ഷട്ടറുകളും ഓഫീസ് ഏരിയയും കാർ പാർക്കിംഗ് സൗകര്യവും' പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നു. കടമുറികളുടെ എണ്ണം വർധിക്കുന്നതുവഴി കൂടുതൽ വരുമാനവും നഗരസഭ പ്രതീക്ഷിച്ചിരുന്നു രണ്ടു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാവാനായിരുന്നു നഗരസഭ ലക്ഷ്യമെങ്കിലും യാതൊരു പുരോഗതിയും ഇക്കര്യത്തിലുണ്ടായില്ല. നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ്റ്റാൻഡിന് നാൽപ്പത് വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി ചോർന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. ബസ് കാത്തിരുന്ന യുവതിയുടെ തലയിൽ കോൺക്രീറ്റ് അടർന്ന് വീണ് പരുക്കേറ്റ സംഭവും ഇവിടെ ഉണ്ടായിട്ടുണ്ട്. ദിവസേന നൂറ് കണക്കിന് സ്വാകാര്യ ബസ്സ് കയറുന്നതാണിവിടെ. സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്