വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അൽ മനാർ സ്കൂൾ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  അൽ മനാർ പബ്ലിക് സ്കൂൾ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രമുഖ ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. , സ്കൂൾ പ്രിൻസിപ്പൽ റസിയ ചാലക്കൽ, വാർഡ് കൗൺസിലർ SK നൗഫൽ, ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാം ചേരിൽ, ട്രഷറർ PM ആനീഷ്, പി. റ്റി.എ പ്രസിഡൻ്റ് അൻവർ അലിയാർ ജുഫിൻ ഹാഷിം, യാസിർ പുള്ളോലിൽ, സജന ഇസ്മയിൽ, അനീസ സക്കീർ , മിനി അജയ്, അബ്ദുൽ റഹീം, റസീന ജാഫർ ഷെഹീർ വെള്ളൂ പറമ്പിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു,രാജ് കലേഷിൻ്റെ സ്റ്റേജ് ഷോയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി

പ്രാദേശികം

വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

ഈരാറ്റുപേട്ട: അരുവിത്തുറ പാലക്കുളത്ത് സഞ്ചു സന്തോഷ്‌ (25 ) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതി സഞ്ജു ആണെന്ന് മനസ്സിലാക്കിയെങ്കിലും അയാൾ മോഷണത്തിനു ശേഷം കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഈരാറ്റുപേട്ട IP SHO കെ ജെ തോമസ് പ്രത്യേകം സ്ക്വാഡ് ഉണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തിലേക്ക് പ്രതി തിരിച്ചെത്തുന്നുണ്ടെന്ന് വിവരം കിട്ടിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.എൽ.ബിനു, CPO ശ്രീജേഷ്, CPO ജോബി ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം30/5/25 ന് പ്രതിയെ തൊടുപുഴ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. 31/5/25 ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രാദേശികം

കാരക്കാട് എംഎം എം യു എം യു പി സ്കൂളിന്റെ പ്രവേശനോൽസവം ശ്രദ്ധയേമായി

ഈരാറ്റുപേട്ട.കാരക്കാട് എംഎം എം യു എം യു പി സ്കൂളിൻറെ നേതൃത്വത്തിൽ രണ്ടുമാസത്തെ വേനൽക്കാല അവധിക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢമായ പ്രവേശനോത്സവം സംഘടിപ്പിച്ചു.   മിഠായികളുമായും ബലൂണുകളും താളവാദ്യങ്ങളുമായി പുതുതായി സ്കൂളിലെത്തിയ കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും മാനേജ്മെന്റിന്റെയും, പിടിഎയുടെയും അധ്യാപകരുടെയും  നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ സ്വാഗതം ആശംസിച്ചു. പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ട്രസ്റ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഹാഷിം, കെ എ മുഹമ്മദ് സക്കീർ എന്നിവർ ചേർന്ന് എൽ എസ് എസ് വിജയികൾക്കുള്ള ക്യാഷ് പ്രൈസ് കൈമാറി. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്,  വാർഡ് കൗൺസിലർ കെ എ അബ്ദുല്ലത്തീഫ്,  അസീസ് പത്താഴപ്പടി, ഷനീർ മഠത്തിൽ, നാദിറ ഷാമോൻ, മോനി വെള്ളൂ പറമ്പിൽ, ഷാജി കെ കെ പി,  ഫൈസൽ വെട്ടിയാംപ്ലാക്കൾ, ഹാരിസ് ഫലാഹി, യാസർ കാരക്കാട്, എം എ നവാസ്, മാഹിൻ പ്ലാമൂട്ടിൽ, ഷനീർ, അസീം, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

പ്രാദേശികം

ഗൈഡൻസിൽ പ്രവേശനോത്സവം

പൂഞ്ഞാർ.. ഗൈഡൻസിൽ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ നസ്റീൻ പി ഫസീം ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ.ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.സി.എം ഷാനവാസ്, കെ.എ അൻസാരി, പി.ഇ.ഇർഷാദ്, കെ.എ മാഹിൻ, വി.എം അജിനാസ്,താജുദ്ദീൻ കുന്തീപറമ്പിൽ, ആസ്മി,സഹ് ലത്ത്, സി.ടി മഹേഷ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

രാജ്യത്ത് കോവിഡ് കേസുകള്‍ 3700 കടന്നു; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിലവില്‍ 3700ല്‍ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.   കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. 1400 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3758 കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും വര്‍ധനവുണ്ട്. മഹാരാഷ്ട്ര- 485, ഡല്‍ഹി- 436, ഗുജറാത്ത്- 320 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കൂടുതലുള്ള ഇടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

പ്രാദേശികം

സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു; അഡ്വ. പി.എസ്. സുനിൽ മണ്ഡലം സെക്രട്ടറി

ഈരാറ്റുപേട്ട: മൂന്ന് ദിവസങ്ങളായി ഈരാറ്റുപേട്ടയിൽ നടന്ന സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു. മെയ് 30ന് തിടനാട്, കൈപ്പള്ളി, കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക, ബാനർ, കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി.കെ. ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മണ്ഡല അതിർത്തിയിലെ മുതിർന്ന പ്രവർത്തകരെ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.ബി. ബിനു ആദരിച്ചു. ഇ.കെ. മുജീബ് അധ്യക്ഷത വഹിച്ചു. കെ.ഐ. നൗഷാദ് സ്വാഗതം പറഞ്ഞു. തുടർന്ന് മെയ് 31, ജൂൺ 1 തീയതികളിൽ കാനം രാജേന്ദ്രൻ നഗറിൽ (പി.ടി.എം.എസ് ഹാൾ) നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്. സുനിൽ സ്വാഗതം പറഞ്ഞു. എം.ജി. ശേഖരൻ, ശമ്മാസ് ലത്തീഫ്, ഓമന രമേശ്, സി.എസ്. സജി എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ. മുജീബ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഇ.എൻ. ദാസപ്പൻ, അഡ്വ. വി.കെ. സന്തോഷ് കുമാർ, ബാബു കെ. ജോർജ്, അഡ്വ. തോമസ് വി.റ്റി, ജോൺ വി. ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രസംഗിച്ചു. തുടർന്ന് സമ്മേളനം 21 അംഗ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയെയും 26 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പുതിയ പാർട്ടി മണ്ഡലം സെക്രട്ടറിയായി അഡ്വ. പി.എസ്. സുനിലിനെ സമ്മേളനം തിരഞ്ഞെടുത്തു. കെ. ശ്രീകുമാർ പ്രമേയം അവതരിപ്പിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് പി.എസ്. ബാബു അവതരിപ്പിച്ചു. ടി.സി ഷാജി, കെ.ആർ. വിജയൻ, നൗഫൽ ഖാൻ എന്നിവർ മിനിറ്റ്സ് കമ്മിറ്റിയായി പ്രവർത്തിച്ചു. പ്രസീഡിയത്തിന് വേണ്ടി എം.ജി. ശേഖരൻ, സംഘാടകസമിതിക്ക് വേണ്ടി കെ.ഐ. നൗഷാദ് എന്നിവർ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

പ്രാദേശികം

സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

തിടനാട് : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് പുതുതായി രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ടു കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇവ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 21.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കോഴ്സുകളുടെ ഒപചാരിക ഉദ്ഘാടനം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി യുടെ അധ്യക്ഷതയിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, വാർഡ് മെമ്പർ സന്ധ്യ ശിവകുമാർ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി.ജി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, ബി ആർ സി കോഡിനേറ്റർ ബിൻസ് ജോസഫ്, പിടിഎ പ്രസിഡണ്ട് സജിനി സതീഷ്   തുടങ്ങിയവർ പ്രസംഗിച്ചു.   രണ്ട് കോഴ്സുകളിലും 25 വിദ്യാർത്ഥികൾക്ക് പ്രകാരമാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോടൊപ്പം മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി എംഎൽഎ അറിയിച്ചു. കോഴ്സുകളുടെ പ്രവേശനവും പഠനവും സൗജന്യമാണ്.

പ്രാദേശികം

നാളെ കുട്ടികൾ സ്കൂളിലേക്ക് ' വിപണിയിൽ വൻ തിരക്ക്. ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം

ഈരാറ്റുപേട്ട: മാങ്ങയും ചക്കയും ആവോളം തിന്ന്,​ പാടത്ത് ഓടിയും ചാടിയും കളിച്ച്,​ തോട്ടിലും കുളത്തിലും കുളിച്ച് തിമി‌ർത്ത് ആസ്വദിച്ച രണ്ട് മാസത്തെ അവധിക്കാലത്തിന് വിട. കുട്ടിക്കൂട്ടം നാളെമുതൽ വീണ്ടും സ്കൂളിലേക്ക്. കാലവ‌ർഷത്തിന്റെ ശക്തി അൽപ്പം കുറഞ്ഞതിനാൽ സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്കൂളികളിലെല്ലാം പൂ‌ർത്തിയായി. പ്രവേശനോത്സവത്തിനായി മുഴുവൻ വിദ്യാലയങ്ങളും തയ്യാറായിക്കഴിഞ്ഞു. പുതിയ അദ്ധ്യയന വർഷം നാളെ ആരംഭിക്കാൻ ഇരിക്കെ സ്‌കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സ്കൂൾ വിപണി സജീവമാണ്. സൂപ്പർ ഹീറോകളുടെ ചിത്രം ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകൾ, വർണ്ണ കുടകൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. നോട്ട് ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയ്ക്കും നല്ല കച്ചവടമായിരുന്നു. ചെരുപ്പ് കടകളിലും വലിയ തിരക്കായിരുന്നു.  കാലവർഷം കടകളിലെ തിരക്കിനെ ബാധിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചമുതൽ മഴ മാറി നിന്നത് ആശ്വാസമായി. തിരക്കേറിയതോടെ നഗരങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമായി. സ്‌കൂൾ തുറക്കുന്ന നാളെ മുതൽ മുഴുവൻ വിദ്യാലയങ്ങൾക്കരികിലും ഈരാറ്റുപേട്ട ടൗണിലും ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിക്കണമെന്ന് പി.ടി.എ കൾ ആവശ്യപ്പെട്ടിട്ടുണ്ട്.