വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; സ്ഫടികം 4കെ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.  1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ എടുത്തുപറയേണ്ടുന്നത് മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.  റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് നേവുണര്‍ത്തുന്നുണ്ട്.  അതേസമയം, എലോണ്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

കേരളം

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം, ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക തിരുവനന്തപുരം: ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക

ലോകം

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.  മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.  സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നി​ഗമനം. തുര്‍ക്കിയുടെ തലസ്ഥാന ന​ഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുട‌ർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ കുറിച്ചു. ആദ്യ ഭൂചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനം അനുഭവപ്പെട്ടു. തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് ആളുകള്‍ കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. 

പ്രാദേശികം

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുരിക്കൾ നഗറിനു സമീപം ചേർന്ന പ്രതിഷേധ ധർണ

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുരിക്കൾ നഗറിനു സമീപം ചേർന്ന പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ എം പി സലിം, സി പി ബാസിത്ത് , പീർ മുഹമ്മദ്ദ് ഖാൻ, റാസി ചെറിയവല്ലം, കെ എ മാഹിൻ, വി പി നാസർ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിപക്ഷ ബഹളം; കഴിഞ്ഞ കൗൺസിലിൻ്റെ മിനിറ്റ്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം.

കഴിഞ്ഞ ഫെബ്രുവരി 1 ന് ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന വിവാദ കൗൺസിലിൻ്റെ മിനിട്ട്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു. എൻ ഐ എ കസ്റ്റഡിയിലുള്ള SDPl അംഗം EP അൻസാരിയുടെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തിൻ്റെ കോപ്പി ആവശ്യപ്പെട്ടതാണ് കൗൺസിലിൽ ഇന്നുണ്ടായ ബഹളത്തിൻ്റെ കാരണം. കോപ്പി കിട്ടിയതിന് ശേഷം മാത്രമേ അജണ്ടകളിലേക്ക് കടക്കാൻ അനുവദിക്കു എന്ന് പ്രതിപക്ഷം ശഠിച്ചു. എന്നാൽ, സാങ്കേതിക പിഴവുകളാലാണ് മിനിട്ട്സിൻ്റ കോപ്പിവൈകുന്നതെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. നഗരസഭയിൽ പുതുതായി രൂപം കൊണ്ടിരിക്കുന്ന യു ഡി എഫ് - SDPI ബന്ധത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ നിലപാട് വിശദീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ മാർ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓമന ഗോപാലൻ; തലപ്പുലം ഡിവിഷനിൽ നിന്നുള്ള ശ്രീ കല അടുത്ത പ്രസിഡൻ്റാകും

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന്  ഓമന ഗോപാലൻ രാജി സമർപ്പിച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമാണ് ഓമന ഗോപാലൻ രാജി വച്ചത്. ഈരാറ്റുപേട്ട BDO ക്ക് രാജി കത്ത് കൈമാറി. ഈ ടേമിലെ രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു ഓമനാ ഗോപാലൻ. നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയംഗങ്ങളുടെയും സഹകരണത്തോടെ കഴിഞ്ഞ വർഷം 100 ശതമാനം പദ്ധതി വിഹിതം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായതായി ഓമനാ ഗോപലൻ പറഞ്ഞു. മാനസിക വെല്ല വിളി നേരിടുന്നവർക്ക് വീടിനോട് ചേർന്ന് പുതിയ മുറി നിർമ്മിക്കുവാനും, 40 വിട് കളുടെ മെയിന്റനൻസ് നടത്തുവാനും ഇക്കാലയളവിൽ കഴിഞ്ഞു.  കോൺഗ്രസ് പ്രതിനിധിയും  തലപ്പലം ഡിവിഷനംഗവുമായ ശ്രീകലയാണ് അടുത്ത പ്രസിഡണ്ട് . 13 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ 8 UDF അംഗങ്ങളും, 5 LDF അംഗങ്ങളു മാണുള്ളത്  

പ്രാദേശികം

ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്.

ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്.  വിദ്യാർത്ഥികളുടെ അക്കാദമിക്കും വ്യക്തിപരവുമായ വിവരങ്ങൾ രക്ഷിതാക്കൾക്കും , അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ആപ്പിൽ ലഭ്യമാകും. വിവിധ പരീക്ഷകളിലെ മാർക്കുകൾ , ഹാജർനില, ഫീ പെയ്മെൻറ് സൗകര്യം, അറിയിപ്പുകൾ , പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, തുടങ്ങിയ നിരവധി വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ് . ഈരാറ്റുപേട്ട സ്വദേശി റാഷിദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഹൈവ് സൊലൂഷൻസ് അണ്   മൊബൈൽ അപ്പ് കോളജിന് സൗജന്യമായി നൽകിയത്. എംഇ.എസ് സംസ്ഥാനജനറൽസെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ മെബൈൽ ആപ്പ് പുറത്തിറക്കി. എം ഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റമാരായ എം വഹാബ് (ഐപി. എസ്) , റ്റി എം സക്കീർ ഹുസൈൻ  , എം ഇ എസ് സ്വാശ്രയകോളജ് കമ്മിറ്റി  ചെയർമാൻ ഡോ.റഹീം ഫസൽ, കൺസ്ട്രക്ഷൻകമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽസലാം , കോളജ്അഡ്ഹോക്ക്കമ്മിറ്റി അംഗങ്ങളായ ഡോ.മുഹമ്മദ്അസ്‌ലം, സലീംഅറക്കൽപ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് എന്നിവർ സന്നിഹിതതായിരുന്നു.

പ്രാദേശികം

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും ഈരാറ്റുപേട്ട എമെർജ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബി ജെ പി ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ആർ. സുനിൽകുമാർ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ഇഞ്ചയിൽ, മഞ്ജു സജീവ്, രമേശൻ പി എസ്, കെ എം ജാഫർ, മേഘ മേരി ജോൺ, രഞ്ജിത്ത് പി ജി, ഹാഷിം ലബ്ബ, ജുബിൻ കോശി തുടങ്ങിയവർ സംസാരിച്ചു.