വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിളാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയ്യതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേസങ്ങളിൽ സാധ്യത നിൽനിൽക്കുന്നുണ്ട്. ഇടമിന്നൽ കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കുകയും വേണം. അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ മഞ്ഞ അലെർട്ട് നൽകിയിരിക്കുകയാണ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയങ്ങളിൽ ജനങ്ങൾക്ക് സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

ജനറൽ

ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ,സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം  മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.         ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ചുള്ള ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ മന്ത്രി നിർദേശം നൽകി. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകർച്ചവ്യാധികളുണ്ടാകാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വർധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ നിർദേശം നൽകി. വീടിനും സ്ഥാപനങ്ങൾക്കും അകത്തും പുറത്തും വെള്ളം കെട്ടി നിർത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണ്.  

ജനറൽ

കറിയേക്കാള്‍ കിടിലന്‍ രുചി; ബ്രേക്ക്ഫാസ്റ്റിനരുക്കാം ഗ്രീന്‍പീസ് കൊണ്ടൊരു സ്‌പെഷ്യല്‍ ഐറ്റം

രാവിലെ ദോശയ്‌ക്കൊപ്പം ഒരു വെറൈറ്റിഗ്രീന്‍പീസ് കറി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഗ്രീന്‍പീസ് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഗ്രീന്‍പീസ് – 1/2 കപ്പ് ജീരകം – 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ പച്ചമുളക് – 1 കാപ്‌സിക്കം – 2 ടേബിള്‍ സ്പൂണ്‍ തേങ്ങ – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 1/2 ടീസ്പൂണ്‍ വെള്ളം – 1/2 ഗ്ലാസ് തയ്യാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ചു ചൂടായാല്‍ ജീരകം ചേര്‍ക്കാം. ശേഷം കാപ്‌സിക്കം, പച്ചമുളക്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റുക. അതിലേക്ക് ഗ്രീന്‍ പീസും ഉപ്പും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം വെള്ളം ഒഴിച്ചു വേവിക്കുക. വെന്ത ശേഷം തേങ്ങ ചേര്‍ത്തു വാങ്ങാം.  

പ്രാദേശികം

എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു

ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി. റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ മെയ്ദിനത്തിനാധാരമായ തൊഴിലാളി പ്രകടനവും ഭരണകൂടങ്ങൾ വെടിവെച്ച് തൊഴിലാളികളെ കൊന്നൊടുക്കിയ ചരിത്രവും ജനതയുള്ള കാലം മറക്കുന്നതല്ല. നിരവധി ആളുകളുടെ ജീവന്റെയും രക്തത്തിന്റെയും വിലയായി തൊഴിലാളികൾ ലോകമാകെ ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഇന്ത്യ അടക്കമുള്ള മുതലാളിത്ത ശക്തികളും ഭരണകൂടങ്ങളും കുത്തക കോർപ്പറേറ്റുകളും തിരിച്ചുപിടിക്കാനും കരി നിയമങ്ങൾ ഉപയോഗിച്ച് നിഷേധിക്കാനും തീവ്രശ്രമം നടത്തുകയാണ്. കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്. പോരാട്ടങ്ങളിൽ ജനങ്ങൾ ഒന്നിച്ചണിനിരക്കാതിരിക്കാൻ വർഗീയമായി ജനങ്ങളെ ആകെ ഭിന്നിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ഐക്യപ്പെട്ട അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് തയ്യാറാവണമെന്നും മെയ്ദിന സന്ദേശം നൽകിക്കൊണ്ട് സഖാവ് അഡ്വക്കറ്റ് വി ബി ബിനു ആഹ്വാനം ചെയ്തു. യോഗത്തിൽ സഖാവ് ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു സഖാവ് പി എസ് ബാബു സ്വാഗതം പറഞ്ഞു. എം ജി ശേഖരൻ, അഡ്വക്കറ്റ് പി എസ് സുനിൽ, കെ വി അബ്രഹാം, ഷമ്മാസ് ലത്തീഫ്, സോളി ഷാജി, ഓമന രമേശ്, കെ ഐ നൗഷാദ്, എം എം മനാഫ് എന്നീ സഖാക്കൾ പ്രസംഗിക്കുകയും കെ എസ് രാജു, കെ ശ്രീകുമാർ, കെ എസ് നൗഷാദ്, പി രാമചന്ദ്രൻ നായർ, എൻ ജെ ബിജു, കെ എം പ്രശാന്ത് സി എസ് സജി, ജോസ് മാത്യു, റജീന സജിൻ, പ്രസിൽ പി വിദ്യാധരൻ, രതീഷ് പി എസ്, പത്മിനി രാജശേഖരൻ, ആർ രതീഷ്, മിനിമോൾ ബിജു, എം എ നാസറുദ്ദീൻ, മുഹമ്മദ് ഹാഷിം, കെ കെ അജ്മൽ, റ്റി പി ബിജിലി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

കേരളം

പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തിൽ ഇടിവ്, നെഞ്ചിടിപ്പിലും വിജയപ്രതീക്ഷ കൈവിടാതെ മുന്നണികൾ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇക്കുറി ആൻ്റോ ആൻ്റണിയോ തോമസ് ഐസക്കോ അനിൽ ആൻ്റണിയോ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പോളിങ് ശതമാനത്തിൽ 2019 നെ അപേക്ഷിച്ച് വൻ ഇടിവ് സംഭവിച്ചെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുന്നണികൾ. പത്തനംതിട്ടയിൽ പോളിങ് ശതമാനം 2019 ലെ 74.24 ൽ നിന്ന് 61.49 ലേക്കാണ് കൂപ്പ് കുത്തിയത്. ഇതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പായി  2019 ൽ ശബരിമല വിഷയം കത്തി നിന്നപ്പോഴാണ് ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇക്കുറി ആ സാഹചര്യമല്ല മണ്ഡലത്തിൽ ഉണ്ടായിരുന്നത്. കിഫ്ബി , ക്ഷേമ പെൻഷൻ, കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വിലക്കയറ്റം, റബ്ബർ വിലയിടിവ് തുടങ്ങയവയെല്ലാം ചർച്ചയായി. പോളിങ് ശതമാനം 70 ന് മുകളിൽ എത്തുമെന്ന് തന്നെയായിരുന്നു മുന്നണികളുടെ പ്രതീക്ഷ. 65 ൽ താഴെ പോകുമെന്ന് മുന്നണികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളിങ് ശതമാനം കുറഞ്ഞത് ദോഷകരമായി ബാധിക്കില്ല എന്ന വിലയിരുത്തലിലാണ് മുന്നണികൾ.

ജനറൽ

ജനഹൃദയം കീഴടക്കാൻ സച്ചിനും റീനുവും വീണ്ടും; പ്രേമലു 2 വരുന്നു

ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാ​വന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക.(Premalu 2 official announcement) കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന സക്സസ് പാര്‍ട്ടിയിലാണ് പ്രേമലു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാം ഭാ​ഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന് മലയാളത്തിന് പുറകെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരളം

കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും പോളിങ് അവസാനിച്ചു; അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 ന്; എങ്കിലും പോളിംഗ് കുറവ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിയും നീണ്ടു. ഒടുവിൽ അവസാന പോളിംഗ് രേഖപ്പെടുത്തുമ്പോൾ സമയം 11.43. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം പോളിംഗ് 70 ശതമാനത്തിനു മുകളിലാണ്. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായതിനാല്‍ അന്തിമ കണക്കുകൾ പുറത്തു വരുന്നെയുള്ളൂ. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട ആവേശത്തിന്റെ തനിയാവര്‍ത്തനമാണ് പോളിങ് ബൂത്തുകളിലും പ്രകടമായത്. മുന്നണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം അവരുടെ നെഞ്ചിടിപ്പും ഏറ്റുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ആദ്യ മണിക്കൂര്‍ മുതല്‍ കണ്ട ആവേശത്തോടെയുള്ള വോട്ടിംഗ് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട ആവേശത്തിന്റെ തനിയാവര്‍ത്തനമാണ് പോളിങ് ബൂത്തുകളിലും പ്രകടമായത്. മുന്നണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം അവരുടെ നെഞ്ചിടിപ്പും ഏറ്റുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ആദ്യ മണിക്കൂര്‍ മുതല്‍ കണ്ട ആവേശത്തോടെയുള്ള വോട്ടിംഗ് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്.

കേരളം

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട്  തീരങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 28ന് രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് ദേശീയ  സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം, മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം- എന്നിവയാണ് നിർദേശങ്ങൾ.