വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സിജിയുടെ ആഭിമുഖ്യത്തിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി ) കോട്ടയം ജില്ല ചാപ്റ്റർ  സി- സ്റ്റെപ്പ് 1 എന്ന പേരിൽ സിജിയുടെ പ്രവർത്തകർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു. കോട്ടയം, ആലപ്പുഴ, പത്തനം തിട്ട ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 22 പ്രവർത്തകർക്കാണ്  ജനുവരി 11,12 തീയതികളിൽ ബറകാത് മഹൽ ഓഡിറ്റോറിയത്തിൽ പരിശീലനം നൽകിയത്. കേരള ഹജ്ജ് കമ്മിറ്റി മെമ്പറും നൈനാർ മസ്ജിദ് പ്രസിഡൻ്റുമായ പി.ഇ മുഹമ്മദ് സക്കീർ പരിപാടി ഉദ്ഘാടനം ചെയ്തു. അഭിരുചികൾ തിരിച്ചറിഞ്ഞു വിദ്യാഭ്യാസം നേടുന്നതിൻ്റെ പ്രാധാന്യം തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം വിശദീകരിച്ചു. സിജി പ്രവർത്തകരെ മാനവശേഷി വികസന ട്രെയിനർമാരാക്കി മാറ്റുന്നതിനുള്ള പരിശീലനമാണ് ശിൽപശാലയിൽ നൽകിയത്. ശില്പശാലക്ക് പ്രഫഎ.എം റഷീദ് , എം.എഫ് അബ്ദുൽഖാദർ, നിഷ എം.എം ,സാജിദ് കരീം , പി.പി എം നൗഷാദ്, അമീൻ ഒപ്ടിമ, മാഹിൻ എ കരീം,  അമീർ പി ചാലിൽ , കെ.എം ജാഫർ എന്നിവർ നേതൃത്വം നൽകി.  സിജി യുടെ ട്രൈനെർമാരായ അൻഷാദ് അതിരമ്പുഴ, അമീൻ ഒപ്ടിമ, ഷറഫ്  പി ഹംസ, അബിൻ സി ഉബൈദ്, സാജിദ് എ കരീം തുടങ്ങിയവർ സെഷനുകൾ നയിച്ചു.

മരണം

*പുന്നൂസ് കൊട്ടുകാപള്ളി ബോബി (57) അന്തരിച്ചു

അരുവിത്തുറ - കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി ജോസഫിൻ്റെയും കോലടിയിൽ കുഞ്ഞു ഞമ്മയുടെയും മകൻ പുന്നൂസ് (ബേബി)ഗ്രീൻ പാലസ് റിസോർട്ട് വാഗമൺ* )ഹൃദയാഘാതത്തെ തുടർന്ന് മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.  ( ഭൗതികശരീരം ( 14-01-25 ഉച്ചകഴിഞ്ഞ് 4.00 pm ന് സ്വവസതിയിൽ കൊണ്ടു വരുന്നതും സംസ്കാരം നാളെ ( 15-1-2025) ഭൗതിക ശരിരം ബുധനാഴ്ച രാവിലെ 9.30 സ്വവസതിയിൽ കൊണ്ടുവരുന്നതും അരുവിത്തുറ സെൻ ജോർജ്ജ് ഫെറോനാ പള്ളിയിൽ സംസ്‌കരിക്കുന്നതാണ് എന്ന് ഭാര്യ സോജി വെട്ടുവയലിൽ കരിക്കാട്ടൂർ മക്കൾ: ജോസഫ്, എബി മരുമക്കൾ - അന്നു (ചെറുകാട്) പോത്താനിക്കാട് ,അഞ്ജലി (കൊച്ചുപുരയ്ക്കൽ)

പ്രാദേശികം

കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്ക‌ൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കൊണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ വീട്ടിൽ ആദർശ് (31) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി അമിതവേഗതയിൽ കാർ ഓടിച്ചു കൊണ്ടുവന്ന് ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് വച്ച് റോഡരികിൽ നിന്നിരുന്ന ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ അബ്ദു‌ൽഖാദറിനെയും, ഇയാളുടെ സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽഖാദർ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. അപകടത്തിൽ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും ഇലക്ട്രിക് പോസ്റ്റും തകർന്നിരുന്നു. പോലീസ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും ചെയ്‌തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി. ആറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു

കോട്ടയം

വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണം-ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

കോട്ടയം: മതസ്‌പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ട‌ിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്‌താവനകൾ നടത്തുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.   സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റണം. എംഎൽഎമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോർജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശിപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്‌ലിംകൾ അനർഹമായി വാരിക്കൂട്ടുന്നുവെന്നു പ്രചാരണം നടന്നു. മദ്റസാ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു. അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുതെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.

മരണം

കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി.

കാഞ്ഞിരപ്പള്ളി മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി പരേതനായ മഠത്തിൽ ഇബ്രാഹിമിൻ്റെ മകനാണ്. (മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർ റിബിൻഷാ യുടെ പിതാവ്)  ഭാര്യ: ജാസ്മിൻ ( വലിയവീട്ടിൽ, എരുമേലി )  മക്കൾ: എം.എ.റിബിൻഷാ ബിബിൻ ഷാ, അബിൻ ഷാ. മരുമക്കൾ: അനീസ റിബിൻ, ഷാലിമ,സനൂജ  ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ

കോട്ടയം

പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം.വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബുത്ത് ബി.എൽ.ഒയും, പഞ്ചായത്ത് തല കില ആർ.പി യും, കഴിഞ്ഞ 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിയ്ക്ക് ഒപ്പം പങ്കെടുക്കുവനാണ് കേന്ദ്ര സർക്കാറിൻ്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.എന്തയാർ ഓലിക്കൽ ഒ.ഇ ചാക്കോയുടേയും ശോശാമ്മ ചാക്കോയുടേയും മകളാണ്. സംസ്ഥാന തലത്തിൽ അഞ്ച് അങ്കണവാടി വർക്കർക്കും ഒരു സി.ഡി.പി.ഒ യ്ക്കും പങ്കെടുക്കുവാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.  കോട്ടയം ജില്ല കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലയിലുള്ള വരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അബുദാബിയിൽ എൻജിനിയർമാരായ ജയ്മോൻ തോമസ്, ജിതിൻ തോമസ് എന്നിവരാണ് മക്കളും ആൻമരിയ, ഡൽനയും മരുമക്കളുമാണ്.

കോട്ടയം

വിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍

കൊച്ചി : വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പിസി ജോര്‍ജ് കോടതിയില്‍. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പേരില്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമെടുത്ത കേസിലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. രാജ്യത്തെ മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. വിഷയത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. വിമര്‍ശനം ശക്തമായപ്പേള്‍, പിസി ജോര്‍ജ് മാപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ് ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി താന്‍ നിരുപാധികം പിന്‍വലിക്കുന്നുവെന്നും അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ് ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.  

പ്രാദേശികം

വീണ്ടും സ്നേഹ വീടുകളുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും  ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി  താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ.  സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ കൂടി നിർമ്മാണം  പൂർത്തിയായി വരികയാണ്.   എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . ഡെന്നി തോമസ് , മരിയ ജോസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, അനുശ്രീ കൊട്ടാരം, ഫിദ ഫർസീൻ , മറ്റു എൻഎസ്എസ് വോളൻ്റിയേഴ്സ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.