വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ കുടുംബമേള നടത്തി.

ഈരാറ്റുപേട്ട .കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ഈരാറ്റുപേട്ട യൂണിറ്റ് കുടുംബമേള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്  ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റ്റി എം.റഷീദ് പഴയം പള്ളിയുടെ അധ്യക്ഷത വഹിച്ചു സെബാസ്റ്റ്യൻ മേക്കാട്ട്, അജീഷ് കൊച്ചുപറമ്പിൽ, സി.ജെ മത്തായി ചുണ്ടിയാനിപ്പുറം ,ബാബുരാജ് ,ഇ മുഹമ്മദ്, ജയിംസ് മാത്യു, എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.  

കോട്ടയം

രാഷ്ട്രീയ പ്രസക്തി വർദ്ധിച്ചു - പിഡിപി

രാജ്യത്ത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കടന്ന് കടന്ന് കയറ്റത്തെ കുറിച്ചും സംഘ്പരിവാർ ഭീകരതയെ കുറിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവചനം കണക്കെ സമുഹത്തെ ഓർമ്മപെടുത്തിയ അബ്ദു നാസർ മഅ്ദനിക്കും പി ഡി പി ക്കും വർത്തമാന രാഷ്ട്രീയത്തിൽ പ്രസക്തി വർദ്ധിച്ചുവെന്നും സംവരണ വിശയത്തിൽ ജനസംഖ്യാനുപാതിക സംവരണം എന്നത് പി ഡി പി യുടെ പ്രഖ്യപിത മുദ്രാവാക്യമാണെന്നും ഇന്നും അതിനു വേണ്ടിയുള്ള സമരത്തിലാണ് പീഡിപി യെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് അഭിപ്രായപ്പെട്ടു പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പ്രെവറ്റ് ബസ്റ്റാൻൻ്റ് പരിസരത്ത് സംഘടിപ്പിച്ച രാഷ്ട്രിയ വിശദികരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹംസമ്മേളനത്തിൽ ഇസ്മായിൽ കൂട്ടികൽ അധ്യക്ഷത വഹിച്ചുജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ സമ്മേളനം ഉത്ഘാടനം ചെയ്യുതുനേതാക്കളായ ഒ എ സക്കരിയ സക്കീർ കളത്തിൽ അൻസർഷാ കുമ്മനംനൗഫൽ കീഴേടം മുജിബ് മടത്തിൽപ്പറമ്പിൽ കെ.കെ റിയാസ് റിലീസ് മുഹമ്മദ് അസീസ് പൈനാടിയിൽ ഫരിത് പുതുപറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു .

ഈരാറ്റുപേട്ട : മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു . സമാപന യോഗത്തിൽ സബ് രജിസ്ട്രാർ ജോർജ് കുട്ടി എമ്മാനുവൽ അധ്യക്ഷനായിരുന്നു .ഇ.എൻ നാരായണ പിള്ള ,വി.ടി ഹബീബ് ,ഗിരിജാ മണിയമ്മ ,ദീപാ മോൾ എന്നിവർ സംസാരിച്ചു .ഭാഷാ പ്രതിജ്ഞ, പ്രശ്നോത്തരി ,കവിതാലാപാനം ,വിവിധ സാഹിത്യ മത്സരങ്ങൾ എന്നിവ നടന്നു .വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .

കോട്ടയം

എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി.

എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ടീമിനെ വിജയത്തിലേക്ക് നയിച്ച കാഞ്ചന മോൾ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു  ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്

കോട്ടയം

പാലാ മിനി മാരത്തൺ: ബാബു ജോസഫ്, ലൗലി ജോസഫ് എന്നിവർ ജേതാക്കളായി.

പാലാ : പ്രഫ.സിസിലിയാമ്മ ഔസേപ്പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെയും നേതൃത്വത്തിൽ നടന്ന ഓൾ കേരള മിനി മാരത്തൺ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബാബു ജോസഫും (തൃശൂർ) വനിതാ വിഭാഗത്തിൽ ലൗലി ജോസഫും (ചാലക്കുടി) ജേതാക്കളായി. എം. എ. അഷറഫ്,ജോയ് കെ. ജെ, ആൻസി ജോജോ,എൽസമ്മ ചെറിയാൻ എന്നിവർ യഥാക്രമം ഇരു വിഭാഗത്തിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പാലാ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തൺ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫ്ലാഗ് ഓഫ് ചെയ്തു.അൽഫോൻസാ കോളജിന് മുൻ വശത്ത് നിന്നും തിരിഞ്ഞ് മുനിസിപ്പൽ കോംപ്ലക്സിന് സമീപമെത്തി മാരത്തൺ സമാപിച്ചു. സമാപന സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.നടക്കൽ ശശി ഉദ്ഘാടനം ചെയ്തു.പാലാ ഡിവൈഎസ്പി കെ. സദൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, സിസിലിയാമ്മ മെമ്മോറിയൽ മാനേജിംഗ് ട്രസ്റ്റി പ്രഫ.ഫിലോമിന ജോസഫ്,സെക്രട്ടറി ബെന്നി മൈലാടൂർ,കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ലാലിച്ചൻ ജോർജ്,സതീഷ് മണർകാട്,ലീലാമ്മ മാത്യു,വിജി രവി,ജോണി പ്ലാത്തോട്ടം,തോമാച്ചൻ തോപ്പിൽ,പ്രശാന്ത് വള്ളിച്ചിറ,അഗസ്റ്റിൻ വാഴക്കാമല,അഡ്വ.അഭിജിത്,ഷാജി പന്തംപ്ലാക്കൽ,ബാബു കലയന്താനി,നിധിൻ സി വടക്കൻ,ജോബ് അഞ്ചേരി എന്നിവർ പ്രസംഗിച്ചു.വിജയികൾക്ക് ക്യാഷ് അവാർഡുകളും മെഡലുകളും നൽകി.

പ്രാദേശികം

ശിശുദിനത്തിൽ സംവാദത്തിനൊരുങ്ങി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നവംബർ 14 ന് ശിശുദിനത്തിൽ ശുചിത്വ മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിലാണ് സംവാദം നടക്കുക. നഗരസഭയിലെയും ബ്ലോക്ക്‌പരിധിയിലെ 8 പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും  അതാത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതിയെ കുറിച്ച് റിപ്പോർട്ട്  അവതരിപ്പിക്കും. സഭയിൽ കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ കൃത്യമായ മറുപടി നൽകണം. നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിത സഭയ്ക്ക് ശേഷം അടുത്ത ദിവസം വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം തദ്ദേശ സ്ഥാപന ഓഫിസിലെത്തി ഹരിത സഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അജണ്ടയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി ചേർന്ന് തീരുമാനമെടുക്കണം. നാടിൻ്റെ ശുചിത്വത്തിൽ    വിദ്യാർത്ഥികളെയും കൂടി പങ്കെടുപ്പിക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യം.

കേരളം

തുലാവർഷം ശക്തിപ്രാപിക്കുന്നു, കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, ഭീഷണിയായി 3 ചക്രവാതചുഴി;

തിരുവനന്തപുരം:തുലാവർഷം നവംബറിൽ ശക്തിപ്രാപിക്കുമെന്ന പ്രവചനങ്ങൾക്ക് പിന്നാലെ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കേരളം

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതി; മന്ത്രി കെ ബി ഗണേഷ്കുമാർ

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതിയെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഡിജിറ്റൽ ലൈസൻസ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ പിഴ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ലൈസെൻസ് ഡിജിറ്റലാക്കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ഇനി പ്രവർത്തിക്കരുത്. ഇന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമേ ഡിജിറ്റൽ ലൈസൻസ് ഉള്ളൂവെന്നും കേരളത്തിൽ ലൈസൻസ് കിട്ടാൻ വൈകുന്നു എന്ന പരാതികൾ ഉണ്ടായിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നും  ആർസി ബുക്കും ഉടൻ ഡിജിറ്റലാക്കുമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു. ദീർഘദൂര യാത്രികർക്കായി കെഎസ്ആർടിസി കണ്ടെത്തിയ ഹോട്ടലുകളിൽ അൽപം നിരക്ക് കൂടുതലായാലും നല്ല ഭക്ഷണം ഒരുക്കണമെന്നും കൃത്യമായ മാനദണ്ഡം ഇക്കാര്യത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. വിമർശിച്ച് ആരും സമയം കളയണ്ട. യാത്രക്കാരുടെ ദുരിതം അറിഞ്ഞാണ് തീരുമാനം എടുത്തത്. മന്ത്രിയുടെ ഫോട്ടോ പത്രത്തിൽ വരാൻ അല്ല ബസ് സന്ദർശിച്ചതെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.